Thursday, March 16, 2017

റാ ബിഅത്തുല്‍ അദവിയ്യ: ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം -1

റാ
ബിഅത്തുല്‍ അദവിയ്യ: ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം  -1

*ഏകാന്തതയിലാണ് എന്റെ സമാധാനം
ഞാന്‍ സ്‌നേഹിക്കുന്നവന്‍ എപ്പോഴും എന്നോടൊപ്പമുണ്ട്
ആ സ്‌നേഹത്തിനു മുമ്പില്‍ ഭൗതികസ്‌നേഹങ്ങളത്രയും നിഷ് പ്രഭമാണ് എങ്ങും അവന്റെ പ്രഭ മാത്രം ദര്‍ശിക്കുന്നു,അവങ്കലേക്ക് മാത്രം ഞാന്‍ തിരിയുന്നു
അവന്റെ തൃപ്തിയില്ലെങ്കില്‍ ഞാന്‍ തന്നെയാണ് പരാജിത .എന്റെ സര്‍വസ്വമേ, നിന്നിലൂടെയാണ് എന്റെ വളര്‍ച്ച.നിന്നെ പുല്‍കാനാണ് സഹജീവികളെ മുഴുവനും
ഞാന്‍ ഉപേക്ഷിച്ചത്”* (റാബിഅത്തുല്‍ അദവിയ്യ).

ഏഴു ദിവസം തുടര്‍ച്ചയായി ഭക്ഷണം ഒഴിവാക്കുകയും രാവ് മുഴുവന്‍ ഒരു നിമിഷം പോലും ഉറങ്ങാതെ നിസ്‌കരിക്കുകയും ചെയ്തു. വിശപ്പും ദാഹവും കഠിനമായപ്പോള്‍ ഒരാള്‍ വെള്ളം നിറച്ച പാത്രം കൊടുത്തു. ഇരുട്ടായിരുന്നത് കാരണം വെള്ളപ്പാത്രം അവിടെ വച്ച് വിളക്ക് കത്തിച്ചുകൊണ്ട് വരാനായി അകത്തേക്ക് പോയി.
വിളക്ക് കത്തിച്ചു വന്നപ്പോഴേക്കും പൂച്ച വെള്ളം തട്ടിമറിച്ചിരുന്നു. വിളക്ക് അവിടെവച്ച് പാത്രത്തില്‍ വെള്ളം നിറച്ചുകൊണ്ട് വരാന്‍ പോയി. മടങ്ങി വന്നപ്പോഴേക്കും വിളക്ക് കെട്ടുപോയിരുന്നു.  ഇരുട്ടത്ത് വെള്ളം കുടിക്കാന്‍ തീരുമാനിച്ചു.
പക്ഷേ, കുടിക്കാന്‍ വേണ്ടി പാത്രം ഉയര്‍ത്തിയ പ്പോഴേക്കും കൈയില്‍നിന്ന് വീണ് പൊട്ടിപ്പോവുകയും ചെയ്തു. ഒരു ചെറിയ വിഷയത്തില്‍ ഇത്രയേറെ പരീക്ഷണങ്ങള്‍ അനുഭവിക്കേണ്ടി വന്നപ്പോള്‍ ആ മഹതി ഇരു കരങ്ങളും ആകാശത്തേക്ക് ഉയര്‍ത്തി പരിഭവപ്പെട്ടു: ”അല്ലാഹുവേ, ഈ സാധുവായ എന്നെക്കൊണ്ട് എന്തെല്ലാമാണ് നീ ചെയ്യിക്കുന്നത്?!” ഉടന്‍ തന്നെ ഒരു വിളിയാളം: ”റാബിആ, ഒന്നുകില്‍ നിന്റെ തീരുമാനം, അല്ലെങ്കില്‍ എന്റെ തീരുമാനം. രണ്ടും ഒപ്പം അനുഭവിക്കാന്‍ സാധ്യമല്ല.”

ഈ വിളിയാളം ആ മഹതിയുടെ ജീവിതത്തെ പരിവര്‍ത്തിപ്പിച്ചു. ഭൗതികഭ്രമം ഒഴിവാക്കി. ഇലാഹീ അനുരാഗത്തിന്റെ പടവുകള്‍ കയറിത്തുടങ്ങി. ആത്മാവും ശരീരവും അല്ലാഹുവിനു മാത്രം സമര്‍പ്പിച്ചു


റാബിഅത്തുല്‍ അദവിയ്യ: ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം  -2

ആത്മസുഖമാണ് മറ്റെല്ലാ സുഖത്തേക്കാളും വലുതെന്ന് തിരിച്ചറിയുകയും സമൂഹത്തോട് പറഞ്ഞു കൊണ്ടേയിരിക്കുകയും ചെയ്തു റാബിഅത്തുല്‍ അദവിയ്യ.
ഞങ്ങള്‍ അനുഭവിക്കുന്ന സുഖം രാജാക്കന്മാര്‍ അറിഞ്ഞിരുന്നെങ്കില്‍ അതു ലഭിക്കാന്‍ അവര്‍ ഞങ്ങളോട് യുദ്ധം ചെയ്യുമായിരുന്നു എന്ന സ്വൂഫി വചനം അന്വര്‍ത്ഥമാക്കിയുള്ള ജീവിതം.
അങ്ങനെ ഇലാഹീ അനുരാഗത്തിന്റെ തീവ്രതയില്‍ ആ ജീവിതം ഉരുകിത്തീര്‍ന്നു.

ഫരീദുദ്ദീന്‍ അത്ത്വാര്‍ രചിച്ച ‘തദ്കിറത്തുല്‍ ഔലിയാഅ്’ എന്ന ഗ്രന്ഥത്തിലാണ് റാബിഅത്തുല്‍ അദവിയ്യ(റ)യെക്കുറിച്ച ഏറെക്കുറെ വിശദമായ പരാമര്‍ശമുള്ളത്. പക്ഷേ, അതിലുള്ളതത്രയും വിശ്വാസയോഗ്യമാണെന്നതിന് കൃത്യമായ അവലംബങ്ങളൊന്നും നല്‍കിയിട്ടില്ല

ജീവചരിത്രം എഴുതുന്ന മിക്ക ചരിത്രകാരന്മാരും പുരുഷന്മാരെ വേറെയും സ്ത്രീകളെ വേറെയും പരാമര്‍ശിക്കലാണ് പതിവ്. അത്ത്വാര്‍ റാബിഅത്തുല്‍ അദവിയ്യയെ പുരുഷന്മാര്‍ക്കിടയിലാണ് പരാമര്‍ശിച്ചത്.

കാരണം, പുരുഷന്മാര്‍ക്ക്  കീഴടക്കാനാവാത്ത ആത്മീയ മേഖലകള്‍ കീഴടക്കിയ ധീര വനിതയായിരുന്നു അവര്‍. അഥവാ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യാസമില്ലാത്ത മികച്ച മാതൃക.

ഇതിന് ഉപോല്‍ബലകമായി ‘അബ്ബാസത്തു ത്ത്വൂസിയ്യ’ എന്നവരെ ഉദ്ധരിക്കുന്നു: ”അന്ത്യനാളില്‍ മഹ്ശര്‍ ഭൂമിയില്‍ വച്ച് ‘യാ രിജാല്‍’ (പുരുഷന്മാരേ) എന്ന് വിളിക്കപ്പെടുമ്പോള്‍ ആദ്യമായി വിളി കേള്‍ക്കുന്നവര്‍ മര്‍യം ബീബിയായിരിക്കും.” മര്‍യം ബീബി സ്ത്രീയാണെങ്കിലും പുരുഷന്മാരുടെ സ്ഥാനത്താണെന്നര്‍ത്ഥം.


റാബിഅത്തുല്‍ അദവിയ്യ: ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം  -3

കൃത്യമായ രേഖകള്‍ ലഭ്യമല്ലെങ്കിലും ഹി. 90കള്‍ക്ക് ശേഷമാണ് ഉമ്മുല്‍ ഖൈര്‍ റാബിഅത്തുല്‍ അദവിയ്യ അല്‍ ഖൈസിയ്യ(റ) ജനിക്കുന്നത്. സംസ്‌കാരങ്ങളുടെ സംഗമഭൂമിയായ ബസറയിലായിരുന്നു ജനനം. റാബിഅത്തുല്‍ ബസരിയ്യ എന്നും അറിയപ്പെടുന്നു.

പരമ ദരിദ്ര കുടുംബത്തില്‍ പിറന്ന അവര്‍ക്ക് മൂത്ത മൂന്നു സഹോദരികളുണ്ടായിരുന്നു. നാലാമത്തെയാളായതു കൊണ്ടാണ് റാബിഅ എന്ന് പേര് വന്നത്. പിതാവിന്റെ പേരു വ്യക്തമല്ല. ‘റാബിഅ ബിന്‍ത് ഇസ്മാഈല്‍’ എന്ന് ചില രേഖകളില്‍ കാണുന്നുണ്ടെങ്കിലും അതു നാം ചര്‍ച്ച ചെയ്യുന്ന റാബിഅയല്ലെന്നതാണ് സൂക്ഷ്മനിരീക്ഷകരുടെ വിലയിരുത്തല്‍.


ജനനവുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. പ്രസവസമയത്ത് വിളക്ക് കത്തിക്കാനുള്ള എണ്ണ പോലും വീട്ടിലില്ലായിരുന്നുവത്രെ!
റാബിഅ(റ)യുടെ മാതാവ് ഭര്‍ത്താവിനോട് പറഞ്ഞു:
”നിങ്ങള്‍ അയല്‍ വാസിയുടെ വീട്ടില്‍ ചെന്ന് അല്‍പം എണ്ണ വാങ്ങിക്കൊണ്ട് വരിക”
 ഒരാളോടും ഒരു കാര്യവും ഒരിക്കലും ചോദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത ആളായിരുന്നു അദ്ദേഹം.
ഭാര്യയുടെ നിര്‍ബന്ധപ്രകാരം അയല്‍വാസിയുടെ വീട്ടില്‍
ചെന്നു. പക്ഷേ, വാതില്‍ തുറക്കപ്പെടുന്നില്ല.
നിരാശയോടെ മടങ്ങിപ്പോന്നു. അതറിഞ്ഞു ഭാര്യ കരയാന്‍ തുടങ്ങി. ഭര്‍ത്താവ് പ്രാര്‍ത്ഥനാ നിരതനായി. പതുക്കെ ഉറക്കിലേക്ക് വഴുതി വീണു
തിരു നബി(സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ)പറഞ്ഞു:



ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം  -4: റാബിഅത്തുല്‍ അദവിയ്യ

രാബിയയുടെ പിതാവ്   പ്രാര്‍ത്ഥനാ നിരതനായി. പതുക്കെ ഉറക്കിലേക്ക് വഴുതി വീണുതിരു നബി(സ്വ)യെ
സ്വപ്നത്തില്‍ ദര്‍ശിച്ചു. നബി(സ്വ)പറഞ്ഞു:
”വിഷമിക്കേണ്ട, താങ്കള്‍ക്ക് ജനിച്ചിരിക്കുന്ന ഈ പെണ്‍കുട്ടി വലിയ നേതാവാകും. എന്റെ സമുദായത്തില്‍ പെട്ട എഴുപതിനായിരം ആളുകള്‍ അവളുടെ ശഫാഅത്ത്
പ്രതീക്ഷിക്കുന്നുണ്ട്.”ശേഷം നബി(സ്വ) പറഞ്ഞു:
 ”നാളെ നീ ബസറയുടെ അമീറായ ഈസബ്‌നു സാദാന്റെ അടുക്കല്‍ പോവുക. അദ്ദേഹം എന്റെ പേരില്‍ എല്ലാ രാത്രിയും 100 സ്വലാത്തും വെള്ളിയാഴ്ച രാവില്‍ 400 സ്വലാത്തും ചൊല്ലാറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാവില്‍ ചൊല്ലാന്‍ മറന്നുപോയിട്ടുണ്ട്. അതിനു പ്രായശ്ചിത്തമായി താങ്കള്‍ക്ക് 400 ദീനാര്‍ ദാനമായി നല്‍കാന്‍ ആവശ്യപ്പെടുക.” രാജാവ് 400 ദീനാര്‍ അദ്ദേഹത്തിനു നല്‍കാന്‍ ഭൃത്യരോട് കല്‍പിച്ചു.

റാബിഅ യുവത്വത്തിലെത്തി. അതിനിടയില്‍ മാതാവും പിതാവും മരണപ്പെട്ടു. സഹോദരികള്‍ക്കൊപ്പം ജീവിതം നയിക്കുന്നതിനിടയില്‍ ബസറയെ ശക്തമായ വരള്‍ച്ച ബാധിച്ചു. ഭക്ഷണം തേടി റാബിഅയും സഹോദരിമാരും പല ഭാഗങ്ങളിലേക്കു പോയി. അവര്‍ തമ്മിലുള്ള ബന്ധം അതോടെ അവസാനിച്ചു.

റാബിഅ തനിച്ചായി. സഞ്ചാരത്തിനിടയില്‍ അക്രമിയായ
 ഒരാള്‍ അവളെ പിടികൂടി ബന്ദിയാക്കി



ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം  -5 : റാബിഅത്തുല്‍ അദവിയ്യ:

ബന്ധനസ്തനാക്ക്പെട്ട രാബിയയെ ആ മനുഷ്യന്‍ ആറു ദിര്‍ഹമിനു മറ്റൊരാള്‍ക്ക് വില്‍ക്കുകയും റാബിഅ അങ്ങനെ അടിമസ്ത്രീയായി മാറുകയും ചെയ്തു . യജമാനന്‍ ഭാരമുള്ള ജോലികള്‍ ഏല്‍പിക്കുമായിരുന്നു.
ഒരിക്കല്‍ യജമാനന്റെ അടുക്കല്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിച്ചു. ഏകാന്തമായ യാത്ര! സഹായത്തിന് ആരുമില്ല.
അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തിക്കൊണ്ട് രാബിയ പറഞ്ഞു:
”അല്ലാഹുവേ, ഞാന്‍ പാപിയാണ്, അനാഥയാണ്, അശക്തയാണ്. നിന്റെ തൃപ്തിയില്‍ മാത്രമാണ് എന്റെ പ്രതീക്ഷ.
നീ എന്നെ തൃപ്തിപ്പെടുന്നുണ്ടോ എന്നറിയലാണ് എന്റെ ആവശ്യം.”
അപ്പോള്‍ ഒരു വിളിയാളം:
”റാബിആ, ദുഃഖിക്കേണ്ട, വാനലോകത്തുള്ള മലക്കുകള്‍ നിന്നെക്കൊണ്ട് അഭിമാനിക്കുന്ന തലത്തിലേക്ക് നീ ഉയരും”.
അവര്‍ക്ക് സമാധാനമായി. യജമാനന്റെ അടുത്തേക്ക് തന്നെ മടങ്ങിപ്പോന്നു. പകല്‍ നോമ്പനുഷ്ഠിച്ചും രാത്രി നിസ്‌കരിച്ചും ജീവിക്കുന്നതിനിടയിലും യജമാനനെ സേവിക്കാന്‍ മറന്നില്ല.

ഒരു രാത്രി യജമാനന്‍ ഉറക്കില്‍നിന്ന് എഴുന്നേറ്റ് നോക്കുമ്പോള്‍ റാബിഅ സുജൂദിലായിരുന്നു. അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു:
 ”അല്ലാഹുവേ, നിന്നെ പുണരാനാണ് ഞാന്‍ ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത് എന്ന് നിനക്കറിയാമല്ലോ.
നിനയ്ക്ക് സേവനം ചെയ്യുന്നതിലാണ് എന്റെ കണ്‍കുളിര്‍മ. ഞാന്‍ മറ്റൊരാളുടെ കീഴിലായിരുന്നില്ലെങ്കില്‍ ഒരു സെക്കന്റ് പോലും നിനക്ക് സേവനം ചെയ്യുന്നതില്‍നിന്ന് പിന്തിരിയുമായിരുന്നില്ല”.
ഇതു കണ്ടപ്പോള്‍ യജമാനന് അലിവ് തോന്നി. റാബിഅയെ മോചിപ്പിച്ചു. അവര്‍ യജമാനന്റെ വീട് വിട്ടിറങ്ങി.



റാബിഅത്തുല്‍ അദവിയ്യ: ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം -6
പിന്നീട് സാഹചര്യത്തിന്റെ സമ്മര്‍ദങ്ങളില്‍ പെട്ട് അല്‍പ കാലം റാബിഅ(റ)  ഭൗതികതയിലേക്ക് തിരിഞ്ഞുവെന്നും കളി വിനോദങ്ങളിലേര്‍പ്പെട്ടുവെന്നും ഫരീദുദ്ദീന്‍ അത്ത്വാര്‍ പറയുന്നുണ്ട്.

പിന്നീട് ബസറയിലെ ജ്ഞാനീവര്യരുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടയായും അടിമത്തത്തിന്റെ സമയത്ത് നേടിയെടുത്ത ആത്മീയതയുടെയും ഇലാഹീചിന്തയുടെയും പിന്‍ബലത്തിലും റാബിഅ(റ)  പശ്ചാത്തപിച്ചു മടങ്ങി.

മാലികു ബ്‌നു ദീനാര്‍(റ) (ഹി. 131), റബാഹുബ്‌നു അംറില്‍ ഖൈസി(റ) (ഹി.150), ഹയ്യൂന(റ) തുടങ്ങിയ ത്യാഗിവര്യന്മാര്‍ റാബിഅ(റ) യുടെ കാലക്കാരായിരുന്നു.
ഹസനുല്‍ ബസരി(റ)യും റാബിഅയുടെ ജീവിതത്തിന്റെ തുടക്കത്തില്‍ വഫാത്തായ പണ്ഡിതനാണ്.
ഇവരുടെ ഉപദേശങ്ങളില്‍നിന്നും ജീവിത രീതികളില്‍ നിന്നും റാബിഅ(റ) പാഠമുള്‍കൊണ്ടിട്ടു ണ്ടാകുമെന്നാണ് ചരിത്രനിഗമനം.
റബാഹ് ബിന്‍ അംറ്(റ) ബസറയിലെ അറിയപ്പെട്ട ഭക്തനും റാബിഅയെ കൂടുതല്‍ സ്വാധീനിച്ച മഹല്‍വ്യക്തിയുമാണ്.
ഹയ്യൂന എന്നവര്‍ റാബിഅ(റ)യെ സ്വാധീനിച്ച സ്ത്രീരത്‌നമാണ്. റബാഹും ഹയ്യൂനയും അബ്ദുല്‍ വാഹിദ് ബിന്‍ സൈദ് എന്ന സ്വൂഫിവര്യന്റെ ശിഷ്യന്മാരായിരുന്നു. ”ബസറയിലുള്ള മുഴുവന്‍ വസ്തുക്കളും രണ്ടു രൂപക്ക് ലഭിച്ചാല്‍ പോലും ഞാന്‍ വാങ്ങുകയില്ല” എന്ന് പറഞ്ഞവരാണ് അബ്ദുല്‍ വാഹിദ്. (സിയറു അഅ്‌ലാമിന്നുബലാഅ്). ഈ ഗുരുശ്രേഷ്ഠരുടെ സ്വഭാവഗുണങ്ങളത്രയും റാബിഅ(റ)യില്‍ സമ്മേളിച്ചിരുന്നു.
പശ്ചാത്താപം എന്നത് നിമിഷ നേരം കൊണ്ട് നടക്കുന്ന ഒരു കാര്യമായിരുന്നില്ല അവരുടെ ജീവിതത്തില്‍. നിരന്തരമായി നടന്നു കൊണ്ടിരിക്കുന്ന, കൊണ്ടിരിക്കേണ്ട ഒന്നായിരുന്നു. ‘അസ്തഗ്ഫിറുല്ലാഹ്’ എന്നു പറയല്‍ കൊണ്ട് മാത്രം പശ്ചാത്താപം നടക്കുമെന്ന് റാബിഅ വിശ്വസിക്കുന്നില്ല.



റാബിഅത്തുല്‍ അദവിയ്യ: ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം  -7

ഇമാം ഖുശൈരി (റ) ഉദ്ധരിക്കുന്നു
:” ഒരാള്‍ റാബിഅത്തുല്‍ അദവിയ്യയോട് ചോദിച്ചു: ‘ഞാന്‍ പശ്ചാത്തപിച്ചാല്‍ അല്ലാഹു സ്വീകരിക്കുമോ?’.
റാബിഅ പറഞ്ഞു: അങ്ങനെയല്ല പറയേണ്ടത്; അല്ലാഹു നിന്നെ സ്വീകരിച്ചാല്‍ നീ പശ്ചാത്തപിക്കു മായിരുന്നുവെന്നാണ്.”  തൗബ അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള തൗഫീഖാണെന്ന് ചുരുക്കം.

തന്റെ പ്രവര്‍ത്തനങ്ങളൊക്കെ സ്വീകരിക്കപ്പെടുമോ എന്ന ഭയമായിരുന്നു റാബിഅ(റ)യെ ഭരിച്ചിരുന്നത്. അവര്‍ പറയുന്നു: ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറഞ്ഞാല്‍ ആ പറഞ്ഞതിനെത്തൊട്ട് ഞാന്‍  അല്ലാഹുവിനോട് കാവല്‍ തേടും. കാരണം ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് പറയുന്നതില്‍ ഞാന്‍ എത്രമാത്രം സത്യസന്ധത പുലര്‍ത്തിയിട്ടുണ്ടെന്ന് എനിക്കറിയില്ലല്ലോ!

റാബിഅ(റ)യുടെ ജീവിതം മുഴുവനും തൗബയായിരുന്നു.
ഏതൊരാള്‍ക്കും അവന്റെ സ്ഥാനത്തിനനുസരിച്ചുള്ള തൗബയുണ്ടെന്നാണ് സ്വൂഫികള്‍ പറയുന്നത്. അത് അല്ലാഹുവിലേക്കുള്ള മടക്കമാണ്. കാഫിറുകള്‍ കുഫ്‌റില്‍നിന്ന് മടങ്ങുന്നു; പാപികള്‍ പാപത്തില്‍നിന്ന് മടങ്ങുന്നു; നന്മ ചെയ്യുന്നവര്‍ കൂടുതല്‍ നന്മകള്‍ ചെയ്ത് ഉയര്‍ന്ന പദവികളിലേക്ക് മടങ്ങുന്നു;

സ്വൂഫികള്‍ സ്വശരീരത്തില്‍ നിന്നും ഭൗതിക ലോകത്തുനിന്നും അനന്തവും അനിര്‍വചനീയവുമായ ഇലാഹീ അനുഭൂതിയിലേക്കു മടങ്ങി ഇലാഹീ അനുരാഗത്തിന്റെ തീവ്രതയില്‍ അലിഞ്ഞില്ലാതാകുന്നു. ഇങ്ങനെ മനുഷ്യ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കേണ്ട ഗുണമാണ് തൗബ.





ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം -8   റാബിഅത്തുല്‍ അദവിയ്യ:

ഇശാഅ് നിസ്‌കരിക്കാന്‍ ഉദ്ദേശിച്ചാല്‍ ഏകാന്തയായി ഒരു സ്ഥലത്ത്
നിന്നു കൊണ്ട് മഹതി റാബിഅ (റ) പറയുമായിരുന്നു:

അല്ലാഹുവേ, നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു;
കണ്ണുകള്‍ ഉറങ്ങിക്കഴിഞ്ഞു.
രാജാക്കള്‍ പോലും വാതിലുകളടച്ച്,
സുഖനിദ്രയില്‍ ആണ്ട് കഴിഞ്ഞു.
ഓരോ പ്രണയിതാവും പ്രണയിയുമായി,
സന്ധിക്കുന്ന നേരമാണിത്.
ഞാനിതാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു.”

ശേഷം നിസ്‌കാരം തുടങ്ങും. പുലര്‍ച്ചയായാല്‍ പറയും:

അല്ലാഹുവേ, രാത്രി അവസാനിച്ചു.
പകല്‍ വരാനിരിക്കുന്നു….
എന്റെ ഈ രാത്രി ,
നീ എന്നില്‍നിന്ന് സ്വീകരിച്ചെങ്കില്‍,
എനിക്ക് സന്തോഷിക്കാം.
അല്ലെങ്കില്‍ എന്റെ കഷ്ടം.
നിന്റെ മഹത്വമാണ് സത്യം,
നീ എന്നെ ജീവിപ്പിക്കുന്ന കാലത്തോളം ,
ഇതുതന്നെയായിരിക്കും
എന്റെ പതിവ്.
നിന്നെയാണ് സത്യം,
നിന്റെ ദര്‍ബാറില്‍നിന്ന് എന്നെ ആട്ടിയോടിച്ചാലും
ഞാന്‍ പോവുകയില്ല.
കാരണം, നിന്നോടുള്ള സ്‌നേഹം എന്റെ മനസ്സില്‍
രൂഢ മൂലമായിരിക്കുന്നു.”

അവര്‍ പാടിക്കൊണ്ടിരുന്നു:

”എന്റെ സന്തോഷമേ, എന്റെ അവലംബമേ
നീ എന്റെ ആത്മാവാണ്;
പ്രതീക്ഷയാണ്
നിന്നോടുള്ള സ്‌നേഹമാണ്
എന്റെ പാഥേയം
നീ ഇല്ലായിരുന്നെങ്കില്‍,
ഞാന്‍ മരുഭൂവുകള്‍ താണ്ടുമായിരുന്നില്ല
നിന്റെ അനുഗ്രഹങ്ങള്‍ എന്നില്‍ നിറഞ്ഞിരിക്കുന്നു
നിന്റെ സ്‌നേഹമാണ് തുരുമ്പ് പിടിച്ച എന്റെ ഹൃദയത്തെ
പരിശുദ്ധമാക്കുന്നത്
നീ എന്റെ ഹൃദയത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു
നീ തൃപ്തിപ്പെട്ടാല്‍ എന്റെ വിജയത്തിനു തുടക്കമായി”.
തുടരും- ഇന്ഷാ അല്ലഹ്
ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം -9 റാബിഅത്തുല്‍ അദവിയ്യ:
പശ്ചാത്താപത്തോടെ ജീവിതത്തിന്റെ പുതിയ മേഖലകളിലേക്ക്,
റാബിഅ(റ) കാലെടുത്ത് വച്ചു.
ദീര്‍ഘ നേരം നിസ്‌കരിക്കലും മരണസ്മരണ വര്‍ധിപ്പിക്കലുമാണ് റാബിഅ(റ) യുടെ ജീവിതത്തിലെ എടുത്തു പറയേണ്ട
രണ്ടു പ്രധാന കാര്യങ്ങള്‍.
അവരുടെ സേവകയായിരുന്ന അബ്ദ ബിന്‍ത് അബീ ശവ്വാല്‍ എന്നവര്‍ പറയുന്നു:
”റാബിഅ(റ) രാത്രി പുലരുവോളം നിസ്‌കരിക്കു മായിരുന്നു.
പുലര്‍ന്നാല്‍ ചെറുതായൊന്ന് മയങ്ങും. അല്‍പം കഴിയുമ്പോഴേക്കും മയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് സ്വന്തം ശരീരത്തോട് പറയും:
ശരീരമേ, നീ എത്രയാണ് ഉറങ്ങുന്നത്. അന്ത്യ നാളില്‍ മാത്രം ഉണരുന്ന അവസാനത്തെ ഉറക്കായിപ്പോകും ഇതെന്നു നീ ഭയക്കുന്നില്ലേ?!.
മരിക്കുവോളം ഇങ്ങനെ തന്നെയായിരുന്നു അവരുടെ അവസ്ഥ.”

എപ്പോഴും കഫന്‍പുട കൂടെ കൊണ്ടു നടക്കുമായിരുന്നു
സുജൂദ് ചെയ്ത സ്ഥലം കരച്ചില്‍ കാരണം നനഞ്ഞ് കുതിരുമായിരുന്നു. സ്ഥിരമായി തഹജ്ജുദ് നിസ്‌കരിച്ചത് കാരണം ശരീരം മെലിയുകയും, കൂടുതല്‍ നേരം ഉറക്കമൊഴിക്കാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടാവുകയും ചെയ്തു.

റാബിഅത്തുല്‍ അദവിയ്യ(റ) ഒന്നില്‍ കൂടുതല്‍ തവണ ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്.
ആദ്യ കാലങ്ങളിലൊക്കെ സാധാ ഹജ്ജായിരുന്നു.
ആത്മീയ പുരോഗതി കൈവരിക്കു ന്നതിനനുസരിച്ച് ഹജ്ജിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുതുടങ്ങി
ഒരു യാത്ര കഴുതപ്പുറത്തായിരുന്നു.
വഴിയില്‍ വച്ച് കഴുത ചത്തുപോയി.
പലരും മഹതിയുടെ ഭാണ്ഡം ചുമക്കാന്‍ തയാറായി.
പക്ഷേ, മഹതി പറഞ്ഞു:
”നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടല്ല ഞാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. അല്ലാഹുവില്‍ മാത്രമാണ് എന്റെ പ്രതീക്ഷ.”
 ശേഷം കരളുരുകി ദുആ ചെയ്തു:
”അല്ലാഹുവേ, ബലഹീനയായ ഒരു അടിമയെ രാജാവ് ഇങ്ങനെ
ഉപേക്ഷിക്കില്ലല്ലോ.
ഈ മരുഭൂമിയില്‍ ഞാന്‍ ഏകാന്തയാണ്.”
ഇതു പറയേണ്ട താമസം, അല്ലാഹു കഴുതയെ ജീവിപ്പിച്ച് കൊടുത്തു.
അങ്ങനെ മഹതി റാബിഅ (റ) ഹജ്ജ് നിര്‍വഹിച്ചു മടങ്ങി വന്നു.
തുടരും- ഇന്ഷാ അല്ലഹ്
ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം 10 റാബിഅത്തുല്‍ അദവിയ്യ:

 അല്ലാഹുവിനെ അന്വേഷിച്ചുള്ളവയായിരുന്നു റാബിഅ (റ) യുടെ പിന്നീടങ്ങോട്ടുള്ള ഹജ്ജ് യാത്രകള്‍.
 ഒരു യാത്രയ്ക്കിടയില്‍ തളര്‍ന്നിരിക്കുകയായിരുന്ന റാബിഅ (റ) പറഞ്ഞു:
 ”അല്ലാഹുവേ, കഅ്ബ കേവലം കല്ല് കൊണ്ടുള്ള ഒരു ഗേഹമാണ്.
അത് കാണുവാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്.
അതിന്റെ സ്രഷ്ടാവായ നിന്റെ തിരുവദനം കാണുവാനാണ് ഞാന്‍ കൊതിക്കുന്നത്.”
 ഉടനെ ഒരു വിളിയാളം:
 ”റാബിആ, എളുപ്പമുള്ള കാര്യമല്ല നീ ആഗ്രഹിക്കുന്നത്.
മൂസാ നബി എന്റെ പ്രകാശത്തിന്റെ ചെറു അംശം കാണുമ്പോഴേക്കും ബോധരഹിതനായി വീണു പോയിട്ടുണ്ട്.”

ഒരവസരം റാബിഅ(റ)യെ സ്വീകരിക്കാന്‍ കഅ്ബ നേരിട്ട് വന്നതായി മഹതിയുടെ കറാമത്തുകളില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അപ്പോഴും മഹതി പറഞ്ഞു:
”കഅ്ബയല്ല; അതിന്റെ നാഥനാണ് എനിക്ക് വേണ്ടത്.”

അടുത്ത വര്‍ഷം അവര്‍ പ്രതിജ്ഞയെടുത്തു:
”കഴിഞ്ഞ വര്‍ഷം കഅ്ബ എന്റെ അടുത്തേക്കാണ് വന്നതെങ്കില്‍ ഈ വര്‍ഷം ഞാന്‍ കഅ്ബയുടെ അടുത്തേക്ക് പോവുകയാണ്.
നടക്കാന്‍ കഴിയാത്തതു കൊണ്ട് നിരങ്ങി നിരങ്ങിയാണ് ആ വര്‍ഷം പോയത്.
 ഏഴു വര്‍ഷം വേണ്ടിവന്നു കഅ്ബയുടെ അടുത്തെത്താന്‍.
 ക്ലേശ നിര്‍ഭരമായ ആ യാത്രക്കൊടുവില്‍ കഅ്ബയിലെത്തിയപ്പോള്‍ ഒരു വിളിയാളം:
 ”റാബിആ, എന്താണ് നിനക്കാവശ്യം?” അല്ലാഹുവിനെയാണ് നീ തേടുന്നതെങ്കില്‍ അവന്റെ ഇലാഹീ പ്രകാശം നിന്റെമേല്‍ വര്‍ഷിക്കാം.
പക്ഷേ, ആ ഇലാഹീ ദീപ്തിയില്‍ നീ ഉരുകിയില്ലാതാകും.”

റാബിഅ പറഞ്ഞു:
 ”ആ പ്രകാശം ഉള്‍ക്കൊള്ളാന്‍ മാത്രം ശക്തി എനിക്കില്ല.
ഇലാഹീ അനുരാഗത്തി ലേക്കുള്ള ആത്മ ദാഹത്തിന്റെ ഒരു ചെറിയ അംശം മാത്രം ആഗ്രഹിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്.”
ഇത് പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഒരു വിളിയാളം:
 ”റാബിആ, ഭക്തരായ മുഴുവന്‍ ഔലിയാക്കളും ഇതു തന്നെയാണ് ആഗ്രഹിച്ചത്.
എന്നിലേക്ക് എത്തുക എളുപ്പമുള്ള കാര്യമല്ല.
പലരും കാതങ്ങള്‍ താണ്ടി എന്റെ സമീപത്തെത്താന്‍ ശ്രമിക്കും.
ഏതാനും വഴിദൂരം മാത്രം ബാക്കി നില്‍ക്കെ വല്ല തടസ്സത്തിലും പെട്ട് യാത്ര അവസാനിപ്പിച്ച് നിരാശരായി അവര്‍ക്ക് മടങ്ങേണ്ടിവരുന്നു.
നീ ഇപ്പോള്‍ 70 മറകള്‍ക്ക് പിന്നിലാണുള്ളത്.
അത് വിട്ടു കടന്നാല്‍ മാത്രമേ ഇലാഹീ അനുരാഗത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും നിനക്ക് അര്‍ഹതയുള്ളൂ.


ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം -11 റാബിഅത്തുല്‍ അദവിയ്യ:

അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഒരു വിളിയാളം തുടര്‍ന്നു
റാബി ആ നീ ഇപ്പോള്‍ 70 മറകള്‍ക്ക് പിന്നിലാണുള്ളത്.
അത് വിട്ടു കടന്നാല്‍ മാത്രമേ ഇലാഹീ അനുരാഗത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും നിനക്ക് അര്‍ഹതയുള്ളൂ.

” ശേഷം മഹതിയോട് മേല്‍പ്പോട്ട് നോക്കാന്‍ ആജ്ഞാപിക്കപ്പെട്ടു.
അപ്പോള്‍ രക്തത്താലുള്ള ഒരു സമുദ്രം കാണാന്‍ സാധിച്ചു.
അവരോട് പറയപ്പെട്ടു: ”റാബിആ, കാലങ്ങളായി എന്നെ സ്‌നേഹിച്ച് എന്നിലേക്കെത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരുടെ നയനങ്ങളില്‍ നിന്നൊഴുകിയ രക്തത്തില്‍ ചാലിച്ച കണ്ണ് നീരാണിത്.” ഇത് കേട്ടപ്പോള്‍ അവരുടെ മനസ്സില്‍ ഇശ്ഖ് തീ പോലെ കത്തിപ്പടരാന്‍ തുടങ്ങി.
 ഇത്തരം മഹത്തുക്കളുടെ അവസ്ഥകള്‍ വിവരിച്ചു കൊടുക്കാന്‍ അല്ലാഹുവിനോട് പറഞ്ഞു. അതിനിടയില്‍ മഹതിക്ക് അശുദ്ധി തുടങ്ങി.
അല്ലാഹു പറഞ്ഞു: ”റാബിആ, എന്നെ സമീപിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഉപമയാണ് നീ. ഏഴു വര്‍ഷം യാത്ര ചെയ്ത് എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ നോക്കുമ്പോഴേക്ക് നിനക്ക് അശുദ്ധി ഉണ്ടായി എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ഇതു പോലെ എന്നെ പുല്‍കാന്‍ പലരും ശ്രമിക്കും. എന്റെ അടുത്തെത്താന്‍ ഏതാനും ദൂരം മാത്രം ബാക്കിയുണ്ടാകുമ്പോള്‍ അവരുടെ യാത്ര തടസ്സപ്പെടും.” റാബിഅ(റ) പറഞ്ഞു: ”അല്ലാഹുവേ, നിന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ല; നിന്റെ ഭവനമല്ല. എനിക്ക് വേണ്ടത്, നിന്നെയാണ്”. ശേഷം നാട്ടിലേക്ക് മടങ്ങി ശിഷ്ട കാലം ആരാധനാ നിരതയായി കഴിച്ചു കൂട്ടി.

 ഒരിക്കല്‍ പരിചാരക ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉള്ളിയുണ്ടായിരുന്നില്ല. അയല്‍വാസിനിയുടെ അടുത്തുനിന്ന് ഉള്ളി വാങ്ങാന്‍ സമ്മതം ചോദിച്ചപ്പോള്‍ മഹതി പറഞ്ഞു: ”40 വര്‍ഷമായി അല്ലാഹുവല്ലാത്ത മറ്റാരോടും ഒരു കാര്യവും ചോദിക്കില്ലെന്നു ഞാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട.്” അല്‍പം കഴിഞ്ഞപ്പോള്‍ മുകളില്‍നിന്ന് ഒരു പക്ഷി തൊലിച്ച ഉള്ളി താഴേക്കിട്ടു കൊടുത്തു. പക്ഷേ, അത് ഭക്ഷിക്കാനും മഹതി കൂട്ടാക്കിയില്ല. കാരണം, പിശാചിന്റെ ഭാഗത്തു നിന്നുള്ളതാകാനും സാധ്യതയുണ്ടല്ലോ!.
എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് റാബിഅ(റ) ആരാധനയില്‍ മുഴുകി ജീവിതം നയിച്ചു. ഒരിക്കല്‍ രണ്ടു മഹാന്മാര്‍ മഹതിയെ സന്ദര്‍ശിക്കാന്‍ വന്നു.
ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം -12 റാബിഅത്തുല്‍ അദവിയ്യ:

ഒരിക്കല്‍ രണ്ടു മഹാന്മാര്‍ അല്ലാഹുവില്‍ അലിഞ്ഞ ത്യാഗസ്പര്‍ശം മഹതി റാബിഅ(റ)യെ സന്ദര്‍ശിക്കാന്‍ വന്നു.
മഹതിയുടെ കൈയില്‍ രണ്ടു പത്തിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അത് അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിക്കുമ്പോഴേക്ക് ഒരു യാചകന്‍ വന്നു.
 രണ്ട് പത്തിരിയും അവന് കൊടുത്തു. നേരത്തേ വന്ന രണ്ടു മഹാന്മാര്‍ക്ക് പ്രയാസം തോന്നി. അതിനിടയില്‍ ഒരു
പരിചാരക എവിടെനിന്നോ പത്തിരികളുടെ ഒരു കെട്ടുമായി വന്നു. മഹതി അവ എണ്ണിനോക്കി.
പതിനെട്ടെണ്ണം ഉണ്ടായിരുന്നു.
അതു തനിക്കുള്ളതല്ലെന്നു പറഞ്ഞ് തിരിച്ചയച്ചു. രണ്ടാമതും പരിചാരക പത്തിരിക്കെട്ടുമായി വന്നു. അത് ഇരുപതെണ്ണം ഉണ്ടായിരുന്നു. അതു തനിക്കുള്ളതാണെന്ന് പറഞ്ഞ് മഹതി സ്വീകരിച്ചു. പതിനെട്ടെണ്ണം വന്നപ്പോള്‍ മടക്കിയയച്ചതിന്റെ കാരണം തിരക്കിയപ്പോള്‍ മഹതി പറഞ്ഞു:
 ”നേരത്തെ യാചകന്‍ വന്നപ്പോള്‍ ഞാന്‍ രണ്ടു പത്തിരി ധര്‍മം ചെയ്തിരുന്നു. ഒരു നന്മയ്ക്ക് പത്തിരട്ടി പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. അപ്പോള്‍
രണ്ടു പത്തിരിക്കു പകരം ഇരുപതെണ്ണം എനിക്കു ലഭിക്കണം!”.

ഒരു നിസ്‌കാരത്തിനിടയില്‍ പായയുടെ അഗ്രം കണ്ണില്‍ കയറി രക്തമൊലിക്കാന്‍ തുടങ്ങി. പക്ഷേ, നിസ്‌കാരത്തിന്റെ ലഹരിയില്‍ മഹതി അതൊന്നും അറിഞ്ഞതേയില്ല.

ഒരിക്കല്‍ വീട്ടില്‍ കള്ളന്‍ കയറി. മഹതിയുടെ പുതപ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചു. പുതപ്പുമായി പുറത്തേക്കിറങ്ങാന്‍ നോക്കുമ്പോള്‍ വാതില്‍ കാണുന്നില്ല. പുതപ്പ് യഥാസ്ഥാനത്തുവച്ച് മടങ്ങി വന്നപ്പോള്‍ വാതില്‍ ദൃശ്യമായി. വീണ്ടും പുതപ്പെടുത്തു. പക്ഷേ, അപ്പോഴേക്ക് വാതില്‍ അപ്രത്യക്ഷമായി. ഇങ്ങനെ ഏഴു പ്രാവശ്യം ചെയ്തു. പുതപ്പെടുക്കുമ്പോഴൊക്കെ വാതില്‍ അപ്രത്യക്ഷമാകുന്നു.
യഥാസ്ഥാനത്ത് വെക്കുമ്പോള്‍ വാതില്‍ ദൃശ്യമാവുന്നു. അതിനിടയില്‍ ഒരു വിളിയാളം: ”മനുഷ്യാ, അവളെ പിഴപ്പിക്കാന്‍ നോക്കണ്ട; കാലങ്ങളായി അവള്‍ സ്വന്തം കാര്യം എന്നെ ഏല്‍പിച്ചിരിക്കുകയാണ്. അതു കൊണ്ട് ഇബ്‌ലീസിനു പോലും അവളെ പിഴപ്പിക്കാന്‍ സാധ്യമല്ല. പിന്നെങ്ങനെയാണ് നിനക്ക് സാധിക്കുന്നത്?! അറിയുക, ഒരു സുഹൃത്ത് ഉറങ്ങുമ്പോള്‍ മറ്റൊരു സുഹൃത്ത് ഉണര്‍ന്നിരുന്ന് എല്ലാം  നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.”












ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം -13 റാബിഅത്തുല്‍ അദവിയ്യ:


ഒരിക്കല്‍ മഹതി റാബിഅ(റ) മലമുകളില്‍ കയറി
ആരാധനാനിമഗ്നയായി. മാന്‍കൂട്ടങ്ങള്‍ മഹതിക്ക് ചുറ്റുമുണ്ട്. മഹതിയെ കണ്ടിട്ടും അവ പേടിച്ചോടുന്നില്ല.
അതിനിടയില്‍ ഹസനുല്‍ ബസ്വ്‌രി(റ) അവിടേക്ക് കയറി വന്നു. മാന്‍കൂട്ടങ്ങള്‍ പേടിച്ചോടി.
അദ്ദേഹം ചോദിച്ചു: ”റാബിആ, മാന്‍കൂട്ടങ്ങള്‍ എന്നെ കാണുമ്പോള്‍ പേടിച്ചോടുന്നല്ലോ?!; നിങ്ങളെ കാണുമ്പോള്‍ ഓടുന്നുമില്ല!” റാബിഅ(റ) ചോദിച്ചു: ”നിങ്ങള്‍ ഇന്ന് എന്താണ് ഭക്ഷിച്ചത്?” ഹസന്‍(റ) പറഞ്ഞു: ”എണ്ണ പുരട്ടിയ ഭക്ഷണമാണ് കഴിച്ചത്.” റാബിഅ(റ) പറഞ്ഞു: ”അവയുടെ എണ്ണ ഭക്ഷിക്കുന്ന നിങ്ങളെ കാണുമ്പോള്‍ അവ എങ്ങനെ ഓടാതിരിക്കും?!”
ഹസനുല്‍ ബസ്വ്‌രി(റ)യും റാബിഅ(റ)യും തമ്മിലുള്ള സംഭാഷണങ്ങള്‍ അര്‍ത്ഥഗര്‍ഭവും തത്ത്വാധിഷ്ഠിതവുമാണ്. ഒരിക്കല്‍ ഹസന്‍(റ)ന്റെ വീടിനരികിലൂടെ റാബിഅ(റ) സഞ്ചരിക്കാനിടയായി. ഹസന്‍(റ) കരഞ്ഞുകൊണ്ട് ഇബാദത്തെടുത്ത് കൊണ്ടിരിക്കുകയായിരുന്നു. കണ്ണ് നീര് താഴേക്ക് ഉറ്റി വീഴുന്നു. റാബിഅ(റ) പറഞ്ഞു: ”ഹസന്‍, ഈ കണ്ണ് നീരുകളൊക്കെ ശരീരത്തിന്റെ ചതിക്കുഴികളാണ്. അവ പുറത്തേക്ക് കളയാതെ ഹൃദയത്തിനുള്ളില്‍ സൂക്ഷിക്കുക. ഹൃദയം കണ്ണു നീരിന്റെ ഒരു സമുദ്രമായി മാറട്ടെ. അങ്ങനെ ആത്മജ്ഞാനത്തിന്റെ അനന്തതയിലേക്ക് പറന്നുയര്‍ന്ന് ഇലാഹീ സാമീപ്യം കരസ്ഥമാക്കാന്‍ സാധിക്കും.”
ദൈവാനുരാഗത്തിന്റെ പ്രഭാ ഗോപുരം -14 റാബിഅത്തുല്‍ അദവിയ്യ:
"ഹൃദയത്തില്‍ ഞാന്‍ നിന്നോട് ,..
സംസാരിക്കാറുണ്ട്
കൂടെയിരിക്കുന്നവന് സമയവും, നല്‍കിയിട്ടുണ്ട്.
എന്‍ സാന്നിധ്യം, അവന് ആശ്വാസവും
ഹൃദയത്തിന്‍റെ സ്നേഹിതനായ നീയെനിക്ക്
കൂട്ടുകാരനാണെന്നും"

ജീവിതകാലം മുഴുവന്‍ അല്ലാഹുവിന് ആരാധനയില്‍
മുഴുകുകയും ഉപദേശനിര്‍ദേശങ്ങള്‍ക്ക് വേണ്ടി വരികയും ചെയ്യുന്ന സന്ദര്‍ശകര്‍ക്ക് ദിശ കാണിച്ചുകൊടുക്കുകയും ചെയ്ത മഹതി റാബിഅതുല്‍ അദവിയ്യ(റ)ന്‍റെ വരികളാണിത്.സ്വര്‍ഗവും നരകവും ഓര്‍ത്ത് അല്ലാഹുവിനെ ആരാധിക്കാതെ അവന്‍റെ പ്രീതി മാത്രം കാംക്ഷിച്ച് അവനെ സ്നേഹിച്ച ആ ജീവിത സരണികള്‍ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട് ഓരോ വരികളും.

ഒരിക്കല്‍  നിസ്‌കാരപ്പായ നദിയുടെ മുകളില്‍ വിരിച്ചതിനു ശേഷം ഹസനുല്‍ ബസ്വ്‌രി (റ) റാബിഅ(റ) യെ വിളിച്ചു.

”നമുക്ക് ഇതിനു മുകളില്‍ രണ്ടു റക്അത്ത് നിസ്‌കരിക്കാം.”!
അല്ലാഹുവിനെ പ്രണയിച്ച മഹതി റാബിഅ(റ) അതിനു പകരം വായുവില്‍ നിസ്‌കാരപ്പായ വിരിച്ച് പറഞ്ഞു:
”ഹസന്‍, നമുക്ക് ഇതിനു മുകളില്‍ വച്ച് നിസ്‌കരിക്കാം.”
പക്ഷേ, ആ പദവിയിലേക്ക് ഹസന്‍(റ) ഉയര്‍ന്നിരുന്നില്ല.




റാബിഅ(റ) വലിയ ഒരു തത്ത്വം ഹസന്‍ (റ)നു
വിശദീകരിച്ചുകൊടുത്തു:
”ഹസന്‍, താങ്കള്‍ ചെയ്ത കാര്യം ഒരു മത്സ്യത്തിനു
ചെയ്യാന്‍ കഴിയുന്നതാണ്; ഞാന്‍ ചെയ്ത കാര്യമാകട്ടെ ഒര് ഈച്ചക്ക് പോലും ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനപ്പുറമുള്ള പദവിയിലേക്ക് എത്താനാണ് നാം ശ്രമിക്കേണ്ടത്.”

ഹൂദ് നബി (അ) ചരിത്രം

ഖുര്‍ആന്‍ വിവരിക്കുന്ന പ്രവാചകന്മാരില്‍ നാല്‌പേര്‍ അറേബ്യയില്‍ ജീവിച്ചുവെന്ന് ഹദീസുകളില്‍ കാണാം. ഹൂദ്, സ്വാലിഹ്, ശുഐബ്, മുഹമ്മദ് എന്നിവരാണ് അവര്‍. ആദ്യമായി അറബി സംസാരിച്ചത് ഹൂദ് ആണെന്നും പറയപ്പെടുന്നുണ്ട്. അറേബ്യയില്‍ ധാരാളം സമൂഹങ്ങള്‍ ജീവിച്ചിരുന്നു. ആദ്, സമൂദ്, ജര്‍ഹം, ത്വസ്മ്, ജുദൈസ്, മദ്യന്‍, അബീല്‍, ഖഹ്താന്‍ എന്നിവ അവയില്‍ ചിലതാണ്.സഊദി അറേബ്യയിലെ അഹ്ഖാഫ് എന്ന പ്രദേശത്താണ് ഈ സമൂഹം നിവസിച്ചിരുന്നത്. മണ്‍കൂനയാല്‍ മൂടപ്പെട്ട ഒരു പ്രദേശമാണിത്. അമ്മാനിനും ഹദറമൗതിനുമിടിയില്‍ കടലിലേക്ക് നീങ്ങിയാണ് ഈ പ്രദേശമുള്ളത്. 'കണ്ടിട്ടില്ലയോ, ആദുവര്‍ഗത്തോട് നിന്റെ നാഥന്‍ എന്താണ് ചെയ്തതെന്ന്? അതായത്, ഉയര്‍ന്ന തൂണുകളുള്ള ഇറമിനോട്? അവര്‍ക്ക് തുല്യം ഒരു ജനം നാടുകളിലെങ്ങും സൃഷ്ടിക്കപ്പെട്ടിട്ടില്ല.' (89:7-8)
അവര്‍ ഉത്തരം കൊടുത്തു: ഞങ്ങള്‍ ഒരേയൊരു അല്ലാഹുവിനു മാത്രം ഇബാദത്തു ചെയ്യുന്നതിനും പൂര്‍വപിതാക്കള്‍ ഇബാദത്തു ചെയ്തുവന്ന ദൈവങ്ങളെ വെടിയുന്നതിനും വേണ്ടിയാണോ നീ ഞങ്ങളില്‍ വന്നിരിക്കുന്നത്? ആട്ടെ, നീ സത്യവാനെങ്കില്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ദൈവികശിക്ഷ ഇങ്ങു കൊണ്ടുവന്നാട്ടെ.' അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ നാഥനില്‍നിന്നുള്ള ശാപവും കോപവും നിങ്ങളില്‍ പതിഞ്ഞിരിക്കുന്നു. നിങ്ങളും പൂര്‍വികരും ചമച്ചതും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ കുറെ പേരുകളെച്ചൊല്ലി എന്നോടു തര്‍ക്കിക്കുകയാണോ? ശരി, നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.' ഒടുവില്‍ നാം നമ്മുടെ കാരുണ്യത്താല്‍ ഹൂദിനെയും സഖാക്കളെയും രക്ഷിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ തള്ളിപ്പറഞ്ഞവരെ മുരടറുത്തുകളയുകയും ചെയ്തു. അവര്‍ വിശ്വസിക്കുന്നവരായിരുന്നില്ല.” (7:5-72)
സൂറത്തു ഹൂദില്‍ നൂഹിന്റെ കഥക്ക് ശേഷം അല്ലാഹു പറയുന്നു: 'ആദ് ഗോത്രത്തിലേക്ക്, നാം അവരുടെ സഹോദരന്‍ ഹൂദിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: 'അല്ലയോ ജനമേ, അല്ലാഹുവിന് ഇബാദത്തുചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ഇലാഹില്ല. നിങ്ങള്‍ കേവലം കള്ളം കെട്ടിപ്പറയുകയാകുന്നു. എന്റെ ജനമേ, ഈ ദൗത്യത്തിന് യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളില്‍നിന്നു കാംക്ഷിക്കുന്നില്ല. എന്റെ പ്രതിഫലമോ, എന്നെ സൃഷ്ടിച്ചവങ്കലാകുന്നു. നിങ്ങള്‍ ഒട്ടും ബുദ്ധി ഉപയോഗിക്കാത്തതെന്ത്? എന്റെ ജനമേ, നിങ്ങളുടെ റബ്ബിനോട് മാപ്പു തേടുവിന്‍. എന്നിട്ട് അവങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുവിന്‍. അവന്‍ നിങ്ങള്‍ക്കു മീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുളള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തു തരികയും ചെയ്യും. ധിക്കാരികളായി പിന്തിരിയാതിരിക്കുവിന്‍. അവര്‍ മറുപടി കൊടുത്തു: 'ഹേ ഹൂദേ, നീ ഞങ്ങളുടെ അടുക്കല്‍ സ്പഷ്ടമായ ഒരു തെളിവും കൊണ്ടുവന്നില്ല. നീ പറഞ്ഞതുകൊണ്ടു മാത്രം സ്വന്തം ആരാധ്യന്മാരെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയുമില്ല. നിനക്ക് ദൈവങ്ങളിലാരുടെയോ ബാധയേറ്റിരിക്കുന്നു എന്നത്രെ ഞങ്ങള്‍ കരുതുന്നത്.' ഹൂദ് പറഞ്ഞു: 'ഞാന്‍, അല്ലാഹുവിന്റെ സാക്ഷ്യം സമര്‍പ്പിക്കുന്നു. നിങ്ങളും സാക്ഷികളാകുവിന്‍; എന്തെന്നാല്‍, അല്ലാഹുവിനെ കൂടാതെ ആരെയെല്ലാം നിങ്ങള്‍ ദിവ്യത്വത്തില്‍ പങ്കാളികളായി വരിച്ചിട്ടുണ്ടോ അവരില്‍നിന്നെല്ലാം ഞാന്‍ മുക്തനാകുന്നു. നിങ്ങളെല്ലാവരും ഏകോപിച്ച് എനിക്കെതിരില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തേണ്ടതില്ല. എനിക്കു തീരെ അവസരം നല്‍കേണ്ടതുമില്ല.
__________ഞാനോ, എന്റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജീവിയുമില്ല; അതിന്റെ മൂര്‍ധാവില്‍ അവന്റെ പിടിത്തമില്ലാതെ. നിസ്സംശയം, എന്റെ നാഥന്‍ നേര്‍വഴിയിലാകുന്നു. നിങ്ങള്‍ പുറംതിരിയുകയാണെങ്കില്‍ തിരിഞ്ഞുകൊള്ളുക. ഏതൊരു സന്ദേശവുമായിട്ടാണോ ഞാന്‍ നിങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്, അതു നിങ്ങള്‍ക്ക് എത്തിച്ചുകഴിഞ്ഞു. ഇനി എന്റെ റബ്ബ് നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. അവന് ഒരു ദ്രോഹവും ചെയ്യാന്‍ നിങ്ങളെക്കൊണ്ടാവില്ല. നിശ്ചയം, എന്റെ റബ്ബ് സകല വസ്തുക്കളിലും മേല്‍നോട്ടമുളളവനാകുന്നു.' പിന്നീട്, നമ്മുടെ വിധി സമാഗതമായപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം കൈക്കൊണ്ടവരെയും കാരുണ്യത്താല്‍ രക്ഷപ്പെടുത്തി, പരുഷമായ പീഡനത്തില്‍നിന്നു മോചിപ്പിച്ചു. ഇതത്രെ ആദുവര്‍ഗം. അവര്‍ റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു. അവന്റെ ദൂതന്മാരെ ധിക്കരിച്ചു. സകല സ്വേച്ഛാപ്രമത്തരുടെയും
 സകല സ്വേച്ഛാപ്രമത്തരുടെയും ധിക്കാരമൂര്‍ത്തികളുടെയും ചൊല്‍പ്പടിയില്‍ നടക്കുകയും ചെയ്തു. അങ്ങനെ, ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പുനാളിലും അഭിശപ്തരായിത്തീര്‍ന്നു. അറിയുവിന്‍! ആദുവര്‍ഗം അവരുടെ റബ്ബിനെ നിഷേധിച്ചു. അറിയുവിന്‍! ഹൂദിന്റെ ജനമായിരുന്ന ആദുവര്‍ഗം അതിദൂരം തൂത്തെറിയപ്പെട്ടു. (11:50-60)

സൂറത്തുല്‍ മുഅ്മിനൂനില്‍ നൂഹിന്റെ ജനതയുടെ കഥക്ക് ശേഷം അല്ലാഹു പറയുന്നത് കാണുക: 'പിന്നെ, അവര്‍ക്കുശേഷം നാം മറ്റൊരു ജനത്തെ വളര്‍ത്തിക്കൊണ്ടുവന്നു. എന്നിട്ടവരിലേക്ക് അവരില്‍നിന്നുതന്നെ ഒരു ദൈവദൂതനെ നിയോഗിച്ചു. (അദ്ദേഹം അവരെ പ്രബോധനം ചെയ്തു:) അല്ലാഹുവിനു ഇബാദത്തു ചെയ്യുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ആരാധ്യരാരുമില്ല. നിങ്ങള്‍ ഭയപ്പെടുന്നില്ലേ? അദ്ദേഹത്തിന്റെ സമുദായത്തിലെ സത്യനിഷേധികളും, പരലോകത്തെ അഭിമുഖീകരിക്കുന്നതിനെ തള്ളിപ്പറഞ്ഞവരും, നാം ഭൗതികജീവിതത്തില്‍ ആര്‍ഭാടം കൊടുത്തിട്ടുള്ളവരുമായ പ്രമാണിമാര്‍ പറഞ്ഞു: 'ഇയാള്‍ നിങ്ങളെപ്പോലൊരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്നതു തന്നെ തിന്നുകയും കുടിക്കുന്നതുതന്നെ കുടിക്കുകയും ചെയ്യുന്നു. നിങ്ങളെപ്പോലെയുള്ള ഒരു വെറും മനുഷ്യന്ന് വഴിപ്പെടുകയാണെങ്കില്‍ നിങ്ങള്‍ നഷ്ടപ്പെട്ടവരായതു തന്നെ. മരിച്ചു മണ്ണും അസ്ഥികൂടവുമായിത്തീര്‍ന്നിട്ട് പിന്നെ നിങ്ങള്‍ (ശ്മശാനങ്ങളില്‍നിന്ന്) പുറപ്പെടുവിക്കപ്പെടുമെന്ന് ഇവന്‍ പറയുന്നോ? വിദൂരം! ഇവനിപ്പറയുന്നത് ബഹുവിദൂരമായ സംഗതി തന്നെ! നമ്മുടെ ഈ ഐഹിക ജീവിതമല്ലാതൊരു ജീവിതമേയില്ല. ഇവിടെ നാം മരിക്കുന്നു; ജീവിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല. ഈ മനുഷ്യന്‍ അല്ലാഹുവിന്റെ പേരില്‍ കേവലം കള്ളം ചമച്ചുകൊണ്ടിരിക്കുകയാകുന്നു. നാം ഒരിക്കലും ഇയാളില്‍ വിശ്വസിക്കാന്‍ പോകുന്നില്ല.' ദൈവദൂതന്‍ പറഞ്ഞു: 'നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞതിനാല്‍, ഇനി നീ തന്നെ എനിക്കു സഹായമരുളേണമേ!' മറുപടിയായി അരുള്‍ ചെയ്തു: ഭഅവര്‍ തങ്ങളുടെ ചെയ്തികളില്‍ ഖേദിക്കുന്ന സന്ദര്‍ഭം അടുത്തിരിക്കുന്നു.' ഒടുവില്‍ തികച്ചും സത്യമായി, ഒരു ഘോര ഗര്‍ജനം അവരെ ബാധിച്ചു. അങ്ങനെ നാമവരെ ചവറുകളാക്കി എറിഞ്ഞുകളഞ്ഞു ധിക്കാരികള്‍ അതിദൂരെ!' (23:31-41)
 നൂഹ് ജനതയുടെ കഥാവിവരണത്തിന് ശേഷം അശ്ശുഅറാഅ് അധ്യായത്തില്‍ പറയുന്നു: 'ആദുവര്‍ഗം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു. അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞതോര്‍ക്കുക: 'നിങ്ങള്‍ ഭക്തി കൈക്കൊള്ളാത്തതെന്ത്? ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ദൈവദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുവിന്‍. എന്നെ അനുസരിപ്പിന്‍. ഞാന്‍ ഈ ദൗത്യത്തിന് നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം സര്‍വലോക നാഥങ്കലാകുന്നു. നിങ്ങളെന്താണിച്ചെയ്യുന്നത്; ഉയര്‍ന്ന സ്ഥലങ്ങളിലൊക്കെ വൃഥാ സ്മാരകസൌധങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഗംഭീരമായ കൊട്ടാരങ്ങളും പണിയുന്നുവല്ലോ. നിങ്ങള്‍ക്ക് അനന്തകാലം വസിക്കാനുള്ളതു പോലെ. ആരെയെങ്കിലും ദ്രോഹിക്കുമ്പോള്‍, നിഷ്ഠുരമായി ദ്രോഹിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. എന്നെ അനുസരിപ്പിന്‍. നിങ്ങള്‍ക്ക് അറിയാവുന്നതൊക്കെ തന്നവനെ ഭയപ്പെടുവിന്‍. നിങ്ങള്‍ക്കു കാലികളെ തന്നു; സന്താനങ്ങളെ തന്നു; തോട്ടങ്ങള്‍ തന്നു; ഉറവിടങ്ങള്‍ തന്നു. ഞാന്‍ നിങ്ങളെ സംബന്ധിച്ച് ഒരു ഭയങ്കരനാളിലെ ശിക്ഷ ഭയപ്പെടുന്നു.' അവര്‍ ഉത്തരം കൊടുത്തു: 'നീ ഉപദേശിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഒരുപോലെ. ഇപ്പറയുന്നതൊക്കെ പണ്ടുമുതലേ നടന്നുവരുന്നതാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടാനൊന്നും പോകുന്നില്ല.' അങ്ങനെ അവരദ്ദേഹത്തെ നിഷേധിച്ചു. നാമോ, അവരെ നശിപ്പിക്കുകയും ചെയ്തു.നിശ്ചയം, ഇതിലൊരു ദൃഷ്ടാന്തമുണ്ട്. പക്ഷേ, ഇവരിലധികമാളുകളും വിശ്വസിക്കുന്നവരല്ല. നിശ്ചയം, നിന്റെ റബ്ബ് അജയ്യനും ദയാമയനുമാകുന്നു.' (26: 123-140)
 ആദു വര്‍ഗത്തിന്റെ അവസ്ഥയെന്തായിരുന്നുവെന്നോ, അവര്‍ ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു . അവര്‍ ഘോഷിച്ചു: 'ഞങ്ങളേക്കാള്‍ കരുത്തേറിയവരാരുണ്ട്?' അവരെ സൃഷ്ടിച്ച അല്ലാഹുവാണ് അവരേക്കാള്‍ ശക്തനെന്ന് അവര്‍ക്കു മനസ്സിലായില്ല. അവര്‍ നമ്മുടെ സൂക്തങ്ങളെ നിഷേധിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ നാം ഏതാനും ദുര്‍ദിനങ്ങളില്‍ അവര്‍ക്കു നേരെ ഭീകരമായ കൊടുങ്കാറ്റയച്ചു ഐഹികജീവിതത്തില്‍തന്നെ അവരെ അപമാനകരമായ ശിക്ഷ രുചിപ്പിക്കാന്‍. പാരത്രിക ശിക്ഷയോ, ഇതിലുമധികം അപമാനകരമാകുന്നു. അവിടെ ആരാലും അവര്‍ സഹായിക്കപ്പെടുകയില്ല.' (41:15,16)

ആദ് സഹോദരന്റെ (ഹൂദ്) കഥ ഇവര്‍ക്കൊന്ന് പറഞ്ഞുകൊടുക്കുക. അദ്ദേഹം അഹ്ഖാഫില്‍വെച്ച് സ്വജനത്തിനു മുന്നറിയിപ്പ് നല്‍കിയ സന്ദര്‍ഭം ഇവ്വിധം മുന്നറിയിപ്പു നല്‍കുന്നവര്‍ അദ്ദേഹത്തിനുമുമ്പും കഴിഞ്ഞുപോയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിനുശേഷവും വന്നുകൊണ്ടിരുന്നുഎന്തെന്നാല്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. ഞാന്‍ നിങ്ങളുടെമേല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷയെ ഭയപ്പെടുന്നു. അവര്‍ ഘോഷിച്ചു: പറഞ്ഞുപേടിപ്പിച്ച് ഞങ്ങളെ ദൈവങ്ങളില്‍നിന്ന് തെറ്റിക്കാനാണോ നീ വന്നിട്ടുള്ളത്? ശരി, ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ആ ശിക്ഷയിങ്ങു കൊണ്ടുവന്നാട്ടെനീ പറയുന്നതു സത്യം തന്നെയാണെങ്കില്‍.' അദ്ദേഹം പറഞ്ഞു: 'അതുസംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നത്, എത്തിച്ചുതരാന്‍ ഞാന്‍ നിയുക്തനായ സന്ദേശമാകുന്നു. പക്ഷേ, നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നതായിട്ടത്രെ കാണുന്നത്.' ആ ശിക്ഷ സ്വന്തം താഴ്വരയിലേക്കണയുന്നത് കണ്ടപ്പോള്‍ അവര്‍ ഘോഷിച്ചുതുടങ്ങി: 'നമുക്ക് മഴതരുന്ന കാര്‍മേഘമിതാ.' 'അല്ല, അത്, നിങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരുന്ന സംഗതിയാണ് കൊടുങ്കാറ്റ്. അതില്‍ നോവേറിയ ശിക്ഷകളുണ്ട്. റബ്ബിന്റെ ആജ്ഞാനുസാരം അതു സര്‍വതും സംഹരിച്ചുകളയും.' അവസാനം അവിടെ അവരുടെ വാസസ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത സ്ഥിതി വന്നുചേര്‍ന്നു. ഇവ്വിധമത്രെ നാം ധിക്കാരികള്‍ക്ക് പ്രതിഫലം നല്‍കുന്നത്' (46:21-25)
 ആദുവര്‍ഗത്തിലും (നിങ്ങള്‍ക്കു ദൃഷ്ടാന്തമുണ്ട്). നാം അവര്‍ക്കു നേരെ വന്ധ്യമായ കാറ്റിനെ അയച്ചപ്പോള്‍ അതു കടന്നുപോയ യാതൊരു വസ്തുവിനെയും, ജീര്‍ണിപ്പിക്കാതെ വിട്ടില്ല'. (51:41-42)

*പൗരാണിക ആദ് വര്‍ഗത്തെ നശിപ്പിച്ചതും അവന്‍ തന്നെ. ഥമൂദിനെയും. അവരിലാരെയും ബാക്കിവെച്ചില്ല. അതിനു മുമ്പെ നൂഹിന്റെ ജനതയെയും അവന്‍ നശിപ്പിച്ചു. കാരണം, അവര്‍ കടുത്ത അക്രമികളും ധിക്കാരികളുമായിരുന്നു.കീഴ്‌മേല്‍ മറിഞ്ഞ നാടിനെയും അവന്‍ തകര്‍ത്തു തരിപ്പണമാക്കി.
അങ്ങനെ അവനതിനെ വന്‍ വിപത്തിനാല്‍ മൂടി. എന്നിട്ടും നിന്റെ നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നീ സംശയിക്കുന്നത്? (53:50-55)*

ആദ് സമുദായം സത്യത്തെ നിഷേധിച്ചു. അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ? അവരുടെ നേരെ നാം ചീറ്റിയടിക്കുന്ന കാറ്റിനെ അയച്ചു; വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ നാളില്‍. അത് ആ ജനത്തെ പിഴുതുമാറ്റിക്കൊണ്ടിരുന്നു. കടപുഴകിവീണ ഈത്തപ്പനത്തടിപോലെ.' (54:18-20)

ആദ് ഗോത്രം അത്യുഗ്രമായി ആഞ്ഞടിച്ച കൊടുങ്കാറ്റിനാലും നാമാവശേഷമായി. ഏഴു രാവും എട്ടു പകലും ഇടതടവില്ലാതെ അല്ലാഹു അതിനെ അവരുടെ നേരെ തിരിച്ചുവിട്ടു. അപ്പോള്‍ നുരുമ്പിയ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റിലവര്‍ ഉയിരറ്റു കിടക്കുന്നത് നിനക്ക് കാണാമായിരുന്നു.' (69:6-8)
'ആദ് ജനതയെ നിന്റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ? അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും' (89:6-14)*

ഹൂദിന്റെ ചരിത്രത്തെ കുറിച്ച് ഈ ആയത്തുകളുടെ വ്യാഖ്യാനങ്ങളില്‍ വ്യത്യസ്ത കഥകള്‍ ഉദ്ധരിക്കുന്നുണ്ട്. തൗബ, ഇബ്‌റാഹീം, ഫുര്‍ഖാന്‍, അന്‍കബൂത്ത്, സ്വാദ്, ഖാഫ് എന്നീ അധ്യായങ്ങളില്‍ ഇവരുടെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്....

 

നബി(സ)യുടെ വിയോഗം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നബി(സ)യുടെ വിയോഗം
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

സ്വലാത്ത് ചൊല്ലി വായന തുടങ്ങാം✍🏼👇🏼

കരളിനു മൂന്ന് സ്വലാത്ത്🌹🌹
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ
صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلم
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇസ്ലാമിക ദൌത്യം പൂര്‍ത്തിയാവുകയും ഇസ്ലാം ഭൂമിയില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തതോടെ പ്രവാചക തിരുമേനി തന്റെ ഇഹലോക ജീവിതത്തോട് വിടചൊല്ലിത്തുടങ്ങി. അവിടുത്തെ വാക്കുകളിലും പ്രവൃത്തികളിലും അതിന്റെ ലക്ഷണങ്ങള്‍ പ്രകടമായി.

ഹിജ്റ പത്താംവര്‍ഷം റമദാനില്‍ അവിടുന്ന് ഇരുപത് ദിവസമാണ് പള്ളിയില്‍ 'ഇഅ്തികാഫ്' ഇരുന്നത്. മുമ്പ് പത്ത് ദിവസമല്ലാതെ ഇരിക്കാറില്ലായിരുന്നു. ഈ വര്‍ഷം തന്നെ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ട് ക്വുര്‍ആന്‍ രണ്ടു തവണ പാഠം നോക്കുകയും ചെയ്തു. വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തില്‍ അവിടുന്നു പറഞ്ഞു: 'ഈ വര്‍ഷത്തിനുശേഷം നിങ്ങളെ ഈ സ്ഥലത്ത് വെച്ച് ഇനിയൊരിക്കല്‍കണ്ടുമുട്ടുമോ എന്നെനിക്കറിയില്ല' ജംറത്തുല്‍ അഖബക്ക് സമീപം വെച്ച് അവിടുന്ന് വിളിച്ചു പറഞ്ഞു: നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക. ഒരു പക്ഷേ, ഈ വര്‍ഷത്തിനുശേഷം ഞാന്‍ ഹജ്ജ് നിര്‍വഹിച്ചില്ലാ എന്നു വന്നേക്കാം'. അതേവര്‍ഷം തന്നെ തശ്രീഖിന്റെ നാളുകളിലെ ദുല്‍ഹിജ്ജ പന്ത്രണ്ടിന് അവിടുത്തെ വിയോഗത്തിന്റെ വിവരവുമറിയിച്ചുകൊണ്ട് 'അന്നസ്വ്ര്‍' അധ്യായവും അവതരിച്ചു.

ഹിജ്റ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസത്തിന്റെ പ്രാരംഭത്തില്‍ 'ഉഹ്ദില്‍' ഖബ്റടക്കിയ രക്തസാക്ഷികളെ സന്ദര്‍ശിച്ച് യാത്രചോദിക്കുന്നതുപോലെ മയ്യിത്ത് നമസ്കരിച്ചശേഷം മിമ്പറില്‍ കയറി അവിടുന്ന് പ്രഖ്യാപിച്ചു. "ഞാന്‍ മുമ്പേ പോകുന്നു. ഞാന്‍ നിങ്ങള്‍ക്കു സാക്ഷിയായിരിക്കും. അല്ലാഹുവാണേ, ഞാനെന്റെ 'ഹൌള്' ഇപ്പോള്‍ കാണുന്നുണ്ട്. ഭൂമിയുടെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്കപ്പെട്ടിരിക്കുന്നു. എനിക്കുശേഷം നിങ്ങള്‍ ബഹുദൈവാരാധന ചെയ്യുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത് പ്രത്യുത, നിങ്ങള്‍ ദുനിയാവില്‍ പരസ്പരം മാത്സര്യം കാണിക്കുന്നതിനെയാണ്.✅
രാത്രിയുടെ അര്‍ധഭാഗം പിന്നിട്ടപ്പോള്‍ അവിടുന്ന് പ്രിയസഹചരന്മാരെ മറമാടിയ 'ബഖീഅ്' ശ്മശാനത്തില്‍ചെന്ന് അവര്‍ക്കുവേണ്ടി പാപമോചനത്തിനായി അര്‍ഥിച്ചശേഷം പറഞ്ഞു: 'ശ്മശാനവാസികളെ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സമാധാനം വര്‍ഷിക്കുമാറാകട്ടെ. നിങ്ങള്‍ക്കുദിച്ച പ്രഭാതങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നവര്‍ക്കുദിച്ച പ്രഭാതത്തേക്കാള്‍ ആശ്വാസകരമായിരുന്നു. അന്ധകാര നിബിഡമായ രാവുകള്‍പോലെ കുഴപ്പം ആഗതമായിക്കൊണ്ടിരിക്കുന്നു. അതിന്റെ അന്ത്യം ആദ്യത്തെ തുടരുന്നു. അന്ത്യമാകട്ടെ ആദ്യത്തേക്കാള്‍ മോശവുമാണ്. അവിടുന്നു തുടര്‍ന്നു: 'ഞങ്ങളും നിങ്ങളോടൊപ്പം വന്നുചേരുന്നതാണ്''.
  രോഗാരംഭംഹിജ്റാബ്ദംപതിനൊന്നാം വര്‍ഷം സ്വഫര്‍ മാസം ഇരുപത്തി എട്ടിനോ ഇരുപത്തി ഒമ്പതിനോ തിങ്കളാഴ്ച ദിവസം ബഖീഅ് ശ്മശാനത്തില്‍ ഒരു മയ്യിത്ത് സംസ്കരണത്തില്‍ പങ്കെടുത്തശേഷം മടങ്ങും വഴി അവിടുത്തേക്ക് തലവേദന അനുഭവപ്പെട്ടു. ശരീരോഷ്മാവ് ഉയരുകയും അവിടുന്ന് ധരിച്ചിരുന്ന തലപ്പാവിന്റെ പുറത്തേക്കുകൂടി അനുഭവപ്പെടുമാറ് അത് കഠിനമാവുകയും ചെയ്തു *. തുടര്‍ന്ന് *രോഗിയായിക്കൊണ്ട് അവിടുന്ന് പതിനൊന്ന് നമസ്കാരങ്ങള്‍ക്കു ജനങ്ങള്‍ക്കു നേതൃത്വം നല്കുകയുണ്ടായി മൊത്തം രോഗദിനങ്ങള്‍ പതിമൂന്നോ പതിനാലോ ദിനങ്ങളാണ്.

അവസാനവാരം
രോഗം കഠിനമായ പ്രവാചകന്‍ ഭാര്യമാരോടന്വേഷിച്ചു 'നാളെ ഞാന്‍ എവിടെയായിരിക്കും? നാളെ ഞാന്‍ എവിടെയായിരിക്കും? അവിടുത്തെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ അവര്‍ അവിടുത്തെ ഇഷ്ടംപോലെ ആഇശ(റ)യുടെ വീട്ടിലേക്ക് നീങ്ങാന്‍ അനുമതി നല്കി. അങ്ങനെ ഫള്ല്‍ ബിന്‍ അബ്ബാസിന്റെയും അലിയ്യുബിന്‍ അബീത്വാലിബിന്റെയും ഇടയിലായി തലപ്പാവ് ധരിച്ച് കാലിഴഞ്ഞ് അവിടുന്നു നടന്നുപോയി *തുടര്‍ന്നുള്ള അവസാനത്തെ ആഴ്ച അവിടെയാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്.

ആഇശ(റ) തിരുദൂതരില്‍നിന്ന് അഭ്യസിച്ച 'മുഅവ്വിദാത്'(വി. ക്വുര്‍ആനിലെ 113ഉം 114ഉം അധ്യായങ്ങള്‍) അഥവാ അഭയാര്‍ഥനാ അധ്യായങ്ങളും മറ്റു പ്രാര്‍ഥനകളും ഉരുവിട്ട് അവിടുത്തെ കൈകളില്‍ ഈതി ശരീരത്തില്‍ തടവിക്കൊടുത്തു.

*അഞ്ചുദിവസങ്ങള്‍ക്കുമുമ്പ്
മരണത്തിന്റെ അഞ്ചുനാളുകള്‍ക്ക് മുമ്പ് ബുധനാഴ്ച പനി കഠിനമാവുകയും വേദനകൂടുകയും തുടര്‍ന്ന് ബോധരഹിതനാവുകയുമുണ്ടായി. അവിടുന്നു പറഞ്ഞു: 'വ്യത്യസ്ത കിണറുകളില്‍നിന്ന് ശേഖരിച്ച ഏഴു തോല്‍പാത്രം വെള്ളം എന്റെ മേല്‍ ചൊരിയുക. എന്നാല്‍ എനിക്ക് ജനങ്ങളെ അഭിമുഖീകരിച്ചു സംസാരിക്കാമല്ലോ! അവര്‍ അദ്ദേഹത്തെ കുളിക്കാനുപയോഗിക്കുന്ന പാത്രത്തില്‍ ഇരുത്തുകയും 'മതിമതി' എന്ന് പറയുവോളം വെള്ളം ചൊരിയുകയും ചെയ്തു. രോഗത്തിന് അല്പം ആശ്വാസം തോന്നിയപ്പോള്‍ തലപ്പാവ് ധരിച്ച് പള്ളിയുടെ മിമ്പറില്‍ കയറിയിരുന്നു പ്രസംഗിച്ചു. ഇതായിരുന്നു അവിടുത്തെ അവസാന സദസ്സ്. അല്ലാഹുവെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തശേഷം അവിടുന്നു പറഞ്ഞു: 'ജനങ്ങളേ ഇങ്ങോട്ടടുത്ത് വരൂ.' അവരെല്ലാം അടുത്തുകൂടി. അതോടെ അവിടുന്നു പറഞ്ഞുതുടങ്ങി "ജൂതരേയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിക്കട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ശ്മശാനങ്ങള്‍ പള്ളികളാക്കിയിരിക്കുന്നു. 'എന്റെ ഖബ്ര്‍ നിങ്ങള്‍ ആരാധ്യവിഗ്രഹമാക്കിമാറ്റരുതേ''.

തുടര്‍ന്ന് തന്റെ ശരീരം പ്രതിക്രിയക്കായി സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞു: 'ഞാനാരുടെയെങ്കിലും മുതുകില്‍ അടിച്ചിട്ടുണ്ടെങ്കില്‍ എന്റെ മുതുകിതാ അവര്‍ എന്നോടു പ്രതിക്രിയ ചെയ്യട്ടെ. ഞാനാരുടെയെങ്കിലും അഭിമാനം ധ്വംസിച്ചിട്ടുണ്ടെങ്കില്‍ എന്റെ അഭിമാനമിതാ സമര്‍പ്പിക്കുന്നു. എന്നോടവര്‍ക്ക് പ്രതികാരം ചോദിക്കാം.'' പിന്നീട് മിമ്പറില്‍നിന്ന് താഴെയിറങ്ങി 'ളുഹ്ര്‍' നമസ്കരിച്ചശേഷം വീണ്ടും മിമ്പറില്‍ കയറി മുമ്പ് പറഞ്ഞതെല്ലാം പിന്നെയും ആവര്‍ത്തിച്ചു. അപ്പോള്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: "താങ്കള്‍ എനിക്ക് മൂന്ന് ദിര്‍ഹം തരാനുണ്ട് ഉടനെ അദ്ദേഹം ഫദ്ലിനെ വിളിച്ചു നിര്‍ദേശിച്ചു 'അത് അദ്ദേഹത്തിന് നല്കുക'. അദ്ദേഹം തുടര്‍ന്നു: '*അന്‍സ്വാറുകളുടെ കാര്യം നിങ്ങളെ ഞാന്‍ ഉപദേശിക്കുന്നു. കാരണം, അവരെന്റെ കുടുംബവും കൂട്ടുകാരുമാണ്; അവരുടെ ബാധ്യത അവര്‍ നിര്‍വഹിച്ചിരിക്കുന്നു* ഇനി, അവര്‍ക്കവകാശപ്പെട്ടതാണ് അവശേഷിക്കുന്നത്. അവരുടെ നന്മസ്വീകരിച്ച് തിന്മ വിട്ടുവീഴ്ചചെയ്യുക: മറ്റൊരു നിവേദന മനുസരിച്ച്: 'ജനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു. അന്‍സ്വാറുകള്‍ കുറഞ്ഞുകൊണ്ടുമിരിക്കുന്നു. അവസാനം ഭക്ഷണത്തില്‍ ഉപ്പെന്നപോലെ അതായിത്തീരും. നിങ്ങളില്‍ ആരെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുന്ന വല്ലസ്ഥാനത്തും അവരോധിതരായാല്‍ അവര്‍ അന്‍സ്വാറുകളുടെ നന്മ സ്വീകരിക്കുകയും വീഴ്ചകള്‍ വിട്ടുവീഴ്ചയും ചെയ്യട്ടെ.''
അവിടുന്ന് പിന്നെയും തുടര്‍ന്നു: 'ഒരടിമക്ക് ഇഹലോക സൌഖ്യത്തില്‍നിന്ന് അവനുദ്ദേശിക്കുന്നതോ അല്ലാഹുവിങ്കല്‍ ഉള്ളതോ തെരഞ്ഞെടുക്കാന്‍ അനുമതി നല്കിയിരിക്കുന്നു. അദ്ദേഹം അല്ലാഹുവിങ്കലുള്ളത് തെരഞ്ഞെടുത്തിരിക്കുന്നു.' അബൂസഈദില്‍ ഖുദ്രി പറയുന്നു: ഇത് കേട്ടപ്പോള്‍ കരഞ്ഞുകൊണ്ട് അബൂബക്കര്‍(റ) പറഞ്ഞു: 'ഞങ്ങളുടെ പിതാക്കളെയും മാതാക്കളെയും അങ്ങേക്കുവേണ്ടി സമര്‍പ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.'' അത്ഭുതത്തോടെ ജനങ്ങള്‍ പറഞ്ഞു: "നോക്കൂ ഈ വൃദ്ധനെ, റസൂല്‍(സ) ഒരടിമ ഇഹലോകത്തെ സൌഖ്യത്തിനുപകരം പരലോകം തെരഞ്ഞെടുത്തതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ഇദ്ദേഹം പറയുന്നു: 'ഞങ്ങളുടെ പിതാക്കളെയും മാതാക്കളെയും അങ്ങേക്ക് സമര്‍പ്പിച്ചിരിക്കുന്നുവെന്ന്'. യഥാര്‍ഥത്തില്‍ ഇത് റസൂല്‍(സ)യെ സംബന്ധിച്ചു തന്നെയായിരുന്നു അവിടുന്ന് പറഞ്ഞത്: അബൂബക്കര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വിവരമുള്ളയാളായിരുന്നു.''

*തുടര്‍ന്ന് പറഞ്ഞു: 'സഹവാസത്തിന്റെയും സമ്പത്തിന്റെയും കാര്യത്തില്‍ എനിക്കേറ്റവും സുരക്ഷിതന്‍ അബൂബക്കര്‍ ആണ്. അല്ലാഹുവിനു പുറമെ ഞാനാരെയെങ്കിലും ആത്മമിത്രമായി സ്വീകരിക്കുമെങ്കില്‍ അത് അബൂബക്കറിനെയായിരിക്കും. എന്നാല്‍ ഇസ്ലാമിക സാഹോദര്യവും സ്നേഹബന്ധങ്ങളുമേയുള്ളു. പള്ളിയിലേക്കുള്ള വാതിലുകളില്‍ അബൂബക്കറിന്റേതല്ലാത്ത എല്ലാ വാതിലുകളും അടക്കുക.''
നാലു നാളുകള്‍ക്കുമുമ്പ്
മരണത്തിന്റെ നാലുദിവസങ്ങള്‍ക്കുമുമ്പ്. വ്യാഴാഴ്ച. അവിടുത്തേക്ക് വേദന കഠിനമായി. അവിടുന്ന് പറഞ്ഞു: ഇവിടെ വരൂ, ഞാന്‍ നിങ്ങള്‍ക്ക് എഴുതിത്തരാം, അതിനുശേഷം നിങ്ങള്‍ക്ക് പിഴവു പറ്റുകയില്ല. ഇതുകേട്ട അവിടെയുണ്ടായിരുന്നവരോട് ഉമര്‍ പറഞ്ഞു: അവിടുത്തേക്ക് വേദന കഠിനമായിരിക്കുന്നു. നിങ്ങളുടെയടുക്കല്‍ ക്വുര്‍ആന്‍ ഉണ്ടല്ലോ നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഗ്രന്ഥം മതിയല്ലോ. അതോടെ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായി. ബഹളവും അഭിപ്രായവ്യത്യാസങ്ങളും വര്‍ധിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'എല്ലാവരും ഇവിടെനിന്നെഴുന്നേറ്റു പോകുക''.
അന്ന് മൂന്ന് കാര്യങ്ങള്‍ അവിടുന്ന് നിര്‍ദേശിച്ചു: ഒന്ന്, ജൂതരേയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരേയും അറേബ്യയില്‍നിന്ന് പുറത്താക്കുക. രണ്ട്, നിയോഗിച്ചയച്ച സംഘങ്ങളെ ആ വഴിക്കുതന്നെ തിരിച്ചുവിടുക. മൂന്നാമത് പറഞ്ഞ കാര്യം നിവേദകന്‍ മറന്നു. ഒരു പക്ഷേ, ക്വുര്‍ആനും സുന്നത്തും അവലംബിച്ചു ജീവിക്കണമെന്ന നിര്‍ദേശമോ, ഉസാമയുടെ നേതൃത്വത്തിലുള്ള സൈന്യത്തെ നിയോഗിക്കണമെന്നോ നമസ്കാരത്തിന്റെയും അടിമകളുടെയും കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശമോ ആകാമത്.*

കഠിന രോഗമായിരുന്നിട്ടും അവിടുന്ന് ഈ ദിവസം വരെ- വ്യാഴാഴ്ച- നമസ്കാരത്തിനു നേതൃത്വം നല്കികൊണ്ടിരുന്നു. അന്ന് മഗ്രിബ് നമസ്കാരത്തില്‍ അവിടുന്നു 'വല്‍മുര്‍സലാതി ഉര്‍ഫന്‍' എന്ന അധ്യായമാണ് പാരായണം ചെയ്തത്.

രാത്രിയായതോടെ രോഗം വീണ്ടും കഠിനമാവുകയും പള്ളിയിലേക്ക് പുറപ്പെടാന്‍ കഴിയാത്തസ്ഥിതിയിലെത്തുകയും ചെയ്തു. അവിടുന്ന് ചോദിച്ചു: 'ജനങ്ങള്‍ നമസ്കരിച്ചുവോ?' 'ഇല്ല, ദൈവദൂതരേ, അവര്‍ അങ്ങയെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.' ഞങ്ങള്‍ മറുപടി പറഞ്ഞു. അവിടുന്ന് പറഞ്ഞു: 'ഒരു പാത്രത്തില്‍ അല്പം വെള്ളം കൊണ്ടുവരിക'. വെള്ളം കൊണ്ടുവന്നപ്പോള്‍ അതില്‍ കുളിച്ച് എഴുന്നേല്ക്കാന്‍ ശ്രമിച്ചപ്പോള്‍ ബോധ ക്ഷയമുണ്ടായി. ബോധംതെളിഞ്ഞപ്പോള്‍ അവിടുന്നന്വേഷിച്ചു: 'ജനങ്ങള്‍ നമസ്കരിച്ചുവോ?' വീണ്ടും കുളിച്ചു അപ്പോഴും ബോധക്ഷയമുണ്ടായി. ഇങ്ങനെ മൂന്നുതവണ ആവര്‍ത്തിച്ചു. അതോടെ അബൂബക്കറിനെ നമസ്കാരത്തിനു ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍(റ)വാണ് നമസ്കാരത്തിന് നേതൃത്വം നല്കിയത്. മൊത്തം പതിനേഴ് സമയത്തെ നമസ്കാരങ്ങള്‍ക്ക് അദ്ദേഹം നബിയുടെ കാലത്ത് നേതൃത്വം നല്കി. വ്യാഴാഴ്ചരാത്രിയിലെ ഇശാ നമസ്കാരം മുതല്‍ തിങ്കളാഴ്ച കാലത്തെ സുബ്ഹ് വരെയുള്ള നമസ്കാരങ്ങളാണ് ഇവ.

__________

അബൂബക്കര്‍(റ)വിനെ നമസ്കാരനേതൃത്വത്തിന്റെ ചുമതല ഏല്പിക്കാതിരിക്കാന്‍ ' മൂന്നോ നാലോ തവണ ആഇശ(റ) പ്രവാചകനോട് സംസാരിച്ചു. നമസ്കാരത്തില്‍ കരയുന്നതുകാരണം പിന്നിലുള്ളവര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുമെന്നാണ് കാരണം പറഞ്ഞത്. അവിടുന്നത് സമ്മതിക്കാതെ പറഞ്ഞു: 'നിങ്ങള്‍ യൂസുഫിനെ പിഴപ്പിക്കാന്‍ ശ്രമിച്ച സ്ത്രീകളുടെ വിഭാഗക്കാരാണ്. അബൂബക്കറിനോടു പോയ ി നമസ്കാരത്തിന് നേതൃത്വം നല്കാന്‍ കല്പിക്കുക.'
  മൂന്നു ദിവസം മുമ്പ്
ജാബിര്‍(റ) പറയുന്നു: മരണത്തിന്റെ മൂന്ന് ദിവസം മുമ്പ് നബിതിരുമേനി പറയുന്നത് ഞാന്‍കേട്ടു. നിങ്ങളില്‍ ആരും തന്നെ അല്ലാഹുവെ സംബന്ധിച്ച സദ ്വിചാരത്തോടുകൂടിയല്ലാതെ മരിച്ചുപോകരുതേ

ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു മുമ്പ്
ശനിയാഴ്ചയോ ഞായറാഴ്ചയോ അല്പം ആശ്വാസം തോന്നിയപ്പോള്‍ അവിടുന്ന് രണ്ടുപേരെ അവലംബിച്ചുകൊണ്ട് ളുഹ്റ് നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു . അപ്പോള്‍ അബൂബക്കര്‍(റ) നമസ്കാരത്തിന് നേതൃത്വം നല്കുന്നുണ്ട്.

പ്രവാചകനെ കണ്ടപ്പോള്‍ പിന്തിരിയാന്‍ ശ്രമിച്ച അബൂബക്കറിനോട് അവിടെത്തന്നെ നില്ക്കാന്‍ അവിടുന്ന് ആംഗ്യം കാണിച്ചു. അവിടുന്നാവശ്യപ്പെട്ടു: 'എന്നെ അദ്ദേഹത്തിന്റെ അടുത്തിരുത്തുക'. അപ്പോള്‍ അബൂബക്കറിന്റെ ഇടതുഭാഗത്ത് അദ്ദേഹത്തെ ഇരുത്തി. എന്നിട്ട് നബി(സ) നമസ്കരിക്കുകയും അതിനെ പിന്തുടര്‍ന്നുകൊണ്ട് തക്ബീറുകള്‍ ജനങ്ങള്‍ കേള്‍ക്കുമാറ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബിയെ തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്തു.

ഒരു ദിവസം മുമ്പ്
മരണത്തിന് ഒരു ദിവസം മുമ്പ്- ഞായറാഴ്ച നബി(സ) തന്റെ അടിമകളെ മോചിപ്പിക്കുകയും കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ ധര്‍മം ചെയ്യുകയും തന്റെ ആയുധങ്ങള്‍ മുസ്ലിംകള്‍ക്ക് നല്കുകയും ചെയ്തു. അന്ന് രാത്രി ആഇശ(റ)തന്റെ വിളക്കിന് എണ്ണക്കായി അയല്‍ക്കാരി സ്ത്രീയുടെ അടുക്കലേക്ക് വിളക്ക് കൊടുത്തുവിടുകയുണ്ടായി. 'നിങ്ങളുടെ എണ്ണ പാത്രത്തില്‍നിന്ന് ഞങ്ങളുടെ വിളക്കിനും അല്പം എണ്ണ നല്കിയാലും' അവര്‍ ആവശ്യപ്പെട്ടു. തിരുമേനിയുടെ അങ്കിമുപ്പതു സ്വാഅ് ബാര്‍ലിക്കുവേണ്ടി ഒരു ജൂതന്റെ പക്കല്‍ പണയം വെക്കപ്പെട്ടതായിരുന്നു*.

അവസാനദിവസം
അനസ്ബിന്‍ മാലിക് പറയുന്നു: തിങ്കളാഴ്ച ദിവസം പ്രഭാതനമസ്കാരത്തിന് അബൂബക്കര്‍(റ) നേതൃത്വം നല്കിക്കൊണ്ടിരിക്കെ ആകസ്മികമായി നബി(സ) ആഇശ(റ)യുടെ മുറിയില്‍നിന്ന് വിരിമാറ്റി നമസ്കരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചു. ഇത്കണ്ട് അവിടുന്ന് നമസ്കാരത്തിന് ആഗതനാവുകയാണെന്ന് ധരിച്ച് അബൂബക്കര്‍(റ) പിന്നിലെ അണിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. നബി(സ)യുടെ ആഗമനം പ്രതീക്ഷിച്ച് സന്തുഷ്ടരായ ജനങ്ങള്‍ നമസ്കാരത്തില്‍ അശ്രദ്ധരാകുന്നതുകണ്ടപ്പോള്‍ അവിടുന്ന് നമസ്കാരം പൂര്‍ത്തിയാക്കാന്‍ അവരോടു ആംഗ്യം കാണിച്ചു. തുടര്‍ന്ന് മുറിയില്‍ പ്രവേശിച്ച് വിരി താഴ്ത്തുകയും ചെയ്തു.

പിന്നീട് മറ്റൊരു നമസ്കാരത്തിനും പ്രവാചകന്‍ ഹാജരായിട്ടില്ല. മധ്യാഹ്നത്തിനുമുമ്പായി  റസൂല്‍(സ) പുത്രി ഫാത്വിമയെ വിളിച്ചു എന്തോ സ്വകാര്യം പറഞ്ഞപ്പോള്‍ അവള്‍ ദു:ഖത്താല്‍ കരഞ്ഞു വീണ്ടും വിളിച്ചു മറ്റൊരുകാര്യം പറഞ്ഞു. അപ്പോള്‍ സന്തോഷത്താല്‍ ചിരിക്കുകയും ചെയ്തു. ആഇശ(റ) പറയുന്നു. പിന്നീട് ഫാത്വിമയോട് എന്തായിരുന്നു റസൂല്‍(സ) പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു; 'ഞാന്‍ കരഞ്ഞത് അവിടുത്തെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ്. ചിരിച്ചത്, നബികുടുംബത്തില്‍ ആദ്യം അദ്ദേഹത്തോട് ചേരുക ഞാനായിരിക്കുമെന്ന് അറിയിച്ചപ്പോഴാണ്. ഫാത്വിമ ഇഹലോകവനിതകളുടെ നേതാവായിരിക്കുമെന്നും പ്രവാചകന്‍ അവരെ സന്തോഷവാര്‍ത്ത അറിയിക്കുകയുണ്ടായി.
നബി(സ)ക്ക് ബോധക്ഷയമുണ്ടാകുമാറ് വേദന കഠിനമാകുന്നതു കണ്ട ഫാത്വിമ പറഞ്ഞു: "എന്റെ പിതാവിന്റെ കഷ്ടപ്പാട്!'' അതുകേട്ട് അവിടുന്നു പറഞ്ഞു: 'നിന്റെ പിതാവിനു ഇന്നു മുതല്‍ ഒരു കഷ്ടപ്പാടുമുണ്ടാവുകയില്ല''. തുടര്‍ന്ന് പൌത്രന്മാരായ ഹസന്‍, ഹുസൈന്‍ എന്നിവരെ വിളിക്കുകയും ചുംബനമര്‍പ്പിക്കുകയും നന്മ ഉപദേശിക്കുകയും ഭാര്യമാരെ വിളിച്ച് ഉപദേശനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു

വേദന കഠിനമായി വന്നപ്പോള്‍ ആഇശ(റ)യെ വിളിച്ചു അവിടുന്നു പറഞ്ഞു: "ആഇശാ! അന്ന് ഖൈബറില്‍ വെച്ച് ഞാന്‍ കഴിച്ച ഭക്ഷണത്തിലെ വിഷത്തിന്റെ രുചി എനിക്കിപ്പോഴും അനുഭവപ്പെടുന്നു. ആ വിഷത്തിലൂടെ എന്റെ മരണം കടന്നുവരുന്നതായി ഞാന്‍ കാണുന്നു.''
അവിടുത്തെ മുഖത്തിട്ടിരുന്ന കറുത്ത വരയുള്ള വസ്ത്രം ബോധം തെളിയുമ്പോള്‍ നീക്കിക്കൊണ്ട് അവിടുന്ന് പറഞ്ഞു: ജൂതരുടേയും ക്രിസ്ത്യാനികളുടെയും മേല്‍ അല്ലാഹുവിന്റെ ശാപം വര്‍ഷിക്കുമാറാകട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകളെ പള്ളികളാക്കി. അവരുടെ പ്രവൃത്തിയെക്കുറിച്ച് അവിടുന്ന് താക്കീതു ചെയ്യുകയായിരുന്നു. അറേബ്യയില്‍ രണ്ട് മതം അവശേഷിക്കാന്‍ പാടില്ല'. ഇതായിരുന്നു അവിടുത്തെ അവസാനത്തെ ഉപദേശം.
ജനങ്ങളെ ഉപദേശിച്ചു; "നമസ്കാരം! നമസ്കാരം! നിങ്ങളുടെ കീഴിലുള്ള വരും'' ഇതുപലതവണ ആവര്‍ത്തിച്ചു*
  മരണസമയം മരണലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ ആഇശ(റ) അദ്ദേഹത്തെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചു. അവര്‍ പറയുമായിരുന്നു. അല്ലാഹു എനിക്കു ചെയ്ത അനുഗ്രഹങ്ങളില്‍പെട്ടതാണ് റസൂല്‍(സ) എന്റെ വീട്ടില്‍വെച്ച് എന്റെ ദിവസത്തില്‍ എന്റെ മാറിലേക്ക് ചരിഞ്ഞുകിടന്നുകൊണ്ട് മരിച്ചുവെന്നത്. എന്റെയും അവിടുത്തെയും ഉമിനീര്‍ പരസ്പരം ചേര്‍ത്തിയതും. അതായത് അബൂബക്കര്‍(റ)വിന്റെ പുത്രന്‍ അബ്ദുറഹ്മാന്‍ കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ മിസ് വാക്കുണ്ടായിരുന്നു. എന്റെ മാറിലേക്ക് ചാരികിടക്കുകയായിരുന്ന അവിടുത്തേക്ക് മിസ് വാക്കു കണ്ടപ്പോള്‍ അത് വേണമെന്ന് തോന്നി. 'ഞാന്‍ അങ്ങേക്ക് എടുത്ത് തരട്ടെയോ' എന്നന്വേഷിച്ചപ്പോള്‍ 'അതെ'യെന്ന് തലയാട്ടി. മിസ് വാക്കു അല്പം കഠിനമായിരുന്നതിനാല്‍ ഞാനത് അവിടുത്തെ അനുമതിയോടെ ചവച്ചു മൃദുലമാക്കിക്കൊടുത്തു. അതുപയോഗിച്ചവിടുന്ന് ദന്തശുദ്ധിവരുത്തി. സമീപത്തുണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈയിട്ട് മുഖം തടവിക്കൊണ്ടിരുന്നു. അവിടുന്ന് ഇങ്ങനെ പറയുന്നുണ്ടായിരുന്നു: "ലാഇലാഹ ഇല്ലല്ലാഹ്. *മരണത്തിന് നല്ല വേദനയുണ്ട്''.
ദന്തശുചീകരണത്തില്‍നിന്ന് വിരമിക്കുന്നതിനു മുമ്പായി അവിടുന്ന് വിരല്‍ ആകാശത്തേക്ക് ചൂണ്ടി കണ്ണുകള്‍ മേലോട്ടുയര്‍ത്തി* ചുണ്ടുകള്‍ ചലിപ്പിച്ചു. ആഇശ(റ) ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവിടുത്തെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ട്: 'നീ അനുഗ്രഹം ചൊരിഞ്ഞ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും *സദ്വൃത്തരുടെയും കൂടെ എന്നെ ചേര്‍ക്കേണമേ. അല്ലാഹുവേ, എനിക്കു നീ പൊറുത്തുതരികയും കരുണ ചൊരിയുകയും ചെയ്യേണമേ ഉന്നതനായ കൂട്ടുകാരനുമായി എന്നെ നീ ചേര്‍ക്കേണമേ, അല്ലാഹുവേ ഉന്നതനായ കൂട്ടുകാരന്‍!'' അവസാനത്തെ വാക്ക് മൂന്നുതവണ ആവര്‍ത്തിച്ചു. അതിനിടക്ക് അവിടുത്തെ കൈചാഞ്ഞു. അത്യുന്നതനായ കൂട്ടുകാരനുമായി ചേര്‍ന്നു. ഇന്നാലില്ലാഹി....
ഇത് ഹിജ്റാബ്ദം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തിങ്കളാഴ്ച ഉച്ചയ്ക്ക് അല്പം മുമ്പായിരുന്നു. അന്നേക്ക് അവിടുത്തേക്ക് അറുപത്തിമൂന്ന് വര്‍ഷവും നാലുദിവസവും പ്രായമായിരുന്നു*

*ദുഃഖഭാരം
ദു:ഖവാര്‍ത്ത എല്ലായിടത്തും വ്യാപിച്ചു. മദീനയാകെ ഇരുട്ടില്‍മുങ്ങി. ചക്രവാളങ്ങള്‍ അന്ധകാര നിബിഡമായി. അനസ്(റ) പറയുന്നു: 'അല്ലാഹുവിന്റെ ദൂതര്‍ മദീനയില്‍ പ്രവേശിച്ചതുപോലുള്ള നല്ലതും പ്രകാശമാനമായതുമായ ഒരു നാള്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. തിരുദൂതര്‍ വിടപറഞ്ഞതുപോലെ അന്ധകാരമയമായ ഒരു ദിവസവും ഞാന്‍ കണ്ടിട്ടില്ല.''*

പുത്രി ഫാത്വിമ പറഞ്ഞു: "പ്രിയ പിതാവേ! അങ്ങയുടെ പ്രാര്‍ഥന റബ്ബ് സ്വീകരിച്ചിരിക്കുന്നു. പ്രിയപിതാവേ! സ്വര്‍ഗമാണ് അങ്ങയുടെ വാസസ്ഥലം. പ്രിയപിതാവേ! ജിബ്രീലിന് താങ്കളുടെ മരണവാര്‍ത്ത ഞങ്ങളറിയിക്കുന്നു.''

ധീരനായ ഉമര്‍ മരണവാര്‍ത്തകേട്ട് പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഏതോ ചില കപടന്മാര്‍ അല്ലാഹുവിന്റെ ദൂതര്‍ മരിച്ചുവെന്ന് പറയുന്നു. അവിടുന്ന് മരിച്ചിട്ടില്ല. മൂസാ(അ) തന്റെ നാഥനെ കാണാന്‍ പോയതുപോലെ പോയതാണ്. നാല്പതു ദിവസം കഴിഞ്ഞു അദ്ദേഹം മടങ്ങിവരികയും ചെയ്തു. അതിനിടക്ക് ജനങ്ങള്‍ പറഞ്ഞു മരിച്ചുവെന്ന് അല്ലാഹുവാണേ! തിരുദൂതര്‍ തിരിച്ചുവരികതന്നെ ചെയ്യും. അവിടുന്ന് മരിച്ചുവെന്ന് പറയുന്നവരുടെ കൈകാലുകള്‍ അദ്ദേഹം തിരിച്ചുവന്നാല്‍ കൊത്തുകതന്നെ ചെയ്യും.''

ഇതിനിടയില്‍ പക്വമതിയായ അബൂബക്കര്‍ സുന്‍ഹിലുള്ള തന്റെ വീട്ടില്‍നിന്ന് കുതിരപ്പുറത്തേറി കടന്നുവന്നു. ആരോടും ഒന്നും സംസാരിക്കാതെ നേരിട്ടു പള്ളിയിലേക്കുകടന്നു. അല്ലാഹുവിന്റെ ദൂതരെ ഉദ്ദേശിച്ച് ആഇശ(റ)യുടെ വീട്ടില്‍ പ്രവേശിച്ചു. എന്നിട്ട്, പുതച്ചു മൂടിയിട്ടിരുന്ന വിശുദ്ധ ദേഹത്ത്നിന്ന് മുഖം വെളിവാക്കി തിരുനെറ്റിയില്‍ ചുംബനമര്‍പ്പിച്ചു. കരഞ്ഞുകൊണ്ടു പറഞ്ഞു: 'എന്റെ മാതാപിതാക്കളെ അങ്ങേക്കുവേണ്ടി ഞാന്‍ സമര്‍പ്പിക്കാം. അല്ലാഹു താങ്കളെ രണ്ടുതവണ മരിപ്പിക്കില്ല. അങ്ങേക്കു വിധിച്ച ഒരു മരണം അതിവിടെ നടന്നുകഴിഞ്ഞു.'

അബൂബക്കര്‍ പുറത്തു കടന്നു ഉമര്‍ അപ്പോഴും ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അബൂബക്കര്‍(റ) പറഞ്ഞു: 'ഇരിക്കു ഉമര്‍! ഉമര്‍ ഇരിക്കാന്‍ തയ്യാറായില്ല. അതോടെ ജനങ്ങള്‍ ഉമറിനെ ഒഴിവാക്കി അബൂബക്കറിന്റെ നേരെതിരിഞ്ഞു. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു. "നിങ്ങളില്‍ ആരെങ്കിലും മുഹമ്മദ്(സ)യെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അദ്ദേഹമിതാ മരിച്ചിരിക്കുന്നു. അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ അവനിപ്പോഴും മരിക്കാതെ ജീവിച്ചിരിക്കുന്നു!' തുടര്‍ന്ന് ഈ ക്വുര്‍ആന്‍ സൂക്തം പാരായണം ചെയ്തു
പ്രവാചകതിരുമേനിയുടെ 'ഖലീഫ'യെ തെരഞ്ഞെടുക്കുന്ന കാര്യത്തിന് സാഇദ ഗോത്രത്തിന്റെ പന്തലില്‍ വെച്ചുനടന്ന ചര്‍ച്ചയില്‍ മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ അഭിപ്രായ ഐക്യം ഇല്ലാതെ വന്നതിനാല്‍ സംസ്കരണവും ഖബറടക്കലും താമസിച്ചു. അവസാനം ഏകകണ്ഠമായി അബൂബക്കര്‍(റ) തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അന്നും പിറ്റേ ദിവസവും പുതപ്പിട്ട അവസ്ഥയില്‍ തിരുദൂതരുടെ വിശുദ്ധജഡം അടച്ച മുറിക്കുള്ളില്‍കിടന്നു. ചൊവ്വാഴ്ച അവിടുത്തെ കുളിപ്പിച്ചു. ധരിച്ച വസ്ത്രങ്ങള്‍ ഉരിക്കാതെയായിരുന്നു കുളിപ്പിച്ചത്. ഇതിന് നേതൃത്വം നല്കിയത് അബ്ബാസ്, അലി, അബ്ബാസിന്റെ പുത്രന്മാരായ ഫള്ല്‍, ഖുസം, നബിയുടെ ഭൃത്യന്‍ ശുക്റാന്‍, സൈദിന്റെ പുത്രന്‍ ഉസാമ, ഔസ്ബിന്‍ ഖൌലി എന്നിവരായിരുന്നു. അബ്ബാസും ഫള്ലും ഖുസമും പ്രവാചകനെ മറിച്ചും തിരിച്ചും കിടത്തുകയും ഉസാമയും ശക്റാനും വെള്ളം ചൊരിയുകയും ഔസ് തന്നിലേക്ക് ചാരിനിര്‍ത്തുകയും അലി കുളിപ്പിക്കുകയുമാണ് ചെയ്തത് തിരുമേനി പാനം ചെയ്തിരുന്ന ഖുബാഇലെ സഅദ്ബിന്‍ ഖൈഥമയുടെ അല്‍ഗര്‍സ് എന്ന കിണറ്റിലെ വെള്ളവും താളിയുമുപയോഗിച്ച് മൂന്നു തവണയാണ് കുളിപ്പിച്ചത്.

തുടര്‍ന്ന്, തലപ്പാവും നീളക്കുപ്പായവുമില്ലാതെ പരുത്തിയാലുള്ള മൂന്നു വെള്ള വസ്ത്രത്തില്‍ നന്നായി പൊതിഞ്ഞു.
എവിടെയാണ് തിരുദൂതരെ മറമാടേണ്ടതെന്ന കാര്യം ചര്‍ച്ചക്കു വന്നപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതര്‍ ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. 'ഒരു പ്രവാചകന്റെ ആത്മാവും മറമാടപ്പെടേണ്ട സ്ഥലത്തുവെച്ചല്ലാതെ പിടിക്കപ്പെട്ടിട്ടില്ല.' ഉടനെ അബൂത്വല്‍ഹ പ്രവാചകന്‍ കിടന്നിരുന്ന വിരിപ്പുയര്‍ത്തി അവിടെ ഒരു ഭാഗത്തേക്ക് ചെരിച്ചു തുരന്നുകൊണ്ടുള്ള ഖബറുണ്ടാക്കി

ഇതിനെ തുടര്‍ന്ന് പത്തുവീതം പേരുള്ള സംഘങ്ങളായി മുറിയില്‍ പ്രവേശിച്ച ജനങ്ങള്‍ നമസ്കരിച്ചുകൊണ്ടേയിരുന്നു. അവര്‍ക്കാരും നേതൃത്വം നല്കിയിരുന്നില്ല. ആദ്യം വീട്ടുകാരും പിന്നീട് മുഹാജിറുകളും തുടര്‍ന്ന് അന്‍സ്വാറുകളും അതിനുശേഷം കുട്ടികളും സ്ത്രീകളും എന്നക്രമത്തിലായിരുന്നു നമസ്കാരം.

അതോടെ ചൊവ്വാഴ്ച പൂര്‍ത്തിയായി ബുധനാഴ്ചയിലേക്ക് പ്രവേശിച്ചു. ആഇശ(റ) പറയുന്നു: 'ചൊവ്വാഴ്ച അസ്തമയശേഷം രാത്രിയുടെ നിശബ്ദതയില്‍ പിക്കാസുകളുടെയും കൈക്കോട്ടുകളുടെയും ശബ്ദമുയര്‍ന്നപ്പോഴാണ് തിരുദൂതരുടെ ഖബറടക്കല്‍ വിവരം ഞങ്ങള്‍ അറിഞ്ഞത്.
  ആയിശ മിസ്‌വാക്ക്‌ വാങ്ങി പതം വരുത്തി.റസൂല്‍ ﷺ യുടെ ദന്തശുദ്ധി വരുത്തി.
വേദന കൂടിവരുകയാണ്.*
"അല്ലാഹുവേ... മരണവേദനയുടെ ശക്തി കുറച്ചുതരണമേ...."
ഹബീബുല്ലാഹി ﷺ തങ്ങള്‍ ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ച് കിടക്കുകയായിരുന്നു.
ചുണ്ടുകള്‍ ചലിച്ചുകൊണ്ടിരുന്നു..,
"അല്ലാഹുവേ... നീ അനുഗ്രഹിച്ചവരുടെ കൂടെ അംബിയക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍, സിദ്ധീഖീങ്ങള്‍, ഇവരുടെ കൂടെ ഉന്നത സ്ഥാനത്തേക്ക് ചേര്‍ക്കേണമേ...
അല്ലാഹുവേ... പൊറുത്തു തരണമേ...
കരുണകാണിക്കേണമേ..."
കണ്ണുകള്‍ മേല്‍പോട്ട്...
ലോകാനുഗ്രഹി ത്വാഹാ റസൂല്‍ ﷺ തങ്ങള്‍ അന്ത്യശാസന്ന നിലയിലാണ്..
ശരീരം കനക്കുന്നതായി ആയിശ ബീവി(റ)ക്ക് തോന്നി..
വെപ്രാളത്തോടെ ആ മുഖത്തേക്ക് നോക്കി.*

ആയിശ ബീവി(റ) വെപ്രാളത്തോടെ മുത്ത്‌ ഹബീബ് ﷺ തങ്ങളുടെ സുന്ദരവദനത്തിലേക്ക്‌ നോക്കി..
വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു:
"*അല്ലാഹുവാണേ.... അങ്ങേക്ക്‌ തിരഞ്ഞെടുക്കാന്‍ സ്വതന്ത്രം കിട്ടി. ഉന്നതമായത് അങ്ങ് തിരഞ്ഞെടുക്കുകയും ചെയ്തു."
നിമിഷങ്ങള്‍ കടന്നുപോയി.
അനുവദിക്കപ്പെട്ട ആയുസ്സിലെ അവസാന നിമിഷം പിന്നിട്ടു.
പെട്ടന്ന് ശ്വാസം നിലച്ചു, കൈകള്‍ കുഴഞ്ഞു.
ആയിശ ബീവി(റ)യുടെ മടിയില്‍ തലവെച്ചു തന്നെ മുത്ത്‌ റസൂല്‍ ﷺ തങ്ങള്‍ വഫാത്തായി.
അന്ത്യപ്രവാചകര്‍ മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ യാത്രയായി....
ഇനിയൊരു പ്രവാചകനില്ല...
ഇസ്ലാം ദീന്‍ പൂര്‍ത്തിയായി...
ദൗത്യം പൂര്‍ത്തിയാക്കി ലോകത്തിന്‍റെ നായകന്‍ കടന്നുപോയിരിക്കുന്നു.*
إنا لله وإنا إليه راجعون
ആയിശ ബീവി(റ) തന്‍റെ മടിയില്‍ നിന്നും റസൂലുല്ലാഹി ﷺ തങ്ങളുടെ പുണ്യ ശിരസ്സ്‌ മെല്ലെ ഉയര്‍ത്തി തലയിണയില്‍ വെച്ചു.
മുറിയില്‍ ആളുകള്‍ നിറഞ്ഞു...
ആയിശ ബീവി(റ)യുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, തിളങ്ങുന്ന മുഖവുമായി മുത്ത്‌ ഹബീബ് ﷺ തങ്ങള്‍ കട്ടിലില്‍ കിടക്കുന്നു.
ആയിശ ബീവി (റ) മെല്ലെ കട്ടിലില്‍ നിന്നും എഴുന്നേറ്റു,
പതറുന്ന പാതങ്ങള്‍ നിലത്ത് വെച്ച് മെല്ലെ നടന്നു.
സ്ത്രീകളുടെ കൂട്ടത്തില്‍ ചേര്‍ന്നു.
എല്ലാം അസ്തമിച്ചു.......!!!!!!!!!!!!
ലോകഗുരുവില്‍ നിന്നും തനിക്ക്‌ കിട്ടികൊണ്ടിരുന്ന പ്രത്യേക പദവികള്‍.
എല്ലാം ഓര്‍മയായി...
അവര്‍ക്ക്‌ വിതുമ്പലടക്കാന്‍ പറ്റുന്നില്ല..
രോഗം തുടങ്ങിയതു മുതല്‍ തന്‍റെ കൈവലയത്തിലായിരുന്നു പുണ്യ റസൂല്‍ ﷺ തങ്ങള്‍.
ഇപ്പോഴിതാ കൈവിട്ടു പോയിരിക്കുന്നു...
മദീനാ പട്ടണം ഒന്നാകെ ഇളകിവരും...
അറേബ്യ ഒന്നാകെ ഉണരും...
ഇവിടെ ജനസമുദ്രമായി മാറും...
ഓര്‍ക്കാന്‍ കഴിയുന്നില്ല, ശബ്ദമില്ലാതെ കരയുന്ന സ്ത്രീകളുടെ കൂട്ടം..
ക്രിസ്തുവര്‍ഷം 632, ജൂണ്‍ 8, ഹിജ്‌റ 11,തിങ്കളാഴ്ച
കാലം മറക്കാത്ത മുഹൂര്‍ത്തം....*

മദീനാ പട്ടണം മരവിച്ചു നില്‍കുന്നു...
എന്താണ് തങ്ങള്‍ കേട്ടത്..??
മുത്തായ ഹബീബ്‌ ﷺ തങ്ങള്‍ വഫാത്തായെന്നോ..????
തങ്ങളുടെ മുത്ത് നബി ﷺ തങ്ങള്‍ മരണപ്പെടുകയോ..???
അത് സംഭവിച്ചിട്ടുണ്ടോ..??
അതോ.. വെറും തോന്നലായിരിക്കുമോ..??
ഇന്ന്‍ രാവിലെയും മുത്തായ ഹബീബ്‌ ﷺ തങ്ങളുടെ പ്രസന്നമായ സുന്ദര വദനം കണ്ടതാണല്ലോ...???
പള്ളിയില്‍ ആളുകള്‍ കണക്കില്ലാതെ തടിച്ചുകൂടി.
എന്താണ് ചെയ്യേണ്ടത്‌ അവര്‍ക്കറിയില്ല...
ഇരുട്ടില്‍ തപ്പുന്ന അവസ്ഥ...
വഴി കാണുന്നില്ല...
വിളക്കണഞ്ഞു പോയിരിക്കുന്നു...
ചിലര്‍ വാവിട്ടു കരയുന്നു.
ഇനി ആരാണ് തങ്ങള്‍ക്ക് നേതൃത്വം നല്‍കുക...
ആര് വഴികാണിക്കും...
ആരുടെ സവിധത്തിലേക്ക് ഓടിചെല്ലും...
മുത്ത് നബി ﷺ തങ്ങളെ കാണാതെ എങ്ങനെ ജീവിക്കും..
അപ്പോഴതാ.. കൊടുങ്കാറ്റുപോലെ ഒരാള്‍ കുതിച്ചുവരുന്നു.
ധീരനായ ഉമറുബ്നു ഖത്താബ് (റ)..
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.
കട്ടിലില്‍ മുത്ത് നബി ﷺ *തങ്ങളുടെ ജനാസ...!!!!
ഒരു തുണികൊണ്ട് മൂടപ്പെട്ടിരിക്കുന്നു....
സുബ്ഹാനല്ലാഹ്...
പുണ്യ വദനത്തില്‍ നിന്നും തുണിമാറ്റി,
ശാന്തമായ പ്രസന്നവദനം..
പെട്ടന്നതാ..
ഉമറുബ്നു ഖത്താബ് (റ)യുടെ മുഴങ്ങുന്ന ശബ്ദം...
"ഇല്ലാ... പ്രവാചകര്‍ വഫാത്തായിട്ടില്ലാ..!!!!"
പള്ളിയിലുള്ളവര്‍ ഞെട്ടി..!!!
മുത്തായ നബി ﷺ തങ്ങള്‍ വഫാത്തായിട്ടില്ലേ..???
ചിലര്‍ക്ക് ആശ്വാസം, പ്രതീക്ഷ...
റസൂലുല്ലാഹി ﷺ തങ്ങള്‍ വഫാത്തയെന്നു പറയുന്നവര്‍ കപടന്മാരാണ്.
അവരെ ഞാന്‍ വെറുതെ വിടില്ല....
മുത്തായ നബി ﷺ തങ്ങള്‍ ഉണരും, എഴുന്നേല്‍ക്കും..!!! "
ഉമറുബ്നു ഖത്താബ് (റ) അവിടമാകെ പറഞ്ഞു നടന്നു.
അതുകണ്ട് പലരും ആവേശംകൊണ്ടു..
ജനങ്ങള്‍ ആകപ്പാടെ അങ്കലാപ്പായി..
ഞങ്ങളുടെ മുത്തായ നബി ﷺ തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വഫാത്തായിട്ടുണ്ടോ...???
അതോ ഭോതമറ്റ് കിടക്കുകയാണോ...??
ആശങ്കാകുലമായ
ദുഖാകുലനായി ഓടിക്കിതച്ചു വരുന്നു അബൂബക്കര്‍ സിദ്ധീഖ് (റ)
പള്ളിയിലെ രംഗം കണ്ട് അദ്ധേഹംപകച്ചുനിന്നുപോയി...
നേരെ ആയിശ ബീവി(റ)യുടെ വീട്ടിലേക്ക്‌ കടന്നു ചെന്നു.
ജനങ്ങള്‍ നോക്കിനില്‍ക്കെമുഖത്തുനിന്നും തുണി നീക്കി.
പുണ്യ വദനത്തിലേക്ക്‌ ഉറ്റുനോക്കി...
ചുണ്ടുകള്‍ വിതുമ്പി...
കണ്ണുകള്‍ നിറഞ്ഞൊഴുകി....
ദുഃഖ പരവശ്യത്തോടെ ആ കവിളില്‍ ചുംബിച്ചു.
" അങ്ങെത്ര പരിശുദ്ധര്‍, *ജീവിതത്തിലും മരണത്തിലും.."
മുത്ത്‌ നബി ﷺ തങ്ങളുടെ ശിരസ്സ് കയ്യില്‍ താങ്ങി, കണ്ടിട്ട് മതിവരുന്നില്ല...
എന്നിട്ട് പറഞ്ഞു:
"അല്ലാഹു വിധിച്ച മരണം അങ്ങ് ആസ്വദിച്ചുകഴിഞ്ഞു, ഇനിയൊരു മരണമില്ല."
ശിരസ്സില്‍നിന്നും കൈ മാറ്റി മുഖത്ത് തുണിയിട്ടു.
പള്ളിയില്‍ നിന്നും ശബ്ദം മുഴങ്ങുന്നു.
അബൂബക്കര്‍ സിദ്ധീഖ് (റ) ചെന്നു ഉച്ചത്തില്‍ പറഞ്ഞു:
"ഉമര്‍.. ശന്തനാകൂ... ശന്തനായിരിക്കൂ ഉമര്‍..."
എല്ലാവരും ശാന്തരായി അദ്ധേഹത്തിന്‍റെമുഖത്തേക്ക് നോക്കി നിന്നു...
" ജനങ്ങളെ.... ആരെങ്കിലും മുത്ത് നബി ﷺ തങ്ങളെ ആരാധിച്ചിരുന്നുവോ..
എങ്കില്‍ അറിയുക...!!!
മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു..
ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍,
അറിയുക..!!!
അല്ലാഹു മരണമില്ലാത്തവനും എന്നും ജീവിചിരിക്കുന്നവനും ആകുന്നു."
ഇത്രയും പറഞ്ഞ ശേഷം ഒരു ഖുര്‍ആന്‍ വചനം ഉദ്ധരിച്ചു.
" മുത്ത് നബി ﷺ തങ്ങള്‍ ഒരു പ്രവാചകന്‍ മാത്രം മുമ്പും ഇതുപോലെ പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. പ്രവാചകര്‍ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിങ്ങോടുകയോ..???
പിന്തിരിഞ്ഞാല്‍ അവന്‍ അല്ലാഹുവിന് ഒരു നഷ്ടവും വരുത്തുന്നില്ല, നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു പ്രതിഫലം നല്‍കും..
ഈ ആശയം വരുന്ന വിശുദ്ധ ഖുര്‍ആന്‍റെ വചനം കേട്ടതോടെ എല്ലാവരും സ്തംഭിച്ചു നിന്നുപോയി..
പഠിച്ചു വെച്ചതാണ് എല്ലാവരും, തക്ക സമയത്ത് ഓര്‍മ വന്നില്ല...
കേട്ടപ്പോള്‍ ആദ്യമായി കേട്ടപോലെ തോന്നി.
ഉമര്‍ (റ) വിതുമ്പി കരയുന്നു.
പുണ്യ തിരുമേനി മുത്ത് നബി ﷺ തങ്ങള്‍ വഫാത്തായിരിക്കുന്നു...
ആ സത്യം ഉമര്‍ (റ) മെല്ലെ ഉള്‍കൊള്ളാന്‍ ശ്രമിച്ചു*.
അതോടെ ശക്തി ചോര്‍ന്നുപോയി...
തളര്‍ന്നു പോയി...
മദീനാ പട്ടണം ദുഖസാഗരമായി മാറി..
മുത്ത് നബി മുസ്‌തഫാ ﷺ തങ്ങളുടെ അടുത്ത ബന്ധുക്കൾ ജനാസ കുളിപ്പിച്ചു.
*അലിയ്യുബിനു അബീത്വാലിബ് (റ), അബ്ബാസുബ്നു അബ്ദിൽ മുത്ത്വലിബ് (റ), അബ്ബാസ്‌ (റ) വിന്‍റെ പുത്രൻ ഫലൽ (റ), മറ്റൊരു പുത്രനായ ഖുസാം (റ), ഉസാമത്ത്ബ്നു സൈദ് (റ) ഇവരൊക്കെ നേതൃത്വം നൽകിയാണ്‌ കുളിപ്പിച്ചത്.
അലി (റ) പുണ്യപൂമേനി കഴുകി,*
മേനിയിൽ നിന്നും സുഗന്ധം പരക്കുന്നു.
അതാസ്വതിച്ചു കൊണ്ട് അലി (റ) പറഞ്ഞു,
" ജീവിതത്തിലെന്നപോലെ മരണത്തിലും അങ്ങ് സുഗന്ധം പരത്തുന്നു",
കുളിപ്പിച്ച് തീർന്നു,
പുണ്യമേനിയിലേ വെള്ളം തുടച്ചു,
മൂന്ന് തുണികൾ പൊതിഞ്ഞു,
വംബിച്ച ജനവാലി എത്തിയിട്ടുണ്ട്,
അവർക്ക് നിസ്കരിക്കണം,
പള്ളിയുടെ ഭാഗത്തേക്കുള്ള കവാടം തുറക്കപ്പെട്ടു.
ആളുകൾ മുറിയിലേക്ക്‌ ഒഴുകി,
അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ഒഴുകിവരികയാണ്‌,
കണ്ണീരും തേങ്ങലും നെടുവീർപിടലും........
കാഫിലക്കൂട്ടങ്ങളും കാരക്കാത്തോട്ടങ്ങളും തങ്ങളുടെ രക്ഷകന്‍റെ വേർപാടോര്‍ത്ത്‌ മനംപൊട്ടി വിങ്ങികരഞ്ഞു.
പകലും രാവും കടന്നുപോയി ബുധനാഴ്ച്ച സന്ധ്യയായി,
അവസാന കർമങ്ങൾ ആരംഭിച്ചു,
മുത്ത് നബി തങ്ങൾ അതേ മുറിയിൽതന്നെ ഖബർ തയ്യാറാക്കി.
കുളിപ്പിക്കുന്നതിനു നേതൃത്വം നൽകിയവർതന്നെ ഖബറടക്കൽ കർമത്തിനും നേതൃത്വം വഹിച്ചു.
പള്ളിയും പരിസരവും ജനനിബിധമാണ്,
അവർ തങ്ങളുടെ നേതാവിന് വേണ്ടി പ്രാർത്തിക്കുന്നു.
ദിക്റുകളും ദുആകളും വിശുദ്ധ ഖുർആൻ പാരായണവും,
ഭക്തിനിർഭരമായ അന്തരീക്ഷം,
നിർത്താതെയുള്ള സ്വലാത്ത് എല്ലാം പതിഞ്ഞ ശബ്ദത്തിൽ നടക്കുന്നു ചുണ്ടുകളുടെ മന്ത്രം.
ലോകാനുഗ്രഹിയായ മുത്ത് നബി തങ്ങളുടെ ഭൗതിക ശരീരം അപ്രത്യക്ഷമാവാൻ പോകുന്നു.
മരുഭൂമിയിൽ ഇരുട്ടിനു കനം രാത്രി വളരുകയാണ് നനയാത്ത കണ്ണുകളില്ല,
നീറി പുകയാത്ത ഖൽബുകളില്ല.
ലോകചരിത്രത്തിൽ ഇത്രയും ദുഖകുളമായ ഒരുദിവസവും ഇല്ല.
ലോകാവസാനം വരേ ഇതുപോലോരുനാൾ വരാനില്ല.
ലോകാനുഗ്രഹി ആണ് അല്ലാഹു വിശേഷിപ്പിച്ച വ്യക്തി,
മനുഷ്യ വർഗത്തിലെ ഏറ്റവും ഉന്നതരായ ആൾ ഇതാ പോവുകയായി ജനലക്ഷങ്ങൾ നിശബ്ദരായി നിൽക്കുകയാണ്.
മിസ്കിന്‍റെ സുഗന്ധമുള്ള മൃദുലമേനി മണ്ണിലേക്ക് ഇറക്കിവെച്ചു.
മണ്ണും വിണ്ണും മലരും മനുഷ്യരും എല്ലാം ഒരുപോലെ കരഞ്ഞുപോയി.
മനസും ശരീരവും അനുവധിക്കാത്ത ഒരിക്കലുമാഗ്രഹിക്കാത്ത ആരംഭപ്പൂവിതൾ മേനിയിലേക്ക് നാഥന്‍റെ നിയമങ്ങൾക്കടിമപ്പെട്ട് കരൾ നീറി നനഞ്ഞ മൂന്നുപിടി മണ്ണ്.
"മിൻഹാ..... താറത്തൻ ഉഹ്‌റാ....."
ഖബർ മണ്ണുകൊണ്ട് മൂടി...*
 തിരു നബി ﷺ തങ്ങളുടെ ജനാസ കുളിപ്പിക്കുമ്പോൾ അതിനു നേതൃത്വം കൊടുത്ത അലി (റ) വിനും അബ്ബാസ് (റ) വിനും ഒരു സംശയം ഉടലെടുത്തു.....
ഹബീബിന്‍റെ തിരു ﷺ തങ്ങളുടെ ശരീരത്തിലുള്ള വസ്ത്രം കുളിപ്പിക്കുന്നസമയത്ത് ശരീരത്തിൽ നിന്നും നീക്കം ചെയ്യേണ്ടതുണ്ടോ...???
ഈ സംശയത്തിനു കാരണവുമുണ്ട്........
പിറന്നു വീണ സമയം മുതൽ വഫാത്ത് വരെ ഉമ്മയായ ആമിന ബീവി(റ)യോ കല്യാണം കഴിഞ്ഞതിനു ശേഷം ഭാര്യമാരോ ഹബീബിന്‍റെ ഔറത്ത് കണ്ടിട്ടില്ല...
മാതാവിനും ഭാര്യമാര്‍ക്കും ഔറത്തു കാണൽ തെറ്റില്ല എന്നിരിക്കെ എങ്ങനെ നമ്മൾ കാണും എന്ന ചിന്ത അവരുടെ മനസ്സില്‍ ഓടി എത്തി,
ഇനി എന്ത് ചെയ്യും ........??
സംശയം ചോതിച്ചു തീര്‍ക്കാനുള്ള ഏക ആശ്രയം ഇതാ നമ്മുടെ മുന്നിൽ ആത്മാവില്ലാത്ത ശരീരം ആയി കിടക്കുന്നു......
ഞങ്ങൾക്ക് ആണെങ്കിൽ ഇതിനു മുൻപ് ഒരു പ്രവാചകന്‍റെ ജനാസ സംസകരിച്ച അറിവും ഇല്ല...
എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴേക്കും അവരെ ഉറക്കം കീഴ്പ്പെടുതുകയാണ്,
ആ ഉറക്കത്തിൽ അള്ളാഹു അവര്‍ക്ക് സ്വപ്ന രൂപത്തിൽ മുത്ത് നബി ﷺ തങ്ങളുടെ ജനാസ തുണി നീക്കം ചെയ്യാതെ വെള്ളം ഒഴിച്ച് കുളിപ്പിക്കുവാനും, അലി (റ) ഒഴികെ ബാക്കി എല്ലാവരും കണ്ണ് കെട്ടി അതിൽ പങ്കെടുക്കുവാനും നിര്‍ദേശിച്ചു ...........
ഇത് പോലെ തന്നെ ജനാസ നമസ്കാരത്തിലും പ്രത്യേകതകൾ നിറഞ്ഞു നിന്നു...
കൂട്ടം കൂട്ടമായി ആളുകൾ മദീനയിലേക് ഒഴുകി കൊണ്ടിരിക്കുകയാണ്...
അറിഞ്ഞവരിൽ നിന്നും അറിയാത്തവരിലേക് വാർത്ത പരക്കുകയാണ്...
പള്ളിയും പരിസരവും ജനനിബിടമായി ......
ആളുകൾ കൂട്ടം കൂട്ടമായി ജനാസ നമസ്കരിക്കുകയാണ്...
എന്നാൽ അത് ജമാഅത് അല്ലാതെ ഉള്ള നമസ്കാരം ആയിരുന്നു...
ലോക നായകന്‍റെ മുന്നിൽ നിന്നു കൊണ്ട് മറ്റുള്ളവര്‍ക്ക് നേത്രത്വം നല്കാനുള്ള ചങ്കുറപ്പ് ഉള്ളവരയിരുന്നില്ല സ്വഹാബാക്കൾക്ക്..
നമസ്കാരത്തിൽ ദുആ - യുടെ സ്ഥാനത്ത് ഖുർആൻ ആയത്തായ
" ﺍﺇﻥ ﺍﻟﻠﻪ ﻭﻣﻼﺋﻜﺘﻪ ﻳﻮﺻﻠﻮﻥ
എന്ന് തുടങ്ങുന്ന ആയത്ത് പാരായണം ചെയ്യുക്കയാണ് ചെയ്തത്.
അല്ലാതെ നേതാവിന് വേണ്ടി ഉമ്മത് ദുആ ചെയ്യുകയോ....??
അതിനു മാത്രം പരിപൂർണമായവർ അന്നോ അതിനു മുന്പോ.. ശേഷമോ.. ഉണ്ടായിട്ടില്ല...
എന്ന് മാത്രമല്ല ഇനി ഉണ്ടാവാൻ പോകുന്നുമില്ല,
ജനാസ ഖബറിൽ ഇറക്കുമ്പോഴും സ്വപ്ന രൂപേണ ഉള്ള നിര്‍ദേശം വരികയുണ്ടായി........
അഹല് ബൈത്ത് ഒന്ന് തൊട്ടു കൊടുക്കുക മാത്രം ചെയ്താൽ മതി...
ആ പൂമേനി മലാഇകത്ത് ഖബറിലേക് ഇറക്കി വെച്ച് കൊള്ളും എന്ന നിര്‍ദേശം ആണ് ഉണ്ടായിരുന്നത്......
മദീന ഇപ്പോഴും കരയുകയാണ്നബി ﷺ തങ്ങള്‍ ഇല്ലാത്ത മദീന വിട്ടു പലരും പല പ്രദേശങ്ങളിലേക്കും യാത്ര തിരിച്ചു.
ഇനി ബിലാൽ (റ)ന്‍റെ ബാങ്കൊലി മദീനയിൽ കേൾക്കില്ല.....
ആ ശബ്ദധാരയും ചുമന്ന് ഇളം കാറ്റുകള്‍ക്ക് സഞ്ചരിക്കാനാവില്ല..
മുത്ത് നബി തങ്ങൾ ഈ ലോകത്തോട് വിടപറയുന്ന സമയത്ത് അറേബ്യ മുഴുവനും അവിടുത്തെ കാൽകീഴിലായിരുന്നു ..
ലോകരാജാക്കന്മാർ തിരുദൂതരേ ഭയന്നിരുന്നു.
സമ്പത്ത് മുഴുവനും സമർപ്പിക്കാനുള്ള അനുചരന്മാർ ഉണ്ടായിരുന്നു പക്ഷേ ഒരു ദിനാറോ അടിമയോ റസൂലുല്ലാഹി തങ്ങളുടെ അടുക്കലില്ലായിരുന്നു..
ഒരു വെളുത്ത കോവർകഴുത ചില ആയുദങ്ങൾ അൽപം ഭൂമിയും മാത്രം അതെല്ലാം ദാനം നൽകുകയും ചെയ്തു.
നൂറ്റാണ്ടുകൾക്ക്‌ മുമ്പ് തുടങ്ങിയ റൗളാ ശരീഫിലേക്കുള്ള സന്ദർശനം ഇന്നും തുടരുകയാണ്,
മദീന മുനവ്വറയിലേക്ക്..............
അല്ലാഹുവേ പാപികളായ ഞങ്ങള്‍ക്കും മുത്തായ ഹബീബുല്ലാഹി ﷺ തങ്ങളുടെ ചാരത്ത് എത്താനും,
അവിടത്തോടുള്ള മുഹബ്ബത്ത് കൊണ്ട് രക്ഷപ്പെടാനുമുള്ള തൗഫീഖ്‌ നല്‍കണേ റഹ്മാനേ....
ആമീന്‍ യാ റബ്ബല്‍ ആലമീന്‍