ഹാതമുല്‍ അസ്വമ്മ് എന്ന സല്‍സ്വഭാവിയായ ഒരു വ്യക്തി ഉണ്ടായിരുന്നു. വലിയൊരു കുടുംബത്തിന്റെ ആശ്രയമായിരുന്നു അദ്ദേഹം.
ഹാതമാകട്ടെ, ഒരു അരിമണിക്കു പോലും വകയില്ലാത്ത
ദരിദ്രനായിരുന്നു.
തന്റെ രക്ഷിതാവായ പ്രപഞ്ചനാഥനില്‍ഭരമര്‍പ്പിച്ചാണ് അദ്ദേഹം കഴിഞ്ഞുപോന്നത്.
ഒരു രാത്രിയില്‍, കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. പലതും പറഞ്ഞു പറഞ്ഞ് അവരുടെ സംസാരം ഹജ്ജിനെക്കുറിച്ചായി.
അതോടെ, അദ്ദേഹത്തിന്റെ മനസില്‍ ഹജ്ജ് ചെയ്യണമെന്ന അതിയായ മോഹം ഉടലെടുത്തു.
വീട്ടിലെത്തിയപ്പോള്‍, മക്കളെ വിളിച്ചിരുത്തി അദ്ദേഹം പറഞ്ഞു: ഈ വര്‍ഷം തന്റെ രക്ഷിതാവിന്റെ വീട്ടിലേക്ക് (കഅ്ബ) പോകാനും നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും നിങ്ങള്‍ നിങ്ങളുടെ പിതാവിനെ അനുവദിക്കുമെങ്കില്‍..!
അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പറഞ്ഞു: ഈ അവസ്ഥയില്‍ അങ്ങയുടെ കൈയില്‍ ഒന്നുമില്ല. ഞങ്ങളാണെങ്കില്‍ ഈ കാണും വിധം ദാരിദ്ര്യത്തിലുമാണ്. പിന്നെയെങ്ങനെ നിങ്ങള്‍ക്ക് അങ്ങനെയൊരു ചിന്ത വരുന്നു?
മക്കളില്‍ ഏറ്റവും ഇളയവള്‍ ഇങ്ങനെ പറഞ്ഞു: അദ്ദേഹത്തെ പോകാന്‍ അനുവദിക്കുന്നതില്‍ നിങ്ങള്‍ക്കെന്താണ് തടസ്സം..! അദ്ദേഹത്തെ വിട്ടേക്കൂ. ആഗ്രഹം പോലെ പോയിവരട്ടെ. അദ്ദേഹം ഭക്ഷണത്തിന്റെ ഇടപാടുകാരന്‍ മാത്രമാണ്, അല്ലാതെ ഭക്ഷണ ദാതാവ് അല്ല.
അതോടെ മറ്റുള്ളവരും സമ്മതംമൂളി: ചെറിയവളെങ്കിലുംഅവള്‍ പറഞ്ഞതാണ് ശരി. പിതാവേ, അങ്ങ് ഉദ്ദേശിക്കും വിധം പോയിവരൂ.
ഹാതം ഉടന്‍ എഴുന്നേറ്റ് ഹജ്ജിന് ഇഹ്്‌റാം ചെയ്ത് യാത്രതിരിച്ചു.
എന്നാല്‍, പിറ്റേദിവസം വിവരമറിഞ്ഞ അയല്‍ക്കാര്‍, വീട്ടുകാരുടെ അടുത്ത് വന്ന് ഹാതമിനെ പോകാന്‍ അനുവദിച്ച തീരുമാനത്തെ കുറ്റപ്പെടുത്തി. അതോടെ, വീട്ടുകാരെല്ലാവരും ഇളയ പുത്രിയുടെ നേരെ തിരിഞ്ഞു:
'നീ മൗനം പാലിച്ചിരുന്നെങ്കില്‍ ഞങ്ങളും ഒന്നും മിണ്ടുമായിരുന്നില്ല'.
അപ്പോള്‍ ആ കുരുന്ന് തന്റെ കരങ്ങള്‍ ആകാശത്തേക്കുയര്‍ത്തി:
'എന്റെ നാഥാ, എന്റെ നേതാവേ, എന്റെ യജമാനരേ... നിന്റെ ഔദാര്യം കൊണ്ട് ഈ ആളുകളുടെ മനസ് നീ മാറ്റി. അതിനാല്‍, അവരെ നീ നഷ്ടത്തിലാക്കുകയോ അവരെ നിരാശയിലാക്കുകയോ, അവര്‍ക്കിടയില്‍ എന്നെ നാണംകെടുത്തുകയോ ചെയ്യരുതേ..'
അങ്ങനെയിരിക്കേ, വേട്ടക്കു പുറപ്പെട്ട രാജ്യത്തിന്റെ അമീര്‍
ആ ദിവസം അതുവഴി വന്നു. തന്റെ പട്ടാളക്കാരില്‍ നിന്നും പരിവാരങ്ങളില്‍ നിന്നും വഴിതെറ്റിപ്പോയതായിരുന്നു അദ്ദേഹം. ദാഹം ശക്തമായ രാജാവ് ഹാതമുല്‍ അസ്വമ്മിന്റെ വീട്ടുപടിക്കലെത്തി. വാതിലില്‍ മുട്ടി.
അകത്തു നിന്ന് ചോദ്യം വന്നു: ആരാണ് നിങ്ങള്‍?
രാജാവ് പറഞ്ഞു: ദാഹാര്‍ത്ഥനായി അമീറിതാ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ നില്‍ക്കുന്നു.
ഇത് കേട്ടതും ആകാശത്തേക്ക് തലയുയര്‍ത്തി ഹാതമിന്റെ പത്‌നി ദൈവത്തെ വിളിച്ചു: എന്റെ നാഥാ, എന്റെ നേതാവേ.. നിനക്കാണ് സ്‌തോത്രം. ഇന്നലെ രാത്രി ഞങ്ങള്‍ പട്ടിണി കിടന്നു. ഇന്നിതാ ഈ നാടിന്റെ അമീര്‍ ഞങ്ങളുടെ വാതില്‍ക്കല്‍ കുടിനീരിനായി കാത്തു
നില്‍ക്കുന്നു. വീട്ടിലെ ഏറ്റവും നല്ല പാത്രത്തില്‍ തന്നെ അവര്‍ രാജാവിന് വെള്ളം നല്‍കി. ദാഹം തീര്‍ത്ത ശേഷം രാജാവ് ഈ വീട് ആരുടേതാണെന്നു തിരക്കി.
കൂടെയുണ്ടായിരുന്ന മന്ത്രി പറഞ്ഞു: ഇത് അല്ലാഹുവിന്റെ സ്വാലിഹായ ഒരു അടിമയായ ഹാതമുല്‍ അസ്വമ്മിന്റെ വീടാണ്. അദ്ദേഹം ഇന്നലെ രാത്രി ഹജ്ജിനു പുറപ്പെട്ടു. തന്റെ കുടുംബത്തിനായി ഇവിടെ ഒന്നും കരുതിയിട്ടുമില്ല. ഇന്നലെ രാത്രി മുഴുവന്‍ ഇവര്‍ വിശന്നാണ് കഴിഞ്ഞത് എന്നാണ് വിവരം ലഭിച്ചത്.
അമീര്‍ പ്രതികരിച്ചു: അതിനു പുറമെ, ഇന്ന് നമ്മളും അവരെ ബുദ്ധിമുട്ടിച്ചു. നമ്മളെ പോലുള്ളവര്‍ അവരെ പോലുള്ളവരെ പ്രയാസപ്പെടുത്തുന്നത് ഒരിക്കലും മനുഷ്യത്വത്തിന്ചേര്‍ന്നതല്ല.
ഇതും പറഞ്ഞ് അദ്ദേഹം തന്റെ അരപ്പട്ട അഴിച്ച് വീട്ടുകാര്‍ക്കുമുമ്പിലേക്കിട്ടു. തന്നെ സ്‌നേഹിക്കുന്നവരും അപ്രകാരം ചെയ്യാന്‍ അദ്ദേഹം കല്‍പ്പിച്ചു. അപ്പോഴേക്കും അവിടെയെത്തിയിരുന്ന അനുചരന്മാരും അവരുടെ അരപ്പട്ടകള്‍ ഊരി നല്‍കി.
മന്ത്രി പറഞ്ഞു: വീട്ടുകാരെ, അസ്സലാമു അലൈക്കും. ഈ അരപ്പട്ടകളുടെ വില നിങ്ങള്‍ക്ക് നല്‍കപ്പെടും.
എന്നിട്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്ന് ആ അരപ്പട്ടകളെല്ലാം തിരിച്ചുവാങ്ങുകയും വലിയ സമ്പത്ത് പകരമായി നല്‍കുകയും ചെയ്തു.
ഇതു കണ്ടുനിന്ന ഇളയ പെണ്‍കുട്ടി പെട്ടെന്ന് കരയാന്‍ തുടങ്ങി. കരച്ചില്‍ ശക്തമായപ്പോള്‍ മറ്റുള്ളവര്‍ ചോദിച്ചു:
എന്തിനാണ് കരയുന്നത്? അല്ലാഹുവിന്റെ അനുഗ്രഹമോര്‍ത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്..!
അവള്‍ പറഞ്ഞു: ഉമ്മാ... ഞാന്‍ കരഞ്ഞതിന്റെ കാരണം മറ്റൊന്നാണ്. ഇന്നലെ രാത്രി നാം വിശന്ന് കഴിഞ്ഞു. അപ്പോള്‍ ഒരു സൃഷ്ടി നമ്മിലേക്ക് ഒരു നോട്ടം നോക്കി. അതിന്റെ പേരില്‍ നമ്മള്‍ പട്ടിണി മാറി സമ്പന്നരായി. അപ്പോള്‍, ഔദാര്യവാനായ നാഥന്‍ നമ്മിലേക്ക് ഒന്നു നോക്കിയാല്‍ അതിനു പകരം വെക്കാന്‍ എന്തുണ്ട്..! അല്ലാഹുവേ... നീ ഞങ്ങളുടെ പിതാവിലേക്ക് നോക്കേണമേ. അദ്ദേഹത്തെ നല്ല നിലയില്‍ പരിപാലിക്കേണമേ...'
അതേസമയം,
ഹാതം മക്കയിലേക്കുള്ള യാത്രയിലായിരുന്നു. യാത്രക്കിടെ അദ്ദേഹത്തിന്റെ യാത്രാസംഘത്തലവന് ശക്തമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈദ്യന്മാരെ അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. ഒടുവില്‍ അദ്ദേഹം ഇങ്ങനെ ചോദിച്ചു: നിങ്ങളില്‍ സ്വാലിഹായ ഒരു അടിമയുണ്ടോ?
ആളുകള്‍ ഹാതമിനെ കുറിച്ച് വിവരം നല്‍കി. ഹാതം വന്നു. അദ്ദേഹത്തോടു സംസാരിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. സംഘത്തലവന്റെ അസുഖം ഉടന്‍ ഭേദമായി.
അന്നു രാത്രി തന്റെ കുടുംബത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടാണ് ഹാതം ഉറങ്ങാന്‍ കിടന്നത്. സ്വപ്‌നത്തില്‍ ഒരു അശരീരിയുണ്ടായി:
ഹാതം, ആരെങ്കിലും നമ്മളോടുള്ള സഹവാസം നന്നാക്കിയാല്‍ അവനുമായുള്ള സഹവാസം നാം നന്നാക്കും. പിന്നീട്, തന്റെ വീട്ടുകാര്‍ക്കുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന് അറിയിക്കപ്പെട്ടു. അതിന്റെ പേരില്‍ അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു.
ഹജ്ജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഹാതമിനെ മക്കള്‍ സ്വീകരിച്ചു. തന്റെ ഇളയ മകളെ വാരിപ്പുണര്‍ന്നു കൊണ്ട് കരഞ്ഞ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
'' കൂട്ടത്തില്‍ ചെറിയവര്‍ ചിലപ്പോള്‍ മറ്റൊരു കൂട്ടത്തിലെ വലിയവര്‍ ആയിരിക്കും. അല്ലാഹു നിങ്ങളിലെ വലിയവരിലേക്കല്ല നോക്കുന്നത്, മറിച്ച് നിങ്ങളിലുള്ള ആരിഫീങ്ങളിലേക്കാണ്. അതിനാല്‍, നിങ്ങള്‍ മഅ്‌രിഫത്തിനെ തേടുകയും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുകയും വേണം. കാരണം, അല്ലാഹുവില്‍ ആരെങ്കിലും ഭരമര്‍പ്പിച്ചാല്‍ അവന്ന് അല്ലാഹു മതി. ''
തവക്കൽത്തു ..അലളളാഹ്
ഹാതമാകട്ടെ, ഒരു അരിമണിക്കു പോലും വകയില്ലാത്ത
ദരിദ്രനായിരുന്നു.
തന്റെ രക്ഷിതാവായ പ്രപഞ്ചനാഥനില്‍ഭരമര്‍പ്പിച്ചാണ് അദ്ദേഹം കഴിഞ്ഞുപോന്നത്.
ഒരു രാത്രിയില്‍, കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. പലതും പറഞ്ഞു പറഞ്ഞ് അവരുടെ സംസാരം ഹജ്ജിനെക്കുറിച്ചായി.
അതോടെ, അദ്ദേഹത്തിന്റെ മനസില്‍ ഹജ്ജ് ചെയ്യണമെന്ന അതിയായ മോഹം ഉടലെടുത്തു.
വീട്ടിലെത്തിയപ്പോള്‍, മക്കളെ വിളിച്ചിരുത്തി അദ്ദേഹം പറഞ്ഞു: ഈ വര്‍ഷം തന്റെ രക്ഷിതാവിന്റെ വീട്ടിലേക്ക് (കഅ്ബ) പോകാനും നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും നിങ്ങള്‍ നിങ്ങളുടെ പിതാവിനെ അനുവദിക്കുമെങ്കില്‍..!
അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പറഞ്ഞു: ഈ അവസ്ഥയില്‍ അങ്ങയുടെ കൈയില്‍ ഒന്നുമില്ല. ഞങ്ങളാണെങ്കില്‍ ഈ കാണും വിധം ദാരിദ്ര്യത്തിലുമാണ്. പിന്നെയെങ്ങനെ നിങ്ങള്‍ക്ക് അങ്ങനെയൊരു ചിന്ത വരുന്നു?
മക്കളില്‍ ഏറ്റവും ഇളയവള്‍ ഇങ്ങനെ പറഞ്ഞു: അദ്ദേഹത്തെ പോകാന്‍ അനുവദിക്കുന്നതില്‍ നിങ്ങള്‍ക്കെന്താണ് തടസ്സം..! അദ്ദേഹത്തെ വിട്ടേക്കൂ. ആഗ്രഹം പോലെ പോയിവരട്ടെ. അദ്ദേഹം ഭക്ഷണത്തിന്റെ ഇടപാടുകാരന്‍ മാത്രമാണ്, അല്ലാതെ ഭക്ഷണ ദാതാവ് അല്ല.
അതോടെ മറ്റുള്ളവരും സമ്മതംമൂളി: ചെറിയവളെങ്കിലുംഅവള്‍ പറഞ്ഞതാണ് ശരി. പിതാവേ, അങ്ങ് ഉദ്ദേശിക്കും വിധം പോയിവരൂ.
ഹാതം ഉടന്‍ എഴുന്നേറ്റ് ഹജ്ജിന് ഇഹ്്‌റാം ചെയ്ത് യാത്രതിരിച്ചു.
എന്നാല്‍, പിറ്റേദിവസം വിവരമറിഞ്ഞ അയല്‍ക്കാര്‍, വീട്ടുകാരുടെ അടുത്ത് വന്ന് ഹാതമിനെ പോകാന്‍ അനുവദിച്ച തീരുമാനത്തെ കുറ്റപ്പെടുത്തി. അതോടെ, വീട്ടുകാരെല്ലാവരും ഇളയ പുത്രിയുടെ നേരെ തിരിഞ്ഞു:
'നീ മൗനം പാലിച്ചിരുന്നെങ്കില്‍ ഞങ്ങളും ഒന്നും മിണ്ടുമായിരുന്നില്ല'.
അപ്പോള്‍ ആ കുരുന്ന് തന്റെ കരങ്ങള്‍ ആകാശത്തേക്കുയര്‍ത്തി:
'എന്റെ നാഥാ, എന്റെ നേതാവേ, എന്റെ യജമാനരേ... നിന്റെ ഔദാര്യം കൊണ്ട് ഈ ആളുകളുടെ മനസ് നീ മാറ്റി. അതിനാല്‍, അവരെ നീ നഷ്ടത്തിലാക്കുകയോ അവരെ നിരാശയിലാക്കുകയോ, അവര്‍ക്കിടയില്‍ എന്നെ നാണംകെടുത്തുകയോ ചെയ്യരുതേ..'
അങ്ങനെയിരിക്കേ, വേട്ടക്കു പുറപ്പെട്ട രാജ്യത്തിന്റെ അമീര്‍
ആ ദിവസം അതുവഴി വന്നു. തന്റെ പട്ടാളക്കാരില്‍ നിന്നും പരിവാരങ്ങളില്‍ നിന്നും വഴിതെറ്റിപ്പോയതായിരുന്നു അദ്ദേഹം. ദാഹം ശക്തമായ രാജാവ് ഹാതമുല്‍ അസ്വമ്മിന്റെ വീട്ടുപടിക്കലെത്തി. വാതിലില്‍ മുട്ടി.
അകത്തു നിന്ന് ചോദ്യം വന്നു: ആരാണ് നിങ്ങള്‍?
രാജാവ് പറഞ്ഞു: ദാഹാര്‍ത്ഥനായി അമീറിതാ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ നില്‍ക്കുന്നു.
ഇത് കേട്ടതും ആകാശത്തേക്ക് തലയുയര്‍ത്തി ഹാതമിന്റെ പത്‌നി ദൈവത്തെ വിളിച്ചു: എന്റെ നാഥാ, എന്റെ നേതാവേ.. നിനക്കാണ് സ്‌തോത്രം. ഇന്നലെ രാത്രി ഞങ്ങള്‍ പട്ടിണി കിടന്നു. ഇന്നിതാ ഈ നാടിന്റെ അമീര്‍ ഞങ്ങളുടെ വാതില്‍ക്കല്‍ കുടിനീരിനായി കാത്തു
നില്‍ക്കുന്നു. വീട്ടിലെ ഏറ്റവും നല്ല പാത്രത്തില്‍ തന്നെ അവര്‍ രാജാവിന് വെള്ളം നല്‍കി. ദാഹം തീര്‍ത്ത ശേഷം രാജാവ് ഈ വീട് ആരുടേതാണെന്നു തിരക്കി.
കൂടെയുണ്ടായിരുന്ന മന്ത്രി പറഞ്ഞു: ഇത് അല്ലാഹുവിന്റെ സ്വാലിഹായ ഒരു അടിമയായ ഹാതമുല്‍ അസ്വമ്മിന്റെ വീടാണ്. അദ്ദേഹം ഇന്നലെ രാത്രി ഹജ്ജിനു പുറപ്പെട്ടു. തന്റെ കുടുംബത്തിനായി ഇവിടെ ഒന്നും കരുതിയിട്ടുമില്ല. ഇന്നലെ രാത്രി മുഴുവന്‍ ഇവര്‍ വിശന്നാണ് കഴിഞ്ഞത് എന്നാണ് വിവരം ലഭിച്ചത്.
അമീര്‍ പ്രതികരിച്ചു: അതിനു പുറമെ, ഇന്ന് നമ്മളും അവരെ ബുദ്ധിമുട്ടിച്ചു. നമ്മളെ പോലുള്ളവര്‍ അവരെ പോലുള്ളവരെ പ്രയാസപ്പെടുത്തുന്നത് ഒരിക്കലും മനുഷ്യത്വത്തിന്ചേര്‍ന്നതല്ല.
ഇതും പറഞ്ഞ് അദ്ദേഹം തന്റെ അരപ്പട്ട അഴിച്ച് വീട്ടുകാര്‍ക്കുമുമ്പിലേക്കിട്ടു. തന്നെ സ്‌നേഹിക്കുന്നവരും അപ്രകാരം ചെയ്യാന്‍ അദ്ദേഹം കല്‍പ്പിച്ചു. അപ്പോഴേക്കും അവിടെയെത്തിയിരുന്ന അനുചരന്മാരും അവരുടെ അരപ്പട്ടകള്‍ ഊരി നല്‍കി.
മന്ത്രി പറഞ്ഞു: വീട്ടുകാരെ, അസ്സലാമു അലൈക്കും. ഈ അരപ്പട്ടകളുടെ വില നിങ്ങള്‍ക്ക് നല്‍കപ്പെടും.
എന്നിട്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്ന് ആ അരപ്പട്ടകളെല്ലാം തിരിച്ചുവാങ്ങുകയും വലിയ സമ്പത്ത് പകരമായി നല്‍കുകയും ചെയ്തു.
ഇതു കണ്ടുനിന്ന ഇളയ പെണ്‍കുട്ടി പെട്ടെന്ന് കരയാന്‍ തുടങ്ങി. കരച്ചില്‍ ശക്തമായപ്പോള്‍ മറ്റുള്ളവര്‍ ചോദിച്ചു:
എന്തിനാണ് കരയുന്നത്? അല്ലാഹുവിന്റെ അനുഗ്രഹമോര്‍ത്ത് സന്തോഷിക്കുകയല്ലേ വേണ്ടത്..!
അവള്‍ പറഞ്ഞു: ഉമ്മാ... ഞാന്‍ കരഞ്ഞതിന്റെ കാരണം മറ്റൊന്നാണ്. ഇന്നലെ രാത്രി നാം വിശന്ന് കഴിഞ്ഞു. അപ്പോള്‍ ഒരു സൃഷ്ടി നമ്മിലേക്ക് ഒരു നോട്ടം നോക്കി. അതിന്റെ പേരില്‍ നമ്മള്‍ പട്ടിണി മാറി സമ്പന്നരായി. അപ്പോള്‍, ഔദാര്യവാനായ നാഥന്‍ നമ്മിലേക്ക് ഒന്നു നോക്കിയാല്‍ അതിനു പകരം വെക്കാന്‍ എന്തുണ്ട്..! അല്ലാഹുവേ... നീ ഞങ്ങളുടെ പിതാവിലേക്ക് നോക്കേണമേ. അദ്ദേഹത്തെ നല്ല നിലയില്‍ പരിപാലിക്കേണമേ...'
അതേസമയം,
ഹാതം മക്കയിലേക്കുള്ള യാത്രയിലായിരുന്നു. യാത്രക്കിടെ അദ്ദേഹത്തിന്റെ യാത്രാസംഘത്തലവന് ശക്തമായ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈദ്യന്മാരെ അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. ഒടുവില്‍ അദ്ദേഹം ഇങ്ങനെ ചോദിച്ചു: നിങ്ങളില്‍ സ്വാലിഹായ ഒരു അടിമയുണ്ടോ?
ആളുകള്‍ ഹാതമിനെ കുറിച്ച് വിവരം നല്‍കി. ഹാതം വന്നു. അദ്ദേഹത്തോടു സംസാരിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. സംഘത്തലവന്റെ അസുഖം ഉടന്‍ ഭേദമായി.
അന്നു രാത്രി തന്റെ കുടുംബത്തെ കുറിച്ച് ചിന്തിച്ചു കൊണ്ടാണ് ഹാതം ഉറങ്ങാന്‍ കിടന്നത്. സ്വപ്‌നത്തില്‍ ഒരു അശരീരിയുണ്ടായി:
ഹാതം, ആരെങ്കിലും നമ്മളോടുള്ള സഹവാസം നന്നാക്കിയാല്‍ അവനുമായുള്ള സഹവാസം നാം നന്നാക്കും. പിന്നീട്, തന്റെ വീട്ടുകാര്‍ക്കുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന് അറിയിക്കപ്പെട്ടു. അതിന്റെ പേരില്‍ അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു.
ഹജ്ജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഹാതമിനെ മക്കള്‍ സ്വീകരിച്ചു. തന്റെ ഇളയ മകളെ വാരിപ്പുണര്‍ന്നു കൊണ്ട് കരഞ്ഞ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
'' കൂട്ടത്തില്‍ ചെറിയവര്‍ ചിലപ്പോള്‍ മറ്റൊരു കൂട്ടത്തിലെ വലിയവര്‍ ആയിരിക്കും. അല്ലാഹു നിങ്ങളിലെ വലിയവരിലേക്കല്ല നോക്കുന്നത്, മറിച്ച് നിങ്ങളിലുള്ള ആരിഫീങ്ങളിലേക്കാണ്. അതിനാല്‍, നിങ്ങള്‍ മഅ്‌രിഫത്തിനെ തേടുകയും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുകയും വേണം. കാരണം, അല്ലാഹുവില്‍ ആരെങ്കിലും ഭരമര്‍പ്പിച്ചാല്‍ അവന്ന് അല്ലാഹു മതി. ''
തവക്കൽത്തു ..അലളളാഹ്
No comments:
Post a Comment