Wednesday, March 30, 2016

    നബി (സ അ)യും ഖദീജ ബീവി (റ അ)യും.                             
            പ്രവാചകന്‍ (സ്വ) ബാല്യത്തില്‍ ആടുകളെ മേചായിരുന്നു കഴിഞ്ഞു കൂടിയത്, എങ്കില്‍ കച്ചവട രംഗത്ത് ആയിരുന്നു തന്‍റെ യുവത്വം കഴിച്ചുകൂട്ടിയത്. അക്കാലത്തെ പ്രമുഖ കച്ചവടക്കാരായിരുന...്ന ഖുവൈലിദിന്റെ മകള്‍ ഖദീജ(റ)പ്രവാചകന്റെ സത്യസന്ധതയും സ്വഭാവമഹിമയും കേട്ടറിഞ്ഞ്‌ പ്രവാചകനെ തന്‍റെ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ലതുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാല്‍ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി. അങ്ങിനെ പ്രവാചകന്‍ അബൂത്വാലിബിന്‍റെ സമ്മതപ്രകാരം ഖദീജയുടെ കച്ചവട ചരക്കുമായി തന്‍റെ ഇരുപത്തിയഞ്ചു വയസ്സിനോടടുത്ത സമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു. കൂടെ സഹായത്തിനായി ഖദീജയുടെ ഭ്രിത്യനായിരുന്ന മൈസറും ഉണ്ടായിരുന്നു.
മുഹമ്മദ്‌ (സ്വ)യെ തന്‍റെ കച്ചവടം ഏല്‍പ്പിച്ചതിനു ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ (റ)അങ്ങേയറ്റം സന്തുഷ്ട്ടയായിത്തീര്‍ന്നു. അതോടൊപ്പം തന്‍റെ ഭ്രിത്യനായിരുന്ന മൈസറില്‍ നിന്നുംകേട്ടറിഞ്ഞ പ്രവാചകന്റെ സ്വഭാവമഹിമയും സത്യസന്ധതയും വിശ്വസ്തതയും യാത്രാവിവരണവുമെല്ലാം അവരില്‍ അളക്കാനാകാത്ത സ്നേഹവും വിസ്മയവുമുണ്ടാക്കി.ഇതെല്ലാം അവരുടെ മനസ്സില്‍ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും മുഹമ്മദ്‌ എന്ന ഖുറൈശി തനിക്ക് ഭര്‍ത്താവായി ലഭിചെങ്കിലെന്ന് ആശിക്കുകയും ചെയ്തു.
ഖദീജ(റ അ) തന്നിലുദിച്ച ആഗ്രഹം തന്‍റെ തോഴിയായ നുഫൈസയെ അറിയിക്കുകയും, പ്രവാചകന്റെ താല്പര്യം അറിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ പ്രവാചകനോട് സംസാരിച്ചപ്പോള്‍ താന്‍ അതിനുള്ള ...സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും ,തന്നെയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യര്‍തന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജയുമായി(റ)അതെങ്ങനെ തനിക്ക് സാദ്ധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകന്റെ അന്നേരത്തെ മറുപടി. ഇക്കാര്യം നുഫൈസ ഖദീജയെ അറിയിച്ചപ്പോള്‍ താങ്കളുടെ കുടുംബമഹിമ, വിശ്വസ്തത, സത്യസന്ധത, സല്‍സ്വഭാവം എന്നിവയിലാണ് ഞാന്‍ താല്പര്യം കാണുന്നത്. അതിനാല്‍ തന്നെ മറ്റൊന്നും തനിക്ക് പ്രശ്നമല്ലെന്ന് അറിയിക്കുകയും ചെയ്തു.
മുഹമ്മദ്‌(സ്വ)യുടെ സമ്മതം അറിഞ്ഞ ഖദീജ (റ)ഇക്കാര്യം തന്‍റെ പ്രിത്രവ്യനായ അംറുബ്നു അസദിനെ അറിയിക്കുകയും അദ്ദേഹം നബി(സ്വ)യുടെ പ്രിത്രവ്യനായ അബൂത്വാലിബിനോട് ഔപചാരികമായി അറിയിക്കുകയും വിവാഹന്വേഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തന്‍റെ സഹോദരപുത്രന് കൈവന്ന ഈ ഭാഗ്യത്തില്‍ സന്തോഷിക്കുകയും ഇരു കുടുംബത്തിന്റെയും സന്തോഷ സാന്നിദ്ധ്യത്തില്‍ പ്രവാചകന്‍(സ്വ) തന്‍റെ ഇരുപത്തിയന്ജാമത്തെ വയസ്സില്‍ ഖദീജയെ (റ)വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ രണ്ട് തവണ വിവാഹിതയായെങ്കിലും ഭര്‍ത്താക്കള്‍ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ(റ)യ്ക്ക് അന്ന് നാല്‍പ്പതു വയസ്സായിരുന്നു പ്രായം.
ഖദീജ(റ)യുമായി നടന്ന വിവാഹത്തിനു പ്രവാചകന്‍ ഇരുപതു ഒട്ടകമായിരുന്നു മഹറായി നല്‍കിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിര്‍വ്വഹിച്ചത്‌ എന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.
നബി(സ്വ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്. നീണ്ട ഇരുപത്തിയഞ്ചു വര്‍ഷത്തെ അവരുടെ ദാമ്പത്യ ജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവും ആയിരുന്നു.ഖദീജ(റ)യില്‍ കാസിം, അബ്ദുള്ള, എന്നീ രണ്ട് ആണ്മക്കളും സൈനബ, റുഖിയ്യ , ഉമ്മുകുല്‍ഥും, ഫാത്വിമ എന്നീ നാല് പെണ്മക്കളും ജനിച്ചു. അരുപത്തിയന്ജാം വയസ്സില്‍ ഖദീജ(റ) മരണപ്പെടുന്നത് വരെ നബി(സ്വ) മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല
ഒരു വാള്‍ കൊണ്ട് വരൂ, ഞാന്‍ കുട്ടിയെ രണ്ടായി മുറിച്ചു ഇവർക്കു വീതിച്ചു നൽകട്ടെ"
      
                 നബി (സ) തങ്ങൾ മുന്നിൽ കൂടിയിരിക്കുന്ന സ്വഹാബത്തിനെ ഒന്നടങ്കം ഒന്ന് നോക്കി. എല്ലാവരുടെയും കണ്ണൂകൾ പ്രവാച്ചകനിലേക്ക് തന്നെ. പ്രവാചകര്‍ (സ) പറയുന്നത് കേള്‍ക്കാന്‍ കണ്ണും കാതും കൂര്‍പ്പിചിരിക്കുകയാണവര്‍. . നബി (സ) എല്ലാവരെയും ഒന്ന് നോക്കി പുഞ്ചിരിച്ചു എന്നിട്ട് കഥ പറയാന്‍ തുടങ്ങി, സുലൈമാന്‍ നബിക്ക് അള്ളാഹു നല്‍കിയ അസാമാന്യ ബുദ്ധി വൈഭവത്തെ കുറിക്കുന്ന കഥ ....

ദാവൂട് നബി (അ) ന്റെ കാലത്താണ് സംഭവം നടക്കുന്നത്.
ഒരിക്കല്‍ രണ്ടു സ്ത്രീകള്‍ തങ്ങളുടെ മുലകുടി പ്രായം ഉള്ള കുഞ്ഞുങ്ങളുമായി സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് എവിടെനിന്നോ ഒരു പുലി അവര്‍ക്ക് നേരെ ചാടി വീണു. അവരിരുവരും ഓടി രക്ഷ്പ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളുടെ കുഞ്ഞിനെ പുലി പിടിച്ചു. പക്ഷെ, കുറച്ചു കഴിഞ്ഞപ്പോള്‍ അവരില്‍ ഒരു സ്ത്രീ പറഞ്ഞു." ഇതെന്റെ കുട്ടിയാണ്, നിന്റെ കുഞ്ഞിനെയാണ് പുലി കൊണ്ട് കൊണ്ടുപോയത്'.അപ്പോള്‍ രണ്ടാമത്തെ സ്ത്രീയും അത് തന്നെ പറഞ്ഞു. അവര്‍ തമ്മില്‍ തര്‍ക്കം മൂര്ചിച്ചപ്പോള്‍ അവസാനം പ്രശ്നം ഭരണാധികാരി ദാവൂദ് നബി അലൈഹിസ്സലമിന്റെ മുന്നിലെത്തി.
ദാവൂട് നബി അലൈഹിസ്സലമിന്റെ മുമ്പിലും അവര്‍ ഇരുവരും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചു നിന്നു. എന്നാല്‍ അവരില്‍ അദ്യത്തെ സ്ത്രീ അടുത്ത സ്തീയെക്കള്‍ കുറച്ചു കൂടി നന്നായി വാദിച്ചു കൊണ്ടിരുന്നു. അത് കാരണം ദാവൂദ് നബി (അ) ആ സ്ത്രീക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.
അവള്‍ വളരെ സന്തോഷിക്കുകയും കുഞ്ഞിനെ എടുത്തു പോവുകയും ചെയ്തു.
എന്നാല്‍ വിധി എതിരായ സ്തീ വളരെ ദുഖിക്കുകയും കരയുകയും ചെയ്തു. അവരിരുവരെയും നബിയുടെ പുത്രനും പ്രവാചകനുമായ സുലൈമാന്‍ നബി (അ) കാണാനിടയായി. അവരെ അടുത്ത് വിളിച്ചു അദ്ദേഹം സംസാരിക്കുകയും വിഷയമാരായുകയും ചെയ്തു. അവര്‍ നടന്ന സംഭവങ്ങള്‍ മുഴുവനും അദ്ധേഹത്തെ ധരിപ്പിക്കുകയും ദാവൂദ് നബിയുടെ വിധിയെ കുറിച്ച് പറയുകയും ചെയ്തു. സുലൈമാന്‍ നബി (അ) എല്ലാം വളരെ ശ്രദ്ധയോടെ കേട്ടു നിന്നു. അദ്ധേഹം ചിന്തിച്ചു ഇതില്‍ ഞാന്‍ ബുദ്ധിയല്ല തന്ത്രമാണ് പ്രയോഗിക്കേണ്ടത്.
കുഞ്ഞിനേയും സ്ത്രീകളെയും തന്റെ മുന്നില്‍ ഹാജരാക്കാന്‍ സുലൈമാന്‍ നബി (അ) കല്‍പ്പിച്ചു.
സ്ത്രീകള്‍ ഇരു ഭാഗത്തുമായി നിന്നു. കുഞ്ഞിനെ നിലത്തു കിടത്തി. സുലൈമാന്‍ നബി (അ) ഓരോരുത്തരോടും ചോദിച്ചു'. "ഇത് നിങ്ങളുടെ കുഞ്ഞാണോ?"
അവര്‍ അവരുടെ നിലപാടുകള്‍ വീണ്ടും ആവര്‍ത്തിച്ച്‌ പറഞ്ഞു. "എന്റെ കുഞ്ഞാണ്"
സുലൈമാന്‍ നബി (അ) അവരോടായി വീണ്ടും ചോദിച്ചു. "ഇത് അടുത്തയാളുടെ കുഞ്ഞല്ലെന്ന് നിങ്ങള്‍ക്കുറപ്പാണോ?"
അവര്‍ ഓരോരുത്തരും വീണ്ടും പറഞ്ഞു. " ഉറപ്പാണ്‌‌"
ഭടന്മാരോട് സുലൈമാന്‍ നബി (അ) പറഞ്ഞു : "ഒരു വാള്‍ കൊണ്ട് വരൂ, ഞാന്‍ കുട്ടിയെ രണ്ടായി മുറിച്ചു ഇവർക്കു വീതിച്ചു നൽകട്ടെ"
അപ്പോഴും ആദ്യത്തെ സ്ത്രീ തന്റെ നിലപാടില്‍ ഉറച്ചു തന്നെ നിന്നു. പക്ഷെ, അടുത്ത സ്ത്രീ കരയാന്‍ തുടങ്ങി അവള്‍ പറഞ്ഞു " കുഞ്ഞിനെ കൊല്ലരുത്, കുഞ്ഞിനെ അവള്‍ക്കു കൊടുത്തേക്കുക."
സുലൈമാന്‍ നബി (അ) അവളെ നോക്കി മന്ദഹസിച്ചു.എന്നിട്ട് കുഞ്ഞിനെ ആ പറഞ്ഞ സ്ത്രീക്ക് വിട്ടു കൊടുക്കാന്‍ ഉത്തരവിട്ടു
(ബുഖാരി, മുസ്ലിം എന്നീ ഹദീസ് ഗ്രന്ധങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസിന്റെ സ്വതന്ത്രാവിഷ്കാരം)
      
 മഹാനായ ബിലാല്‍ (റ അ)  
മുത്ത് നബി അള്ളാഹുവിന്റെ പ്രവാചകനാണ് എന്ന് പറഞ്ഞു തുടങ്ങിയാൽ .....ഇവിടെ മുത്തുനബിയെ സ്മരിക്കപെട്ടു ...നിങ്ങളുടെ ഖൽബിലെക്കു ഏറ്റവും സ്നേഹിക്കപെട്ട വ്യക്തി !!!,അള്ളാഹുവിന്റെ സൃഷ ടികളിൽ നിങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള വ്യക്തി !!!...മുത്ത് നബിയുടെ മുഹമ്മദ് എന്ന ആ പുണ്യ നാമം കേൾക്കുമ്പോൾ എന്താണ് നമ്മുടെ ഹൃദയത്തിൽ ഉണ്ടാവുന്നത് ? ആ നാമം നമ്മുടെ ഹൃദയത്തിൽ എന്തോ ഒരു ചലനം ഉണ്ടാക്കുന്നില്ലേ ?മുത്ത് നബി ഈ ലോകത്തോട് വിട പറഞ്ഞ് അല്ലാഹുവിലേക്ക് ചേർന്ന നിമിഷം മുതൽ മഹാനായ ബിലാൽ തങ്ങൾക്കു മുത്ത് നബി ഇല്ലാത്ത മദീനയിൽ നില്ക്കാൻ കഴിയുന്നില്ല ... ..മദീനയിലെ ഓരോ ഓരോന്നും മുത്ത് നബിയുമായുള്ള ബന്ധത്തെ അനുസ്മരിപ്പിച്ചു കൊണ്ടിരിക്കുന്നു ...അങ്ങനെ അദ്ദേഹം ദമസ്കസി നടുത്തുള്ള ഒരു സിറി യൻ പട്ടണത്തിലേക്ക് യാത്ര പോയി ..അവിടെ വിവാഹം കഴിക്കുകയും ചെയ്തു .ഒരു ദിവസം രാത്രി ഉറക്കത്തിൽ നിന്നും ഉണർന്നു കരയുന്നു ..ഭാര്യ ചോദിച്ചു എന്തേ കരയുന്നത്? ഞാൻ മുത്തുനബിയെ സ്വപ്നത്തിൽ കണ്ടു ... മുത്ത് നബിയെ സ്വപ്നത്തിൽ കണ്ടു എന്ന് കേട്ടപോൾ നിങ്ങളുടെ ഹൃദയവും പിടയുന്നുണ്ടോ ആ മുത്തിനെ ഒന്ന് കാണാൻ ...അതെ മുത്ത് നബി പറയുന്ന ഹദീസ് ബുഖാരിയിൽ കാണാം "ആരെങ്കിലും എന്നെ ഉറക്കിൽ കണ്ടാൽ,അവൻ കണ്ടിരിക്കുന്നത് എന്നെ തന്നെയാണ്,തീർച്ചയായും പിശാച് എന്റെ രൂപം പ്രാപികില്ല". ഇത് പറഞ്ഞത് മുത്ത് നബിയാണ് അവിടുന്ന് കളവും വ്യഥാ വർത്തമാനവും ചെയ്തിട്ടില്ല...മുത്ത് നബി സ്വപ്നത്തിൽ വന്നു ചോദിച്ചു "ഓ,ബിലാൽ എന്തേ എന്നോട് പിണക്കമാണോ? എന്നെ സന്ദർശിക്കുന്നില്ലേ?..ഉടനെ തന്നെ മുത്തിനെ സന്ദർശിക്കാൻ അവിടുന്ന് യാത്ര തുടങ്ങി ...മദീനയിൽ ഒന്നാം ഖലീഫ സിദീഖ് തങ്ങളെ കണ്ടു " ഓ ബിലാൽ മുത്ത് നബിയുടെ കാലത്ത് കൊടുത്ത പോലെയുള്ള ബാങ്ക് ഇപ്പോൾ കൊടുത്തു കൂടെ?""സിധീഖ് തങ്ങളെ എനിക്ക് അതിനു സാധിക്കില്ല ,മുത്ത് നബിയുടെ വഫാതിനു ശേഷം ഈ മദീനയിൽ ബാങ്ക് കൊടുക്കാൻ "....മുത്ത് നബി ഉള്ള കാലത്ത് നിസ്കാരത്തിനു സമയമായാൽ ഞാൻ അവിടുത്തെ ഹുജ്ര ശെരീഫിൽ പോയി പറയുമായിരുന്നു ,നിസ്കാരത്തിനു സമയമായി ഹബീബെ ...ഇപ്പോൾ അതെങ്ങനെ പറയും?....."!!!!!സ്വർഗത്തിൽ യുവാക്കളുടെ നേതാക്കളായ, മുത്തുനബിയുടെ പേരകുട്ടിക ളായ ഹസൻ തങ്ങളെയും ഹുസൈൻ തങ്ങളെയും കെട്ടി പിടിച്ചു ഉമ്മ വച്ചപ്പോൾ അവരുടെ വല്യാപ്പ യായ മുത്ത് നബിയുടെ സുഗന്ധം അനുഭവപെട്ടു ..ആ ഓർമ ബിലാൽ തങ്ങളെ വീണ്ടും കരയിപ്പിച്ചു ...അവർ ആവശ്യപെട്ടു ബിലാലിനോട് ബാങ്ക് കൊടുക്കാൻ ...ആ തേടലിനെ നിരസ്സിക്കാൻ ബിലാലിനും സാധിച്ചില്ല ...അങ്ങനെ മുത്തുനബിയുടെ കാലത്ത് എവിടെ നിന്നാണോ ബാങ്ക് കൊടുക്കാ രു ള്ളത് അവിടെ കയറി ബാങ്കു വിളിച്ചു "അള്ളാഹു അക്ബർ അള്ളാഹു അക്ബർ " മദീന വിറകൊണ്ട് പോയി ..."അള്ളാഹു അക്ബർ അള്ളാഹു അക്ബർ " വീട്ടിനുള്ളിലെ ജ ന ങ്ങൾ പൊട്ടി കരയാൻ തുടങ്ങി ...."മുത്ത് നബി നമ്മളിലേക്ക് തിരിച്ചു വന്നോ ????!!!! ഈ ശബ്ദം മുത്ത് നബിയുടെ കാലത്തെ ഓർമിപ്പിക്കുന്നു..."അശ്ഹദു അൻ ലാഇലാഹ ഇല്ലള്ളാ" പുരുഷന്മാർ വീടുകളിൽ നിന്നും അങ്ങാടികളിൽ നിന്നും ഇറങ്ങി പള്ളിയിലേക്ക് ഓടി..."അശ്ഹദു അൻ ലാഇലാഹ ഇല്ലള്ളാ" വീടുകളിലുണ്ടായ സ്ത്രീകൾ പരിഭ്രാന്തരായി ഇറങ്ങി വന്നു ...മുത്ത് നബി വീണ്ടും വന്നോ? ..മുത്ത് നബി വീണ്ടും വന്നോ?...""അശ്ഹദു അന്ന മുഹമ്മദു റസൂലല്ലാഹ് ""....അവിടെ ബിലാൽ തങ്ങളെ ശബ്ദമിടറി,ബാങ്ക് പൂർത്തിയാക്കാൻ സാധിച്ചില്ല ...മുത്ത് നബിയുടെ ആ നാമം ബിലാൽ തങ്ങളിൽ വല്ലാതെ ആഘാതം സൃഷ്ടിച്ചു ...അദ്ദേഹം നിലത്തേക്ക് വീണു ....ബുഖാരിയിൽ കാണാം "മദീന പൊട്ടി കരയുകയായിരുന്നു, മുത്ത് നബിയുടെ മരണത്തിനു ശേഷം മദീന വീണ്ടും അത് പോലെ കരഞ്ഞത് ബിലാൽ അശ്ഹദു അന്ന മുഹമ്മദു റസൂലല്ലാഹ് പറഞ്ഞ അന്നായിരുന്നു"... ഈ ചരിത്രം ഇവിടെ വെച്ച് വീണ്ടും പറയപെട്ടു ...അശ് ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ് എന്ന വാക്കുകളെ കുറിച്ച് നമ്മെ ബോധവൽക്കരിക്കാൻ...അതെ മുത്ത് നബിയിലെങ്കിൽ നാം ബാങ്കിനെ അറിയുമായിരുന്നില്ല,നിസ്കാരതെയും ,ലാ ഇലാഹ എന്ന തിരു വാക്യതെയും അറിയുമായിരുന്നില്ല ...എത്രത്തോളം ആ ഹബീബിനോടുള്ള യഥാർത്ഥ സ്നേഹമില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം തന്നെ പൂർണമാവില്ല.."നിങ്ങളുടെ സ്വ ശരീരതെക്കാളും ആത്മാവിനെക്കളും മുത്തുനബിയെ സ്നേഹിക്കെണ്ടിയിരിക്കുന്നു... അള്ളാഹു മുത്ത് നബിയോട് കാണിച്ച സ്നേഹവും ബന്ധവും സൃഷ്ടികളിൽ മറ്റൊരാളോടും കാണിച്ചില്ല ...അള്ളാഹു പറയുന്നു" നബിയെ പറയുക നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിൻ തുടരുക അതിന്റെ റിസൽട്ട് അള്ളാഹു നിങ്ങളെ സ്നേഹിക്കും ...അതിലൂടെ നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നു എന്ന സ്റ്റേജിൽ നിന്നും അള്ളാഹു നിങ്ങളെ സ്നേഹിക്കുന്നു എന്ന ഉയർന്ന പദവിയിലെതുന്നു...നിങ്ങൾ കേള്കുന്നില്ലേ ബാങ്കിൽ ഒരു ദിനം 5 സമയത്തായി പലവട്ടം ഉറപിച്ചു ആവർത്തിച്ചു പറയുന്നു ....""അശ്ഹദു അന്ന മുഹമ്മദു റസൂലല്ലാഹ് "" എന്ന് ...നിങ്ങള്ക്ക് മനസ്സിലായോ ""അശ്ഹദു അന്ന മുഹമ്മദു റസൂലല്ലാഹ് "" എന്ന വാക്യത്തിന്റെ അർഥം......(തെറ്റുണ്ടെങ്കിൽ പറയണേ....അള്ളാഹു ഖബൂൽ ചെയ്യട്ടെ.....ആമീൻ )!............           
      യുദ്ധ വേളയിൽ പോലും നമസ്കാരം ഒഴിവില്ല        
             അന്നവളുടെ വിവാഹ സുദിനമായിരുന്നു.രാത്രി ഒമ്പത് മണിക്ക് വീട്ടില്‍ നിന്ന് അല്പം ദൂരത്തുള്ള പട്ടണത്തിലെ ഹാളില്‍ നടക്കാനിരിക്കുന്ന വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അടുത്ത ബന്ധുക്കളും അയല്‍ക്കാരും ഉച്ച തിരിഞ്ഞത് മുതല്‍ അവളുടെ വീട്ടില്‍ എത്തിക്കൊണ്ടിരുന്നു. മഗരിബു നമസ്കാരാനന്തരം എല്ലാവരും ഹാളിലേക്ക് നീങ്ങനായിരുന്നു തീരുമാനം. അവളുടെ റൂം കൂട്ടുകാരികളും അയല്‍പക്കത്തെ കൊച്ചു പെണ്‍കുട്ടികളും നേരത്തെ കയ്യടക്കിയിരുന്നു. കല്യാണ പുടവയുടെ മേന്മയും ആഭരണങ്ങളുടെ ഭംഗിയും അവര്‍ മാറി മാറി ആസ്വദിച്ച് കൊണ്ടിരുന്നു. അസര്‍ നമസ്കാരം കഴിഞ്ഞ ഉടനെ പട്ടണത്തിലെ പ്രശസ്ത ബ്യുട്ടിക്ഷയും രണ്ട് സഹായികളും അവളുടെ റൂമിലെത്തി. തിങ്ങിനിറഞ്ഞ മുറിയില്‍ നിന്ന് അവര്‍ സര്‍വ്വരെയും പുറത്താക്കി വാതില്‍ സാക്ഷയിട്ടു. അവര്‍ അവളെ അണിയിച്ചൊരുക്കാന്‍ തുടങ്ങി. ശിരോവസ്ത്രത്തിന്നിടയിലൂടെ തിളങ്ങുന്ന അവളുടെ മുഖത്തിന്നു ഒരു മിനുക്കലിന്‍റെ ആവശ്യം ഇല്ലെങ്കിലും അവര്‍ ലേപനങ്ങളും ക്രീമുകളും പുരട്ടി അവളെ മൊഞ്ചത്തിയാക്കി. കാല്‍പാദങ്ങളിലും കൈവെള്ളയിലും മൈലാഞ്ചിയില്‍ വശ്യമായ വരകള്‍ കോറിയിട്ടു അവര്‍ അവള്‍ക്ക് ഭാസുര ജീവിതം നേര്‍ന്നു. മഗരിബ് നമസകാരത്തിന്ന് അരമണിക്കൂര്‍ ബാക്കി നില്‍ക്കെ അവളുടെ റൂമിന്‍റെ വാതിലുകള്‍ തുറക്കപ്പെട്ടു.തടഞ്ഞുനിര്‍ര്‍ര്‍ര്‍‍ത്തിയ വെള്ളക്കെട്ടില്‍ നിന്നു തുറന്നുവിട്ട ജലപ്രവാഹം പോലെ അവളുടെ റൂമിലേക്ക് അതിഥികള്‍ കടന്ന് വന്ന് അവളുടെ സൗന്ദര്യത്തെ വാഴ്ത്തി പറഞ്ഞു. അവളുടെ ഉറ്റ തോഴി ഫാത്തിമ അവളുടെ കാതില്‍ മന്ത്രിച്ചു “സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന ഒരു അസ്സല്‍ ഹൂറിയെ പോലെയുണ്ട്” അവളൊന്ന് മൃതുവായി ചിരിക്കുക മാത്രം ചെയ്തു. അടുത്ത പള്ളിയില്‍ നിന്ന് ഒഴുകിയെത്തിയ മഗരിബ് ബാങ്ക് ബഹളമയമായ റൂമില്‍ ശാന്തത വിതച്ചു. മുറിയിലെ മിക്കവരും നമസ്കരത്തിന്നു വേണ്ടി തയ്യാറെടുക്കുമ്പോള്‍ വിവാഹ പ്പുടവയുടെ തൂവെള്ളക്കടിയില്‍ പിടഞ്ഞ അവളുടെ മനസ്സില്‍ ഒരു ശങ്ക ഉടലെടുത്തു. “അസര്‍ നമസ്കാരത്തിന്നെടുത്ത അംഗശുദ്ധിയുടെ ജീവന്‍ ഇനിയും ബാക്കിയുണ്ടോ?” സംശയത്തിന്‍റെ നീര്‍ച്ചാലുകള്‍ അവളുടെ ഉള്ളിലൂടെ ഒഴുകി നടന്നു.. “വുദു എടുക്കണമോ? അതല്ല സംശയത്തിന്‍റെ ബലത്തില്‍ നമസ്ക്കരിക്കണമോ?” ഉള്ളില്‍ സംശയങ്ങള്‍ക്ക് വില്ല് കുലക്കാന്‍ അവള്‍ അവസരം നല്‍കിയില്ല. അവളോര്‍ത്തു “ഒരു പഴകിയ തുണി കണക്കെ എന്‍റെ നമസ്കാരം പടച്ചവന്‍ എന്‍റെ മുഖത്തേക്ക് തന്നെ തിരിച്ചെറിഞ്ഞാല്‍ ..” പിന്നെ അവള്‍ അമാന്തിച്ചു നിന്നില്ല. നേരെ വാഷ്ബേസിനെ ലക്ഷ്യമാക്കി നീങ്ങി. ഉമ്മ ഇടയില്‍ കയറി നിന്ന് ചോദിച്ചു: “മോളെവിടേക്കാ?” അവള്‍: “വുദു എടുക്കാന്‍” ഉമ്മ: “എന്ത് ഭ്രാന്താ ഈ പറയുന്നത്? എത്രായിരം രൂപ മുടക്കിയാണ് ഈ മേക്കപ്പുകള്‍. അതെല്ലാം വെള്ളത്തില്‍ കുതിര്‍ന്ന് പോകുമല്ലോ? അത്ര നിര്‍ബന്ധമാണെങ്കില്‍ നിനക്ക് തയമ്മും ചെയ്യാമല്ലോ?" അവള്‍: “എന്‍റെ മുമ്പില്‍ വെള്ളമുള്ളപ്പോള്‍ ഞാന്‍ എന്തിന് തയമ്മും ചെയ്യണം? അല്ലാഹുവിന്‍റെ മുമ്പില്‍ വേണമോ ഈ നാടകം? എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. ഞാന്‍ ഇന്ന് അല്ലാഹുവിനെ സ്മരിക്കുന്നില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഞാന്‍ അവനെ സ്മരിക്കുക?” ഉമ്മ തലതാഴ്ത്തി നിന്നപ്പോള്‍ അവള്‍ വാഷ്ബേസിന്‍റെ അടുത്തേക്ക്‌ നീങ്ങി. കല്യാണ പ്പുടവയുടെ അറ്റങ്ങള്‍ മേല്പ്പോട്ട് നീക്കി അവള്‍ വുദുഎടുത്തു. മുസല്ല വിരിച്ച് സാവധാനം അവള്‍ കൈകള്‍ ചേര്‍ത്ത് കെട്ടിയപ്പോള്‍ അവളുടെ കണ്തടം കണ്ണുനീര്‍ കൊണ്ട് നിറഞ്ഞു. മുറിയുള്ളവരൊക്കെ ശ്വാസമടക്കിപ്പിടിച്ച് അവളുടെ നമസ്കാരം ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഹൃദ്യമായ ഒരു ശാന്തി അവിടെ തളം കെട്ടിനിന്നു. ഒന്നാമത്തെ റകഅത്തില്‍ നിന്ന് അവള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മ ചുമരിലെ ഘടികാരത്തിലേക്ക് നോക്കി. സമയം ആറെ അമ്പത്. അവര്‍ ആത്മഗദം ചെയ്തു:”നിശ്ചിതസമയത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഹാളില്‍ എത്തണമെങ്കില്‍ ഇപ്പോള്‍ തന്നെ പുറപ്പെടണം.” അവള്‍ രണ്ടാമത്തെ റകഅത്തിലെ സുജൂദിലേക്ക് വീണു. വിതുമ്പുന്ന ചുണ്ടുകളില്‍ അവള്‍ എന്തൊക്കയോ മന്ത്രിക്കുന്നുണ്ടായിരുന്നു. ആ ചുണ്ടുകളുടെ ചലനം നേര്‍ത്ത് നേര്‍ത്ത്‌ ഇല്ലാതാകുന്നത് അവര്‍ കണ്ടു. അവളുടെ സുജൂദ്‌ ഏറെ നീണ്ടു. ക്ലോക്കില്‍ മണി എഴടിച്ചു. കണ്ണുകള്‍ തുറന്ന് വെച്ച് അവള്‍ സുജൂദില്‍ തന്നെ കിടന്നു. ക്ലോക്കിലെ സൂചി എഴേ അഞ്ചിലേക്ക് തിരിഞ്ഞപ്പോള്‍ ഉമ്മ അവളുടെ മുതുകില്‍ മൃതുവായി തട്ടി. പ്രതികരണമില്ലാതിരുന്നപ്പോള്‍ അവര്‍ അവളുടെ മുതുകില്‍ പിടിച്ച് കുലുക്കി. മുറിയില്‍ അങ്ങിങ്ങായി നിന്നിരുന്നവരൊക്കെ അസ്വസ്തരായി അവളുടെ ചാരത്തേക്ക്‌ ഓടി വന്നു. ഉമ്മയുടെ കുലുക്കലിന്നു ശക്തിയേറി. അവള്‍ വെട്ടിയിട്ട മരകൊമ്പ് കണക്കെ നിശ്ചലയായി പാര്‍ശ്വങ്ങളിലേക്ക് വീണു. ഉമ്മ അവളുടെ മുഖത്തും നെറ്റിയിലും ചുംബിച്ച് അവളുടെ കവിളില്‍ തട്ടി വിളിച്ച് കൊണ്ടേയിരുന്നു. മാനത്ത് നിന്ന്‍ അടര്‍ന്ന് വീണ ചന്ദ്രിക പോലെ അവളുടെ വദനം പ്രകാശം തൂകി നിന്നു. വെള്ള തുണിയുടെ നേര്‍ത്ത ആവരണത്തിന്ന് പിന്നിലേക്ക്‌ അവളുടെ മുഖം മറഞ്ഞപ്പോള്‍ തിങ്ങിനിറഞ്ഞവരുടെ ഗദ്ഗദങ്ങള്‍ പൊട്ടിക്കരച്ചിലുകളായി. 
(മിക്ക അറബി പ്രാസംഗീകരും ഉദ്ദരിക്കാറുള്ള ഒരു സംഭവ കഥയുടെ ആത്മാവിഷ്കാരo)
....
യുദ്ധ വേളയിൽ പോലും നമസ്കാരം ഒഴിവില്ല സഹോദരാ......മരിച് കണ്ണടച്ചാൽ കൂട്ടിനുണ്ടാകുമത്......
സുഹൈലുബ്നു അംറ് (റ അ)        
ബദ്ര്‍ യുദ്ധത്തില്‍ ബന്ദികളില്‍ ഒരളാന് സുഹൈലുബ്നു അംറ് (റ അ)ശിര്‍ക്കിന്റെ മരുന്നുപുരട്ടിയിരുന്ന ആ നാവ് കൊണ്ട് മുസ്ലിംകള്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. ബദ്റിലും ഖുറൈശികള്‍ക്ക് ആവേശം പകര്‍ന്നിരുന്നു. പക്ഷെ, ഇന്നവര്‍ മുസ്ലിംകളുടെ കൈപിടിയിലാണ്.
യുദ്ധനീതിക്കനുസരിച്ച് കൈമാറ്റം നടത്താറുണ്ട്. മോചനദ്രവ്യം നല്‍കിയവരെ റസൂല്‍ (സ)മക്കയിലേക്ക് തിരിച്ചയച്ചു. പലരും മോചനദ്രവ്യവുമായി വരുന്നവരെ കാത്തിരിക്കുകയാണ്. അതിനിടയില്‍ ഉമറുബ്നുല്‍ഖഥാബ്(റ) റസൂല്‍ (സ)യുടെ അടുക്കലേക്ക് വന്നു പറഞ്ഞു: 'പ്രവാചകരേ, സുഹൈലിനെ എനിക്ക് വിട്ടുതരൂ... ഞാനവന്റെ പല്ല് തച്ച്കൊഴിക്കട്ടെ. നാവ് പിഴുതെറിയട്ടെ. എന്നാല്‍ അയാള്‍ പിന്നെ അങ്ങേക്കെതിരെ പ്രസംഗിച്ച് നടക്കുകയില്ല.' റസൂല്‍ (സ)പറഞ്ഞു: 'അരുത് ഉമര്‍! ഒരിക്കലും ചെയ്യരുത്. ഞാന്‍ ഒരിക്കലും അയാളെ അംഗഭംഗപ്പെടുത്തുകയില്ല. അങ്ങനെ ചെയ്താല്‍ അല്ലാഹു എന്നെയും അതുചെയ്യും; ദൈവദൂതനാണെങ്കില്‍ പോലും.' ഉമര്‍(റ)വിന്റെ അടുക്കലേക്ക് ചെന്ന് പറഞ്ഞു: 'ഉമര്‍, ഈ സുഹൈല്‍ നാളെ ഒരുപക്ഷെ നിനക്ക് സന്തോഷം നല്‍കുന്നവനാകും.'
ദിനങ്ങള്‍ കടന്നുപോയി. ഇസ്ലാമിക ലോകത്ത് പല സംഭവങ്ങളും രൂപപ്പെട്ടുവന്നു
മക്ക മുസ്ലിംകള്‍ക്ക് ഫത്ഹായിരിക്കുന്നു. ശത്രുക്കള്‍ റസൂല്‍ (സ)യുടെ കാല്‍കീഴിലായി. മുസ്ലിംകളെ പലായനത്തിന് മുമ്പും ശേഷവും ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിച്ചവരാണ്. അവരെ എന്തും ചെയ്യാം ഭയചിത്തരായി അവര്‍ ഒരുങ്ങി നിന്നു. റസൂല്‍ (സ)ചോദിച്ചു: 'നിങ്ങളെ ഞാന്‍ എന്തു ചെയ്യണം?' അതുവരെ ഇസ്ലാമിനെയും റസൂല്‍ (സ)യെയും അതിക്ഷേപിച്ചു നടന്നിരുന്ന സുഹൈല്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: 'നിങ്ങളില്‍ നിന്ന് നന്മയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്; മാന്യനാണ് താങ്കള്‍.' റസൂല്‍ (സ)പ്രഖ്യാപിച്ചു: 'നിങ്ങള്‍ സ്വതന്ത്രരാണ്; നിങ്ങള്‍ക്ക് പോകാം.'
അന്നുവരെ ഇസ്ലാമിനെ ഭീകരമായി കണ്ടിരുന്ന ശത്രുസമൂഹത്തിന്റെ മനക്കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിനാളം കത്തിത്തുടങ്ങി. സുഹൈല്‍ ശങ്കിച്ചു നിന്നു. എല്ലാ അവസരങ്ങളും ഒത്തുവന്നിട്ടും മുഹമ്മദിതാ ഞങ്ങള്‍ക്ക് മാപ്പ് നല്‍കിയിരിക്കുന്നു. ഇന്നുവരെ അക്രമികളുടെ ചരിത്രത്തില്‍ ഇല്ലാത്തത്. പൈശാചികത നിറഞ്ഞു നിന്നിരുന്ന ആ മനസ്സില്‍ സത്യത്തിന്റെ പൊന്‍ തരികള്‍ നിറഞ്ഞു തുടങ്ങി. സൂഹൈല്‍ റസൂല്‍ (സ)യുടെ സവിധത്തിലെത്തി. സത്യസാക്ഷ്യം ചൊല്ലി.റസൂല്‍ (സ)ക്കെതിരെ സംസാരിച്ചിരുന്ന ആ നാവ് റസൂല്‍ (സ)ക്ക് വേണ്ടി വാദിച്ചു. ധര്‍മിഷ്ടന്‍, ദയാലു, ഒരുപാട് നിസ്കരിക്കുന്നവര്‍, നോമ്പനുഷ്ഠിക്കുന്നവര്‍, ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കരഞ്ഞ് കണ്ണ് കലങ്ങിയിരിക്കുന്നു. അതൊരു മാറ്റം തന്നെയായിരുന്നു.
അങ്ങനെ കാലം കടന്നു പോയി റസൂല്‍(സ അ)തങ്ങള്‍ മദീനയിലെ ആ സൂര്യജ്യോതിസ്സ് മണ്‍മറഞ്ഞു. അഴിച്ചുവിട്ട പ്രകാശകിരണങ്ങള്‍ ലോകര്‍ക്ക് പ്രകാശം വിതറി അവര്‍ മറഞ്ഞു. ആത്മാവിന്റെ ചൈതന്യം മുസ്ലിംകളുടെ മനസ്സുകളില്‍ തങ്ങിനിന്നു. സുഹൈല്‍(റ) മക്കയിലായിരുന്നു. വാര്‍ത്തയറിഞ്ഞ ആ മനസ്സ് തളര്‍ന്നു. ഒരിക്കലും കേള്‍ക്കരുതേ എന്ന് ആശിച്ച ആ ദുരന്തം ഇന്ന് വന്നെത്തിയിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ നേതൃത്വം ഇനി ആര് ഏറ്റെടുക്കും? ആരെ ഏല്‍പിക്കും? മുസ്ലിംകളുടെ ഭാവിയെന്തായിരിക്കും? അവര്‍ ഇനി എന്തുചെയ്യും...?
മക്കയില്‍ മുസ്ലിംകള്‍ ഒരുമിച്ചുകൂടി. പ്രവാചകജീവിതം അനുസരിച്ച് മുന്നോട്ടു നീങ്ങാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. പക്ഷെ, ചിലര്‍ റസൂല്‍ (സ)യുടെ വഫാത്തിന്റെ വാര്‍ത്തയറിഞ്ഞയുടന്‍ ഇസ്ലാമില്‍ നിന്ന് പുറത്തുപോയി. അവരുടെ ദൈവനിഷേധ മതത്തിലേക്ക് തന്നെ അവര്‍ മടങ്ങി. ഇവിടെയും സുഹൈല്‍(റ)എത്തി. ഇസ്ലാമിനും റസൂല്‍ (സ)ക്കും വേണ്ടി വാദിക്കാന്‍ തുടങ്ങി. പുറത്തുപോയ പലരും മടങ്ങിവന്നു. മദീനയില്‍ വിവരമെത്തി. സുഹൈല്‍(റ) ജനങ്ങള്‍ക്കിടയില്‍ ചെയ്ത പ്രഭാഷണത്തെ കുറിച്ച് അവര്‍ കേട്ടു. ഇസ്ലാമിന്റെ നിലനില്‍പിന് വേണ്ടി ഉരുവിട്ട ആ ശബ്ദം അവര്‍ തിരിച്ചറിഞ്ഞു. ഉമര്‍(റ) റസൂല്‍ (സ)യുടെ പ്രവചനം ഓര്‍ത്തുപോയി: 'ഉമര്‍, ഈ സുഹൈല്‍ നിന്നെ സന്തോഷിപ്പിക്കുന്ന ഒരു ദിവസം വന്നേക്കും.' സുഹൈല്‍(റ) ഈ ചെയ്തിയില്‍ അദ്ദേഹം വളരെയധികം സന്തോഷിച്ചു. ബദ്റിലെ ബന്ദികളില്‍ വെച്ച് സുഹൈല്‍(റ)വിനെ അന്ന് വധിച്ചിരുന്നെങ്കില്‍, റസൂല്‍ (സ)അതിന് സമ്മതിച്ചിരുന്നുവെങ്കില്‍ ചരിത്രം മാറുമായിരുന്നു.
ഇസ്ലാം സ്വീകരിച്ച ആ നിമിഷത്തില്‍ സുഹൈല്‍(റ) പ്രഖ്യാപിച്ചിരുന്നു: 'അല്ലാഹുവാണ് സത്യം, ഖുറൈശികള്‍ക്ക് കൂടെ നിന്ന് മുസ്ലിംകള്‍ക്ക് നേരെ എതിര്‍പുമായി എത്ര സ്വാധീനം ഞാന്‍ ചെലുത്തിയോ അത്രയും പ്രവര്‍ത്തനങ്ങള്‍ ഞാന്‍ മുസ്ലിമായിട്ട് നടത്തും. മുസ്ലിംകള്‍ക്ക് വേണ്ടി ഞാന്‍ യത്നിക്കുക തന്നെ ചെയ്യും. ഞാന്‍ അവരെ ബുദ്ധിമുട്ടിച്ചതിന് ഞാന്‍ തന്നെ സന്തോഷിപ്പിക്കണം. ഖുറൈശികള്‍ക്ക് വേണ്ടി ചിലവാക്കിയ അത്രയും ഞാന്‍ മുസ്ലിംകള്‍ക്കായി ചിലവഴിക്കും.' മുമ്പദ്ദേഹം വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ തൊഴുതിരുന്നു. പക്ഷെ, ഇന്ന് ഏക ഇലാഹിന്റെ മുമ്പില്‍ മണിക്കൂറുകളോളം നില്‍ക്കാന്‍ ആ മനസ്സിന് പ്രയാസമില്ല; മറിച്ച് സന്തോഷമാണ്. ഒരു ആരാധനയും ഒഴിവാക്കിയിരുന്നില്ല. എല്ലാം രക്ഷിതാവിന്റെയടുത്തു നിന്നുള്ള പ്രതിഫലം മുന്നില്‍ കണ്ടുചെയ്തു. മുസ്ലിം സൈന്യത്തിലൊരുവനായി സത്യത്തിന് വേണ്ടി പോരാടി. ശാമില്‍ ഇസ്ലാമിക വ്യാപനത്തിന് വേണ്ടി അദ്ദേഹവും പോരാടി. യര്‍മൂക്ക് യുദ്ധത്തിലും പടയണിയില്‍ ഒരുവനായിരുന്നു. സന്തോഷം കൊണ്ട് സുഹൈല്‍(റ) മതിമറന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാന്‍ പോവുകയാണ്. ജീവിതത്തിലുപരി സ്നേഹിക്കുന്ന മക്കവിട്ട് പോവുകയാണ്. സത്യമാര്‍ഗത്തില്‍ ത്യാഗസന്നദ്ധനായി. ശാം ജയിച്ചടക്കി. മടക്കയാത്രക്കൊരുങ്ങുകയാണ് മുസ്ലിംസൈന്യം. സുഹൈല്‍(റ) പറഞ്ഞു: 'ഇല്ല, ഞാനില്ല. പ്രവാചകര്‍ (സ)പറയുന്നത് കേട്ടിട്ടുണ്ട്: 'ദൈവമാര്‍ഗത്തില്‍ ഒരുത്തന്‍ ഇറങ്ങിത്തിരിച്ചാല്‍-ഒരു നിമിഷം ആ ദൌത്യവുമായി നിലയുറപ്പിച്ചാല്‍-അവന്റെ ജീവിതാന്ത്യം വരെ അവന് നന്മയുള്ളതാണ്. അതാണ് അവന്നഭികാമ്യം.' അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാനിറങ്ങിയിരിക്കുന്നു. മക്കയിലേക്ക് ഞാനില്ല.' സുഹൈല്‍(റ) തീരുമാനിച്ച് അവിടെ തങ്ങി. പിന്നീട് സത്യത്തിന്റെ പാതയില്‍ താന്‍ ചെയ്ത ത്യാകനിര്‍ഭരമായ ജീവിതത്തില്‍ സന്തുഷ്ടരായി അവിടെ വെച്ചുതന്നെ അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്.ഇ മഹാന്മാരുടെ കൂടെ ഞങ്ങളെയും കുടുംബങ്ങളെയും അള്ളാഹു ഒരുമിച്ച് കൂട്ടട്ടെ.ആമീന്‍
   മ്യൂസിക്‌ എന്നാ മഹാവിപത്ത്.
 
     ഒരു കുപ്പി മദ്യം നിന്റെ മുന്നിൽ വച്ചിട്ട്  അത് കുടിക്കാൻ നിന്നോട് പറഞ്ഞാൽ നീ അത് കുടികുമോ ??  ഇല്ല കാരണം നീ പറയും മദ്യം"ഹറാം  ആണ്


നിന്നോട് നിന്റെ കാശ് പകുതി പലിശക്ക് കൊടുക്കാൻ പറഞ്ഞാൽ നീ ചെയ്യുമോ ?? ഇല്ല കാരണം അത് നമുക്ക് " അറിയാം അത് ഹറാം ആണ്....

"❌ പലിശ എങ്ങനെ അല്ലാഹു  "ഹറാം"  ആകിയോ,

❌മദ്യം  എങ്ങനെ ഹറാം  ആകിയോ,


വ്യഭിചാരം എങ്ങനെ ഹറാം'അകിയോ !!!

 -- അതെ പോലെ  അളളാഹു " ഹറാം'  ആകിയതാണ്..

   🎵"സംഗീതം"🎵

 ഹറാമിൽ ചെറുതും വലുതുമില്ല
 ഹറാം  " എന്ന പറഞ്ഞാൽ ഹറാം " തന്നെ"

ഇസ്‌ലാമിക  ലോഗത്  ആർക്കും
അഭിപ്രായ വെത്യസം ഇല്ലാത്ത
കാര്യം ആണ്  സംഗീതം " ഹറാം  ആണ് എന്നു..

എന്നിട്ടും നിനക്ക് എങ്ങനെ ദൈര്യം വരുന്നു സഹോദരാ "സംഗീതം" അസ്വതിക്കാൻ..


അലി (റ) പറയുന്നു" മനുഷ്യാ  അല്ലാഹു  ഹറാം  ആകിയ ഒരു കാര്യം അത് അല്ലാഹു കാണുന്നു
എന്ന്  അറിഞ്ഞിട്ടും നീ ചെയ്യുന്നു എങ്കിൽ !  'നിന്റെ ദൈര്യം അപാരം തന്നെ....

യാ അല്ലാഹ് ഈ വക്കുകൾ  പറയുന്നത് ' നീ ആരെ ആണ് സഹോദരാ  നിസാരമായി
കാണുന്നത്.. നിന്റെ റബ്ബിനെ അല്ലെ..



നാളെ നിനക്ക് വരാൻ  പോകുന്ന  അവസ്ഥയെ കുറിച്ച്‌  നീ ചിന്തിക്കുന്നിലെ....     നിനക്ക് കേള്ക്കാൻ പാട്ട് പാടുന്ന ആ' ഗായകൻ നാളെ നിനക്ക് ശഫാഹത് ചെയ്യുമോ ??

അല്ലാഹു 'ന്റെ ഭൂമിൽ വന്നു
അവന്റെ അനുഗ്രഹങ്ങൾ അറിഞ്ഞു... അവൻ തരുന്ന ഭക്ഷണം കഴിച്ചു  " അവനെ ധിക്കരിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു....  നന്ദി ഇല്ലാത്ത മനുഷ്യ !!



നിനക്ക് അവൻ ഒരു രോഗം തന്നു എന്ന് വിജാരിക്കുക  നോക്കിയപോൾ കാൻസർ 'ന്റെ തുടക്കം ആണ് എന്ന്  ഡോക്ടർ  പറഞ്ഞാൽ പിന്നെ നിന്റെ അവസ്ഥ എന്താണ് ? നീ പിന്നെ പട്ടു കേള്ക്കുമോ , നിന്റെ ജീവിതത്തിൽ പിന്നെ സന്തോഷം ഉണ്ടാകുമോ...???

ചിന്തിക്കു " സഹോദരാ....



തിരു നബി (സ്വ) പറഞ്ഞ ഹദീസ് ഓർമ്മയിൽ വരെട്ടെ.....

സംഗീതവും, മദ്യവും, വ്യഭിചാരവും, ഹലാലായി കാണുന്നാ ചെയ്താൽ കുഴപ്പമില്ല എന്ന് പറയുന്ന ഒരു സമുഹം എന്റെ ഉമ്മതിൽ വരാൻ  ഉണ്ട്..

അതിൽ  ഞാനും നിങ്ങളും പെട്ടോ ??

സഹോദരാ  അല്ലാഹു  പറഞ്ഞു സംഗീതം കേള്ക്കുന്ന മനുഷ്യരുടെ ഹൃദയത്തിൽ നാം' ഖുർഹാനെ  മറപ്പിക്കും എന്ന്....  നീ മരിച്ചാൽ നിന്റെ  മയ്യിത്ത് നിസ്കരികാൻ പോലും ആ ഖുർആൻ അല്ലെ....
പാരായണം ചെയ്യുന്നേ ! അത് നിനക്ക് ലഭികുമോ ??


കേവലം 60 , 70 വർഷം
ജീവിച്ചു അല്ലാം  നഷ്ട്ടെപെട്ടവൻ
ആയി നിനക്ക് പോകണോ.....

അതോ നിന്റെ റബ്ബിൻ  വേണ്ടി
നിനക്ക് പനി  വന്നാൽ പോലും നാം അതിൻ കൂലി തരും എന്ന്  പരഞ്ഞ..   നമുടെ റബ്ബിൻ  വേണ്ടി അവൻ ഇഷ്ട്ടപെടാത്ത അവന്റെ റസൂൽ (സ്വ) തങ്ങൾ  ഇഷ്ട്ടപെടാത്ത
" സംഗീതം ' നമുക്ക് വേണോ??

 മാപ്പിള പാട്ട്  നമുക്ക് വേണോ ??


നിനക്ക് വേണ്ടി അവൻ ഒരുക്കി  വച്ചിരിക്കുന്ന സ്വോർഗംവേണോ


കലാ കാലം കിടക്കാൻ നിനക്ക് നരഗം വേണോ ???

 തീർച്ചയായും!!!



നീ ഇപ്പോൾ പട്ടു കേള്ക്കുന്ന ചെവിയും..

📱 പാട്ട്
 കാണുന്ന കണ്ണും..

 🎤പാടുന്ന നാവും....

 📲  " അതിന്
 ഉപയോഗിക്കുന്ന കൈയും..

സഹോദരാ...... "

 നാളെ നിനക്ക് എതിരെ "സാക്ഷി" പറയും" എന്ന്.....

ജീവിതത്തിൽ
ഒരിക്കൽ  പോലും കളളം  പറയാത്ത പരിശുദ്ധ..

               റസൂൽ ( സ്വ ):



❗❗❗MUSIC IS HARAAM , HARAAM & HARAAM ONLY❌❌❌ 
  അറിയാതെ ചതിയില്‍പെട്ട ഗുള്‍ഫ്കാരന്‍റെ വേദന.                                                                                                                      ."യാ.. അബ്ദുൽമജീദ് ....
പോലീസുകാരന്റെ വിളി കേട്ടപ്പോള്
മജീദ് വാച്ചിൽ നോക്കി സമയം 12 മണി ..
ഇന്ന് വെളളിയാഴ്ച
പളളിയിൽ പോകാനുള്ള വിളിയാണ് ..
ഇന്ന് തന്റെ അവസാന ദിവസം
അവസാന വെള്ളിയാഴ്ച .
ഇനി ഒരു പുലരി തനിക്കില്ല .
ഒരാൾ എപ്പോള് മരിക്കുമെന്ന് ആർക്കുമറിയില്ല
പക്ഷേ തനിക്കറിയാം ഇന്ന്
തന്റെ മരണമാണ് .
ഇവിടെ സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയതിന് ഇവിടത്തെ ഏറ്റവും വലിയ ശിക്ഷ ബലദിലെ പളളി അങ്കണത്തിൽ ഇന്ന് തന്റെ തലവെട്ടും
അതും ഒരു തെറ്റും ചെയ്യാത്ത തന്റെ .
മനസ്സ് മരവിച്ചിരിക്കുന്നു .
തന്റെ മോനിപ്പോൾ ഒരു വയസായിട്ടുണ്ടാവ
ുമോ .. അതൊ മോളാണോ. അവളുടെയും ഉമ്മയുടെയും പെങ്ങളുടെയും മുഖം മനസ്സില് നിറയുന്നു അവരറിഞ്ഞിട്ടുണ്ടാവുമോ ഇന്ന് ഞാന് ..
ഒരു പാട് സ്വപ്നങ്ങളുമായി വീട്ടില് നിന്ന് നെഞ്വ് പൊട്ടിയ കണ്ണീരോടെ യാത്ര പറഞ്ഞിറങ്ങിയ തന്നെ എയർപോർട്ടിൽ വെച്ച് വിസ ഏജന്റ് അടുത്തേക്ക് വിളിച്ച് സ്നേഹത്തോടെ പറഞ്ഞു .
"അവിടെ നല്ല തണുപ്പാ ഈ
ജാക്കറ്റ് ധരിച്ചോ .
പേടിക്കണ്ട അവിടെ നമ്മുടെ
ആളുകള് ഉണ്ടാവും അവര്
നിന്നെ ജോലി സ്ഥലത്ത് എത്തിക്കും .
പക്ഷെ ആ ജാക്കറ്റിനുളളിൽ മയക്ക് മരുന്ന് ഒളിപ്പിച്ചതും അതിന്റെ പേരില് ഇവിടെ അറസ്റ്റ് ചെയ്തതും ഇന്ന് തലവെട്ടുന്നതും അറിഞ്ഞിട്ടുണ്ടാവില്ല..
ഇനി അവരറിയും
അറിഞ്ഞാൽ അവര് ചങ്ക് പൊട്ടി മരിക്കും.. യാ അളളാഹ് എന്റെ കുഞ്ഞിന്റെ മുഖമൊന്ന് അവസാനമായി കാണാൻ കഴിഞ്ഞെങ്കിൽ ..
അവരെ ഞാന് നിന്നെ ഏൽപിക്കുന്നു അവർക്കിത് താങ്ങാനുളള സഹനശക്തി കൊടുക്ക് റബ്ബേ ..
കണ്ണുകള് നിറഞ്ഞു കാഴ്ച്ച മങ്ങി
വീഴാന് പോയ അവനെ കൂടെ
ഉണ്ടായിരുന്ന പോലീസുകാരൻ
താങ്ങി പിടിച്ചു .
"സാർ ..
ഞാൻ അറിയാതെ
ചെയ്തതാ . എന്നെ ചതിച്ചതാ
എന്നെ രക്ഷിക്കാമോ
വീട്ടില് എല്ലാവരും എന്റെ വിവരം അറിയാതെ വിഷമിക്കുകയാവും "
പോലീസുകാരൻ നിസ്സഹായനായി അവനെ തന്നോട് ചേര്ത്ത് പിടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .
കോടതിയിലും ഒരുപാട് തവണ
ഇത് പറഞ്ഞതാ . പക്ഷേ തൊണ്ടി
സഹിതം പിടി കൂടിയത് കൊണ്ട് വേറെ എന്ത് തെളിവ് വേണം
കോടതിക്ക് .
നിസ്കാരം കഴിഞ്ഞ് തിരിച്ച് സെല്ലിൽ ചെന്നിരുന്നു . ഒച്ചിഴയുന്നത് പോലാണ് സമയം നീങ്ങുന്നത് ഇതൊന്ന് കഴിഞ്ഞ് കിട്ടിയിരുന്നെങ്കിൽ
പടച്ചോനേ ..
ഈ കാത്തിരിപ്പ് സഹിക്കാന് വയ്യ
എന്റെ ഗതി നീ ആർക്കും വരുത്തല്ലെ അളളാ..
വധശിക്ഷ നടപ്പാക്കുന്ന പളളിയുടെ കോമ്പൗണ്ടിൽ ശിരസ് മൂടി കൈ പിന്നിൽ കെട്ടി തന്നെ അവര് കുനിച്ച് ഇരുത്തിയിരിക്കു
വാണ് ആരോ അറബിയിൽ എന്തോ വായിക്കുന്നു ഇനി നിമിഷങ്ങള് മാത്രം അവസാനമായി എല്ലാവരേയും ഒന്ന് കാണാന് കഴിഞ്ഞെങ്കിൽ..
ഉമ്മാ ..
തന്റെ പിൻ കഴുത്തിൽ ഒരുമിന്നൽ പുളയുമ്പോഴും മണ്ണിലേക്ക് മറിഞ്ഞ് അവസാനമായി ഒന്ന് പിടയുമ്പോഴും നാട്ടില് ഇനിയും തോരാതെ ആറു കണ്ണുകള് പ്രതീക്ഷയോടെ അവനേയും കാത്തിരിക്കുകയാ
യിരുന്നു..
അപ്പോള് എയർ പോർട്ടിൽ തന്റെ അടുത്ത ഇരക്ക് ധരിക്കാൻ സന്തോഷത്തോടെ ഒരു ജാക്കറ്റ് സമ്മാനിക്കുകയായിരുന്നു ആ വിസ ഏജന്റ് ....
പുതിയതായി വരുന്ന കൂട്ടുകാരോട് പറയാനുള്ളത്, നിങ്ങളുടെ സാധനം അല്ലാത്തത് ആര് തന്നാലും വാങ്ങരുത്.
നിങ്ങളുടെ സുരക്ഷക്ക് വേണ്ടി....
വായിച്ചവർ വായിക്കാത്തവർക്കായി ഷെയർ
ചെയ്യൂ. 
                         ദീനിയായ ഭാര്യയെന്ന സ്വത്ത്‌.                                                                                                                                                                                                                                                     അസര്‍ നമസ്ക്കാരം കഴിഞ്ഞ് ഒരു നടത്തം പതിവാണ് , കൂടെ ഈ അടുത്ത് പരിചയപ്പെട്ട കൂട്ടുകാരന്‍ നിസാറുമുണ്ടാകും .
വിശേഷങ്ങള്‍ പറഞ്ഞ് നടക്കുന്നതിനിടയില്‍ ഒരു ദിവസം ഞാനവനോട് ചോദിച്ചു 
" നീ തഹജ്ജുദ് നമസ്ക്കാരിക്കാറുണ്ടോ നിസാര്‍ ..? 
പതിവില്ലാത്ത ചോദ്യം കേട്ടതും ചിരിച്ച് കൊണ്ട് അവന്‍ പറഞ്ഞു 
" ഉണ്ടല്ലോ പക്ഷെ കല്ല്യാണം കഴിഞ്ഞതിന് ശേഷമായിരുന്നു ഞാന്‍ തഹജ്ജുജ് നമസ്ക്കാരിക്കാന്‍ തുടങ്ങുന്നത് " 
"അതെന്തേ ..? എന്തെങ്കിലും കാരണം ..?" എന്ന്‍ ചോദിച്ചപ്പോള്‍ അവന്‍ താന്‍ തഹജ്ജുജ് നമസ്ക്കാരിക്കാന്‍ കാരണമായ ആ 
കഥ പറയാന്‍ തുടങ്ങി

അത്യാവശ്യം സമ്പന്ന കുടുംബത്തില്‍ ജനിച്ച എനിക്ക് ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്നും ഒരു കുട്ടിയെ കല്ല്യാണം കഴിക്കാനായിരുന്നു ആഗ്രഹം മറ്റൊന്നും കൊണ്ടായിരുന്നില്ല നല്ല ദീനീ ബോധവും, അച്ചടക്കവും ,ആളുകളോട് പെരുമാറാനും, കുടുംബത്തെ ഒരുപോലെ സ്നേഹിക്കാനുമൊക്കെ കഴിവുള്ള ഒരു കുട്ടിയെ കിട്ടാന്‍ അത്തരമൊരു തീരുമാനം എടുക്കണം എന്നൊക്കെയുള്ള തോന്നല്‍ എന്നെ അങ്ങനെ ചിന്തിപ്പിച്ചു .

ഞാനക്കാര്യം വിവാഹം ആലോചിക്കുന്ന സമയത്ത് വീട്ടുകാരോട് പറയുകയും ചെയ്തു പക്ഷെ ഉമ്മ ഒഴിച്ച് മറ്റുള്ളവര്‍ക്ക് അതിന് സമ്മതമായിരുന്നില്ല കാരണം അവര്‍ക്കത് ഇഷ്ട്ടമില്ലാഞ്ഞിട്ടായിരുന്നില്ല എന്തോ ജേഷ്ട്ടന്‍മ്മാരും ഉപ്പയും എതിര്‍പ്പ് പ്രകടിപ്പിച്ചു അവരെ വെറുപ്പിച്ച് കൊണ്ട് ഒരു തീരുമാനം എടുക്കാന്‍ വീട്ടിലന്ന്‍ എനിക്ക് കഴിയില്ലായിരുന്നു . 
അവസാനം അവര്‍ പറഞ്ഞതനുസരിച്ചുള്ള ഒരു കുട്ടിയെ കല്ല്യാണം കഴിക്കാന്‍ ഞാന്‍ സമ്മതിച്ചു

മനസ്സിലപ്പോഴും എന്‍റെ ചിന്തകള്‍ ഒരു ചെറിയ കുടുംബത്തില്‍ ജനിച്ച കുട്ടിയെ ജീവിത പങ്കാളിയായി കിട്ടണം എന്നൊക്കെ തന്നെയായിരുന്നു അത് കൊണ്ട് തന്നെ പല നല്ല ആലോചനകളും ഞാന്‍ ഇഷ്ട്ടപെട്ടില്ല എന്ന കാരണം പറഞ്ഞ് മുടക്കി . അവസാനം വിധി എന്ന പോലെ മനസ്സിനിഷ്ട്ടപെട്ട ഒരു കുട്ടിയെ തരക്കേടില്ലാത്ത ഒരു വലിയ കുടുംബത്തില്‍ നിന്നും കാണിച്ച് തന്ന്‍ " ഇതിനും കുറ്റങ്ങള്‍ കണ്ട് പിടിക്കണം നിസാറെ " എന്നുപ്പ എന്നെ വല്ലാത്ത ഭാവത്തോടെ നോക്കി പറഞ്ഞപ്പോള്‍ ഞാനതിന് സമ്മതം കൊടുത്തു പക്ഷെ ഭയം മറ്റൊന്നായിരുന്നു ഇത്രയും വലിയൊരു കുടുംബത്തില്‍ വളര്‍ന്ന ഇവള്‍ക്ക് ഇസ്ലാമികപരമായ ജീവിത രീതികള്‍ അറിയുമോ ..? , എന്‍റെ ഇഷ്ട്ടങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കഴിയുമോ..? , ഫാഷനും അടിപൊളി ജീവിതവും ഒക്കെയായിരിക്കില്ലേ ഇവള്‍ക്ക് ..?? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വല്ലാതെ എന്നെ വേട്ടയാടി കൊണ്ടിരുന്നു . നിക്കാഹ് കഴിഞ്ഞ് അവളോട്‌ ഫോണിലൂടെ സംസാരിക്കുമ്പോള്‍ അവളുടെ പല ചോദ്യങ്ങളും ഉത്തരങ്ങളും എന്നെ വല്ലാതെ തളര്‍ത്തുന്നുണ്ടായിരുന്നു . വീട്ടുകാരോട് മനസ്സിലുള്ള വിഷമം പലപ്പോഴും ഞാന്‍ തുറന്ന് പറഞ്ഞു , എന്നെ ഇങ്ങനെയൊരു ബന്ധത്തില്‍ കൊണ്ട് പോയി ചാടിച്ച് ജീവിതം നശിപ്പിച്ചപ്പോള്‍ എല്ലാവര്‍ക്കും സമാധാനമായല്ലോ എന്നൊക്കെ പറയുമ്പോള്‍ " കല്ല്യാണം കഴിഞ്ഞില്ലല്ലോ നിസാറെ നീ ഇങ്ങനെയൊക്കെ പറയാന്‍ " എന്ന്‍ പറഞ്ഞ് അവരെന്നെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയിരുന്നു .

വിവാഹത്തിന്‍റെ ദിവസമെത്തുമ്പോള്‍ സന്തോഷം തോന്നേണ്ട എനിക്ക് എന്തെന്നില്ലാത്ത പേടിയായിരുന്നു . സ്വപ്നം കണ്ട ജീവിതം നഷ്ട്ടപെട്ടവന്‍റെ മനസ്സുമായി ആരോടും ഒന്നും പറയാതെ എല്ലാം പടച്ചവനോട്‌ പറഞ്ഞ് വിധിയാണന്നൊക്കെ സമാധാനിച്ച് ഞാന്‍ നടന്നു .
വിവാഹം ആഘോഷത്തോടെ തന്നെ കഴിഞ്ഞു . ഭാര്യയായി കിട്ടിയവളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് എന്തോ വല്ലായ്മ്മ തോന്നുമായിരുന്നു . . അന്ന് രാത്രി അലങ്കരിച്ച എന്‍റെ മണിയറയിലേക്ക് വന്ന അവള്‍ അരികിലിരുന്നപ്പോള്‍ . സത്യത്തില്‍ അവളെയൊന്ന് നോക്കാന്‍ പോലും മനസ്സിനിഷ്ട്ടമില്ലായിരുന്നു . കുറച്ച് നേരം ഉള്ളിലുള്ളതൊന്നും അവളെ കാണിക്കാതെ സംസാരിച്ച് കൊണ്ടിരുന്നു . ചോദിച്ചതിനൊക്കെ അവള്‍ തലതാഴ്ത്തിയിരുന്ന് പതുക്കെ മറുപടി തന്നു .
കൂടുതലൊന്നും ചോദിക്കാതെയും പറയാതെയും ഞാന്‍ പുറത്തേക്കിറങ്ങി .

ഭക്ഷണം കഴിച്ച് കിടക്കാനോരുങ്ങുമ്പോള്‍ അവളെ മൈന്‍ഡ് ചെയ്യാതെ എന്തൊക്കെയോ ആലോചിച്ച് കിടക്കുകയായിരുന്നു ഞാന്‍ ..

കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ കല്യാണ ദിവസത്തിന്‍റെ ക്ഷീണം കാരണം ഞാന്‍ പെട്ടെന്നുറങ്ങി . ഉറക്കത്തില്‍ എന്തൊക്കെയോ കാണുന്നുണ്ട് തകര്‍ന്ന സ്വപ്‌നങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നത് കാണാമായിരുന്നു ഞാനപ്പോഴും നഷ്ട്ടപെട്ട എന്‍റെ ജീവിതത്തേയും , കിനാവുകളെയും കുറിച്ച് പാടി ഭ്രാന്തനെ പോലെ അലയുകയായിരുന്നു .. പെട്ടെന്നാണ് ആരോ കരയുന്നത് പോലെ തോന്നിയത് സ്വപ്നങ്ങള്‍ ഓടി മറഞ്ഞപ്പോള്‍ ഉറക്കില്‍ നിന്നെഴുന്നേറ്റ്‌ ചെവിയോര്‍ത്തതും തന്‍റെയരികില്‍ നിന്നാണ് ഒരു തേങ്ങല്‍ കേള്‍ക്കുന്നത് . മൊബൈലെടുത്ത് മൊബൈലിന്‍റെ വെളിച്ചത്തില്‍ എന്താണന്ന്‍ നോക്കിയപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്ന്‍ മുഖം താഴ്ത്തി കരയുന്നു . പെട്ടെന്നെഴുന്നേറ്റ് എന്താണ് കാര്യമെന്നറിയാതെ ലൈറ്റ് ഓണ്‍ ചെയ്ത് അവളുടെ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഒരുപാട് നേരം കരഞ്ഞിട്ടുണ്ടെന്ന് അവളുടെ കലങ്ങിയ കണ്ണുകളും കണ്ണീര് കൊണ്ട് നനഞ്ഞ തട്ടവും കണ്ടപ്പോള്‍ മനസ്സിലായി . ഭയത്തോടെ ഞാന്‍ " എന്താ എന്തിനാ നൂര്‍ജാ നീ കരയുന്നതെന്ന്‍ ചോദിച്ചപ്പോള്‍ മറുപടി പറയാതെ അവള്‍ മുഖം താഴ്ത്തിയത് കണ്ടതും താന്‍ അവളോട്‌ കൂടുതല്‍ സംസാരിക്കുവാനോ , അടുക്കാനോ ശ്രമിക്കാത്തത് കൊണ്ടാണോ എന്ന്‍ തോന്നി 
അവളുടെ മുഖം പതുക്കെ ഉയര്‍ത്തി " എന്താ പറ്റിയത് ..? പറഞ്ഞേ എന്നെ ഇഷ്ട്ടമായില്ലേ ..? അതോ ഞാനൊന്നും സംസാരിക്കാതെ കിടന്നത് കൊണ്ടാണോ ..???" 
എന്നെല്ലാം ഇടറിയ സ്വരത്തില്‍ ചോദിച്ചതും കൂടുതല്‍ പറയാനയക്കാതെ മയിലാഞ്ചി മണക്കുന്ന അവളുടെ കൈ എന്‍റെ ചുണ്ടില്‍ വെച്ച് എന്‍റെ കണ്ണുകളിലേക്ക് നോക്കി മുഖം തുടച്ച് കൊണ്ട് പറഞ്ഞു 
" ഇക്കയെ എനിക്കൊരുപാടിഷ്ട്ടമാണ്..
ഞാന്‍ കരഞ്ഞത് ... എനിക്ക് ... എനിക്ക് ഞാനെന്നും തഹജ്ജുദ് നമസ്ക്കരിക്കാറുണ്ട് ഇവിടെ വുളു ചെയ്യാന്‍ പുറത്തേക്ക് പോകാന്‍ എനിക്കറിയില്ല 
ഇക്കയുടെ ഉറക്കം നഷ്ട്ടപെടുമെന്ന് കരുതി വിളിക്കാനും കഴിഞ്ഞില്ല സുബഹി വാങ്ക് കൊടുക്കുമെന്ന് ഉറപ്പായപ്പോള്‍ നമസ്ക്കാരം നഷ്ട്ടപെടുന്നത് ആലോചിച്ചപ്പോ കരഞ്ഞതാ എന്നോടൊന്നും തോന്നരുത് ഇക്കാ " എന്ന്‍ കൊച്ചു കുട്ടിയുടെ മനസ്സോടെ തന്‍റെ ഖല്‍ബിന്‍റെ സങ്കടം പ്രിയതമ അന്ന്‍ പറഞ്ഞപ്പോള്‍ എന്‍റെ മനസ്സിനുള്ളില്‍ സന്തോഷത്തിന്‍റെ തിരമാലകള്‍ അലയടിച്ച് കൊണ്ടിരിക്കുകയായിരുന്നു .

ആ വാക്കുകള്‍ കേട്ട് നിറഞ്ഞ കണ്ണുകള്‍ അവള്‍ കാണാതെ തുടച്ച് പടച്ചവനെ സ്തുതിച്ച് ഞാനവളോട് 
" എന്നോടൊന്ന് പറയാമായിരുന്നില്ലേ വരൂ " എന്ന്‍ പറഞ്ഞ് വിളിച്ചെഴുന്നേല്‍പ്പിച്ച് ഉളൂ ചെയ്യാന്‍ പുറത്തേക്ക് കൊണ്ട് പോയി.
അവളുടെ കൂടെ ഉളൂ ചെയ്ത് റൂമില്‍ വന്ന് അന്നാദ്യമായി തഹജ്ജുദ് നമസ്ക്കരിച്ച് സലാം വീട്ടി അവളുടെ കൈകളില്‍ ചുംബിക്കുമ്പോള്‍ താന്‍ സ്വപ്നം കണ്ടതിനേക്കാള്‍ ഈമാനുള്ള പെണ്ണിനെ തന്നെ ജീവിതസഖിയായി കിട്ടിയതിലുള്ള പറഞ്ഞാല്‍ തീരാത്ത സന്തോഷം മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു . അന്ന് മുതല്‍ ഞാന്‍ തഹജ്ജുജ് നമസ്ക്കരിക്കാറുണ്ട് . എന്ന്‍ പറഞ്ഞവന്‍ നിര്‍ത്തിയപ്പോള്‍ സ്വാലിഹായ ഭാര്യയെ കിട്ടിയ അവനെയോര്‍ത്ത് എന്‍റെ മനസ്സിലും വല്ലാത്ത സന്തോഷം തോന്നി .

കല്ല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണിന്‍റെ ദീനിന്‍റെ നിലവാരവും , മറ്റും നോക്കേണ്ടത് സ്വത്തിന്‍റെ ഏറ്റ കുറച്ചിലുകളിലൂടെയല്ല എന്നും സൃഷ്ട്ടാവിനെ ഭയപ്പെടുന്നവര്‍ പണമുള്ളരാണങ്കിലും , ഇല്ലാത്തവരാണങ്കിലും അവര്‍ അവന്‍റെ ദീന്‍ ഖല്‍ബില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് ഒരുപോലെയായിരിക്കുമെന്നും അവന്‍റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു 
                                 ഖലീഫ ഉമര്‍(റ അ)                                                                                                                                                                                                                                                                             അബൂബക്കര്‍ സിദ്ദീഖ്‌ (റ) ന്‌ രോഗം പിടിപെ ട്ടു.
കടുത്ത പനി. ശരീരമാസകലം കഠിനവേദന.
എഴുന്നേറ്റിരിക്കാനോf f  നടക്കാനോ കഴിയാത്ത അവസ്ഥ. ഇനി ജീവിച്ചിരിക്കില്ല എന്നുപോലും അദ്ദേഹത്തിനു തോന്നിപ്പോയി.
പറ്റിയ പിന്‍ഗാമിയെ കണ്ടെത്തണം.
പിന്‍ഗാമി ഇല്ലാതെ മരിച്ചാല്‍ അറേബ്യയില്‍ ഭിന്നിപ്പായിരിക്കും ഉണ്ടാകുന്നത്‌.
കര്‍ത്തവ്യബോധവും നീതിനിഷ്‌ഠയും വിശ്വാസദാര്‍ഢ്യവുമുള്ള ഒരാളെ കണ്ടെത്തണം. ഇനി ബാക്കിയുള്ള ബാധ്യത അതാണെന്ന്‌ അബൂബക്കര്‍(റ)നു തോന്നി.
ആരായിരിക്കണം അടുത്ത ഖലീഫ?
ഉത്തരത്തിന്‌ അത്രയൊന്നും കടന്നു ചിന്തിക്കേണ്ട ആവശ്യമില്ല.
മുന്നില്‍ കരുത്തനായ ഒരാളുണ്ട്‌.
എല്ലാം കൊണ്ടും പറ്റിയ ഉമര്‍ഫാറൂഖ്‌ (റ)
എന്നാലും ഒരു ഭയം ബാക്കി. പറഞ്ഞത്‌ ഉമര്‍(റ) കേള്‍ക്കുമോ? വലിയ കര്‍ക്കശക്കാരനാണ്‌. എന്നാലും ശ്രമിക്കുക തന്നെ.
അബൂബക്കര്‍(റ) ഉമറിനെ വിളിച്ചുവരുത്തി.
ചില ചോദ്യങ്ങളിലൂടെ ഉമര്‍(റ) നെ ഒന്നു പരീക്ഷിക്കാനാണ്‌ ആദ്യം തീരുമാനിച്ചത്‌.
“യുദ്ധ മുതലുകള്‍ എല്ലാവര്‍ക്കും സമമായി ആണല്ലോ ഞാന്‍ വിതരണം ചെയ്‌തത്‌. അക്കാര്യത്തില്‍ എന്താണ്‌ താങ്കളുടെ അഭിപ്രായം?
“അഭിപ്രായം പഴയതു തന്നെ. താങ്കള്‍ ചെയ്‌തതു ശരിയല്ല. സേവന പാരമ്പര്യമനുസരിച്ച്‌ വിതരണം ചെയ്യണം. പ്രവാചകനെതിരെ പടപൊരുതിയവര്‍ക്കും കൂടെ നിന്ന്‌ യുദ്ധം ചെയ്‌തവര്‍ക്കും തുല്യമായി വീതം വെക്കാന്‍ പാടില്ല.” ഉമര്‍ മാറാത്ത തന്റെ നയം വ്യക്തമാക്കി.
ആദ്യം വിശ്വസിച്ചവര്‍ക്ക്‌ കൂടുതല്‍ കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
“നേരത്തെ വിശ്വസിച്ചവര്‍ക്ക്‌ അല്ലാഹുവില്‍ നിന്ന്‌ കൂടുതല്‍ പ്രതിഫലം കിട്ടും. ഇവിടെ അത്‌ നോക്കേണ്ടതുണ്ടോ? അബൂബക്കര്‍(റ) ചോദിച്ചു.
“അത്‌ അങ്ങയുടെ അഭിപ്രായം. എന്റെ അഭിപ്രായം അവര്‍ക്ക്‌ ഇവിടെയും കൂടുതല്‍ കിട്ടണമെന്നാണ്‌.”
“ആകട്ടെ, സേനാനായകന്‍ ഖാലിദിനെ സംബന്ധിച്ച്‌ താങ്കളുടെ ഇപ്പോഴത്തെ അഭിപ്രായം എന്താണ്‌?” അബൂബക്കര്‍ ഒരു കാര്യം കൂടി ചോദിച്ചു.
“പഴയ അഭിപ്രായം തന്നെ. ഖാലിദ്‌ മാലിക്‌ ബ്‌നു നുവൈറയെ കൊല്ലാന്‍ പ്രകടിപ്പിച്ച ധൃതി ശരിയായിരുന്നില്ല. കൊന്നു എന്നു മാത്രമല്ല, അയാളുടെ ഭാര്യയെ വിവാഹം കഴിക്കുകയും ചെയ്‌തു. ഇതൊന്നും ശരിയാണെന്ന്‌ എനിക്ക്‌ തോന്നുന്നില്ല.”
“അതു ശരി. അതിനു സൈനിക നേതൃത്വത്തില്‍ നിന്ന്‌ നീക്കേണ്ടതുണ്ടോ?”
“നീക്കണമെന്നു മാത്രമല്ല, മാതൃകാപരമായി ശിക്ഷിക്കുകയും വേണം.”
രണ്ടു പേര്‍ക്കുമിടയില്‍ നിശ്ശബ്‌ദത നിഴല്‍ വിരിച്ചു.
ഉമറിന്‌ ഒന്നും മനസ്സിലായില്ല. ഖലീഫ ചോദിച്ചതൊക്കെ പഴയ കാര്യങ്ങള്‍. അതിനൊക്കെ അന്നേ അഭിപ്രായം പറഞ്ഞതുമാണ്‌. വീണ്ടും എന്തിന്‌ ഇതൊക്കെ പുറത്തെടുക്കണം?
അല്‌പനേരത്തെ മൗനത്തിനുശേഷം ഉമര്‍ ചോദിച്ചു.
“ഇതെല്ലാം ഇപ്പോള്‍ എന്തിന്‌ ചോദിക്കുന്നു?”
“കാരണമുണ്ട്‌. ഞാന്‍ എന്റെ പിന്‍ഗാമിയായി താങ്കളെ കാണുന്നു.” അബൂബക്കര്‍(റ) തന്റെ ഉള്ളിലെ ഉദ്ദേശ്യം തുറന്നു പറഞ്ഞു.
“ഇതിനായിരുന്നു വിളിച്ചതെങ്കില്‍ വരുമായിരുന്നില്ല.”
“എന്റെ സ്ഥാനത്തു താങ്കളായിരുന്നുവെങ്കില്‍ ഖാലിദ്‌ബ്‌നു വലീദിനെ സേനാ നായകസ്ഥാനത്തു നിന്നും പിരിച്ചുവിടുമായിരുന്നോ?”
“അബൂബക്കറിനു എന്തു പറ്റി?” ഉമര്‍(റ) അതിശയിച്ചുപോയി.
വീണ്ടും പഴയ കാര്യങ്ങള്‍ തന്നെ ചോദിക്കുന്നു.
“തീര്‍ച്ചയായും. പകരം അബൂഉബൈദയെ നിശ്ചയിക്കും.”
ഉമറിന്റെ തീരുമാനം ഉറച്ചതുതന്നെയായിരുന്നു.
“ഉമര്‍, താങ്കളെന്താണീ പറയുന്നത്‌. അബൂഉബൈദ വിശ്വസ്‌തനാണ്‌. പക്ഷേ, യുദ്ധപാടവം അതു തീരെ കുറവാണ്‌. റോമാസൈന്യത്തിനു മുമ്പില്‍ അബൂഉബൈദ മടിച്ചു നില്‌ക്കുന്നത്‌ നാം കണ്ടതല്ലേ? ഖാലിദല്ലേ റോമാക്കാരുടെ ലക്ഷക്കണക്കിനു ഭടന്മാരോട്‌ ഏറ്റുമുട്ടിയത്‌?”
“ഒക്കെ ശരിയാണ്‌. ഖാലിദ്‌ അല്ലാഹുവിന്റെ ഖഡ്‌ഗമാണ്‌. പക്ഷേ, മുസ്‌ലിംകളുടെ നേതാവാകാന്‍ കൊള്ളില്ല.”
“ഈ ചര്‍ച്ച ഇവിടെ നിര്‍ത്താം. ഞാനും ഇത്രയൊക്കെയോ ഉദ്ദേശിച്ചിട്ടുള്ളൂ.” അബൂബക്കര്‍(റ) അവസാനിപ്പിച്ചു.
“എന്നുവച്ചാല്‍?” ഉമറിനു ഒന്നും മനസ്സിലായില്ല.
“ഞാന്‍ താങ്കളെ ഒന്നു പരീക്ഷിക്കാന്‍ ചോദിച്ചതാണ്‌. താങ്കളുടെ അഭിപ്രായസ്ഥിരത, ആത്മാര്‍ഥത, ഞാന്‍ അംഗീകരിച്ചിരിക്കുന്നു. ആദരിക്കുകയും ചെയ്യുന്നു.”
ഉമറിനു കാര്യം മനസ്സിലായി.
ഖലീഫ അന്നും അതേ കാര്യം ചോദിച്ചതാണ്‌.
അഭിപ്രായം പറഞ്ഞതാണ്‌.
പക്ഷേ, അന്ന്‌ അബൂബക്കര്‍(റ) ഉമര്‍(റ)ന്റെ തീരുമാനിത്തിനു വഴങ്ങിയില്ല.
“എന്താണ്‌ ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ കൊണ്ട്‌ താങ്കള്‍ ഉദ്ദേശിക്കുന്നത്‌?”
“താങ്കളെ ഖലീഫയാക്കാന്‍ ഉദ്ദേശിക്കുന്നു.”
“അരുത്‌. അതുമാത്രം ചെയ്യരുത്‌.” ഉമര്‍ അപേക്ഷിച്ചു.
“ഖലീഫയെ തെരഞ്ഞെടുക്കാതെ ഞാന്‍ മരണപ്പെട്ടാല്‍ അതു മുസ്‌ലിം സമൂഹത്തില്‍ കൂടുതല്‍ ആപത്ത്‌ ഉണ്ടാകുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു.”
“അതൊക്കെ ശരിയാണ്‌. എന്നാല്‍ ഞാനല്ലാതെ ഒരാളെ അങ്ങ്‌ ഖലീഫായാക്കണം.”
“ഉമര്‍. ഞാന്‍ ആരെ ഖലീഫയാക്കും?”
“അബൂ ഉബൈദയെ ഖലീഫയാക്കാം.” ഉമര്‍ നിര്‍ദേശം വച്ചു.
“ഞാനും അതു ചിന്തിച്ചു. അദ്ദേഹം വിശ്വസ്‌തനാണ്‌.
പക്ഷേ, കരുത്തനല്ല. നാമിന്ന്‌ ഒരുപാട്‌ യുദ്ധങ്ങളുടെ പാതയിലാണ്‌. നമുക്കാവശ്യം ശക്തനും വിശ്വസ്‌തനുമായ ഒരാളെയാണ്‌.”പോരാട്ടങ്ങളില്‍ വിജയിച്ചാല്‍ ഇസ്‌ലാമിന്റെ പ്രകാശം ലോകമെങ്ങും വ്യാപിക്കും. ഇല്ലെങ്കിലോ ലോകം ആ പ്രകാശത്തെ ഊതിക്കെടുത്തും.” അബൂബക്കര്‍(റ) ഉള്ളിലെ മോഹങ്ങള്‍ തുറന്നു പറഞ്ഞു.
“അല്ലാഹു അവന്റെ പ്രകാശത്തെ പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. അവിശ്വാസികള്‍ ഇഷ്‌ടപ്പെടാതിരുന്നാലും” ഉമര്‍(റ) പറഞ്ഞു.
“അങ്ങനെ സംഭവിക്കണമെങ്കില്‍ അല്ലാഹുവിന്റെ നിസ്വാര്‍ഥരായ സേവകന്മാര്‍ ഉയര്‍ന്നുവരണം.”
“പക്ഷേ, എങ്ങനെയാണ്‌ താങ്കള്‍ എന്നെ ഖലീഫയാക്കുക. പല കാര്യങ്ങളിലും എനിക്ക്‌ ഭിന്നാഭിപ്രായമാണല്ലോ?”
“ഉമര്‍, അതു തന്നെയാണ്‌ താങ്കളുടെ യോഗ്യത. മനസ്സിലുള്ളത്‌ വ്യക്തമായി പറയാനുള്ള കഴിവ്‌. ഒരുപക്ഷേ, താങ്കളുടെ അഭിപ്രായമായിരിക്കാം കൂടുതല്‍ ശരി. കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള താങ്കളുടെ കഴിവ്‌ പ്രസിദ്ധമാണല്ലോ.”
“അങ്ങനെയൊന്നുമില്ല.” ഉമര്‍ വിനയത്തോടെ പറഞ്ഞു.
“ഉണ്ട്‌. താങ്കളുടെ അഭിപ്രായങ്ങള്‍ പലപ്പോഴും ഖുര്‍ആന്‍ പോലും ശരിവച്ചിട്ടില്ലേ. മഖാമു ഇബ്‌റാഹീം നമസ്‌കാര സ്ഥലമാക്കിയതും മദ്യം നിരോധിച്ചതുമെല്ലാം മറന്നുപോയോ?”
“അതെല്ലാം ശരിയാണ്‌. പക്ഷേ, ഖലീഫയാകാന്‍ ഞാന്‍ അര്‍ഹനല്ല.”
“നബി(സ) ക്കു ശേഷം ആ സ്ഥാനത്തേക്ക്‌ ഏറ്റവും യോഗ്യന്‍ താങ്കളായിരുന്നു. സമുദായത്തില്‍ ഭിന്നിപ്പ്‌ ഭയപ്പെട്ടതുകൊണ്ടാണ്‌ ഞാന്‍ അത്‌ ഏറ്റെടുത്തത്‌.”
“ഒരിക്കലുമില്ല. ഞാനായിരുന്നുവെങ്കില്‍ മതം വിട്ടവരോട്‌ യുദ്ധം ചെയ്യാന്‍ ധൈര്യപ്പെടുമായിരുന്നില്ല. അങ്ങനെ ചെയ്യാതിരുന്നാല്‍ ഈ സമൂഹം നശിക്കുമായിരുന്നു.”
“പക്ഷേ എന്നേക്കാള്‍ കരുത്തും യോഗ്യതയും താങ്കള്‍ക്കാണ്‌.”
“ആ കരുത്തും യോഗ്യതയും ഞാന്‍ അങ്ങേയ്‌ക്കു നല്‌കിയതാണല്ലോ?”
“ശരിയാണ്‌. അതുപോലെ മറ്റുള്ളവരും കരുത്തും കഴിവും താങ്കള്‍ക്കും നല്‌കും. താങ്കള്‍ ഖിലാഫത്ത്‌ ഏറ്റെടുക്കണം.”
“അങ്ങനെ പറയരുത്‌. എനിക്ക്‌ ഭയമാകുന്നു.”
“എന്തു ഭയം?”
“അവസാന നാളില്‍ ശിക്ഷ എന്നെ പിടികൂടുമെന്ന ഭയം.”
“ഉമര്‍. താങ്കളെന്താണീ പറയുന്നത്‌. അവസാന നാളില്‍ അല്ലാഹുവിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ നീതിമാനായ ഭരണാധികാരിയില്ലേ? അതു താങ്കള്‍ക്കായിക്കൂടെ?”
“അതിന്‌ ആരാണെനിക്കുള്ളത്‌?”
അതും പറഞ്ഞ്‌ ഉമര്‍(റ) പൊട്ടിക്കരഞ്ഞു.
“താങ്കള്‍ക്ക്‌ അല്ലാഹുവുണ്ട്‌. അതുമതി താങ്കള്‍ക്ക്‌.”
അബൂബക്കര്‍(റ) ഉമറിനെ ആശ്വസിപ്പിച്ചു.
ഉമര്‍(റ) പിന്നെയും തടസ്സവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. അബൂബക്കര്‍(റ) സമ്മതിച്ചില്ല. ഉമര്‍(റ) വിടുന്ന മട്ടുണ്ടായിരുന്നില്ല. അദ്ദേഹം വീണ്ടും ചോദിച്ചു.
“ജനങ്ങളല്ലേ അതു തീരുമാനിക്കേണ്ടത്‌?” ഉമര്‍(റ) രക്ഷപ്പെടാന്‍ അവസാനത്തെ പിടിവള്ളി തേടി.
“തീര്‍ച്ചയായും ഞാന്‍ ജനങ്ങളുമായി സംസാരിക്കുക തന്നെ ചെയ്യും.”
അബൂബക്കര്‍(റ) സ്വഹാബി വര്യന്മാരെ വിളിച്ചുകൂട്ടി. ഉമര്‍(റ)നെ കുറിച്ച്‌ അഭിപ്രായം ചോദിച്ചു. അബൂബക്കര്‍(റ) ആദ്യം അബ്‌ദുറഹ്‌മാനുബ്‌നു ഔഫിനോടാണ്‌ അഭിപ്രായം ആരാഞ്ഞത്‌.
“അല്ലാഹുവാണ്‌ സത്യം. താങ്കള്‍ മനസ്സിലാക്കിയതിനേക്കാള്‍ ശ്രേഷ്‌ഠനാണ്‌ ഉമര്‍. പക്ഷേ, അല്‌പം പരുക്കനാണെന്നു മാത്രം.” ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉസ്‌മാനുബ്‌നു അഫ്‌ഫാനോടും അഭിപ്രായം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു.
“എന്റെ അറിവനുസരിച്ച്‌ ഉമറിന്റെ രഹസ്യജീവിതം പരസ്യജീവിതത്തേക്കാള്‍ മഹത്തരമാണ്‌. ഞങ്ങളുടെ കൂട്ടത്തില്‍ അദ്ദേഹത്തേക്കാള്‍ നല്ലവന്‍ ആരുമില്ല.”
ഉസ്‌മാന്‍(റ)ന്റെ മറുപടി അബൂബക്കര്‍(റ)നെ ഏറെ സന്തോഷിപ്പിച്ചു.
മറ്റൊരു സ്വഹാബി വര്യനായ ഉസൈയ്‌ദുബ്‌നു ഹുളെയ്‌റിന്റെ മറുപടി മറ്റൊന്നായിരുന്നു.
“എന്റെ അറിവനുസരിച്ച്‌ താങ്കള്‍ക്കു ശേഷം ഏറ്റവും ഉത്തമന്‍ ഉമര്‍ തന്നെയാണ്‌. സന്തോഷിക്കേണ്ട സന്ദര്‍ഭത്തില്‍ അദ്ദേഹം സന്തോഷിക്കും. കോപിക്കേണ്ട സമയത്ത്‌ കോപിക്കും.”
അലി(റ), സഈദുബ്‌നു സൈദ്‌ എന്നിവരും ഉമറിന്റെ ഗുണഗണങ്ങള്‍ വാഴ്‌ത്തി.
പരാതി പറഞ്ഞ ചിലരും ഉണ്ടായിരുന്നു.
അവര്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പാരുഷ്യതയാണ്‌ കുറ്റം കണ്ടത്‌.
അബൂബക്കര്‍(റ) സാധാരണ ജനങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. അതിനായി അവരെ പള്ളിയില്‍ വിളിച്ചുകൂട്ടി. അവര്‍ ഏക സ്വരത്തില്‍ ഉമറിനു പിന്തുണ പ്രഖ്യാപിച്ചു.
ഭൂരിപക്ഷവും ഉമറിനെ അംഗീകരിച്ചതോടെ അബൂബക്കര്‍(റ) തീരുമാനം രേഖപ്പെടുത്തി. അങ്ങനെ ഉമര്‍(റ) ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ രണ്ടാം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. 
സൂറത്ത് മുല്‍ക്ക് പതിവാക്കിയ ഒരാളുടെ അനുഭവം               ഒരിക്കൽ നബി(സ)യുടെ സാഹാബിമാരിൽ പെട്ട ഒരു മനുഷ്യൻ ദീർഘ യാത്ര കഴിഞ്കഴിഞ് മടങ്ങി വരുകയായിരുന്നു.രാത്രി സമയമായ പോൾ അദ്ദേഹം വിജനമായ ഒരു മരു പ്രദേശത്ത് എത്തി.തല്കാലം അല്പം വിശ്രമിച് യാത്ര തുടരാമെന്ന് കരുതി അദ്ദേഹം തന്ടെ കൈവശ മുണ്ടായിരുന്ന കയറും പായയും കൊണ്ട് ഒരു താല്കാലിക വിശ്രമ മുറി ഒരുക്കി.അറിയാതെ യാത്ര ക്ഷീണം കാരണം അദ്ദേഹം ഉറങ്ങി പോയി.അല്പം കഴിഞ് ഉറക്ക് ഞട്ടിയപോൾ അദ്ദേഹം കേൾകുന്നത് പരിശുദ്ധ ഖുർആനിലെ തബാറക സൂറത്ത് സുന്ദരമായി പാരായണം ചെയ്യുന്നതാണ്.അദ്ദേഹം ചുറ്റും നോക്കി.ആരെയും കാണുന്നില്ല.വീണ്ടും ശ്രദ്ധിച്ചപോൾ അയാൾക് മനസിലായി താൻ വിരിച്ച വിരിപിന്ടെ അടിഭാഗത്ത് നിന്നാണ് അതു കേൾക്കുന്നത്‌.ഉടൻ അയാൾ വിരിപ് നീക്കി.ആ കാഴ്ച്ച കണ്ട അയാൾ ഞട്ടി പോയി.താൻ താല്കാലിക വിശ്രമ മുറി ഒരുകിയിരികുന്നത് ഒരു പഴയ കബറിനു മുകളിൽ ആണ്.ആ ഖബറിൽ നിന്നാണ് പ്രസ്തുത ഖുർആൻ അധ്യായം പാരായണം ചെയ്യുന്ന ശബ്ദം കേൾകുന്നതന്നു തിരിചറിഞ്ഞയാൾ ഉടൻ അവിടെ നിന്നും തന്ടെ ഒട്ടക പുറത്ത് കയറി നേരെ മുത്ത് നബി(സ)യുടെ അരികിൽ എത്തി.ഉണ്ടായ സംഭവം നബി(സ)യോട്‌ വിവരിച്ചു.അപ്പോൾ നബി(സ) പറഞ്ഞു ആ ഖബറിൽ കിടക്കുന്ന മനുഷ്യൻ തൻടെ ജീവിതത്തിൽ മുടങ്ങാതെ തബാറക സൂറത്ത് പതിവാകിയ ആൾ ആയിരുന്നു.നബി(സ അ) തുടർന്ന് പറഞ്ഞു ആരെങ്കിലും തബാറക സൂറത്ത് പതിവായി ഓതി വന്നാൽ ആരാരും സഹായിക്കനില്ലാത്ത ഖബറിണ്ടെ ഇരുട്ടിൽ അവന് വെളിച്ചമായി കാവൽ നിൽകും എന്ന് മാത്രമല്ല.ഖബറിലെ എല്ലാ പ്രയാസഘട്ടങ്ങളിൽ നിന്നും ആ സൂറത്ത് അവനെ രക്ഷിക്കും .എന്തിനേറെ തന്നെ ചോദ്യം ചെയ്യാൻ മുന്കർ,നകീർ മലക്കുകളോടു പോലും പ്രസ്തുത സൂറത്ത് പറയും,ഇത്‌ എന്ട ആൾ ആണ്.നിങ്ങൾക് ഇയാളെ ചോദ്യം ചെയ്യാൻ വിട്ടു തരില്ല.അവസാനം മലകുകൾ പിൻവാങ്ങും.പിന്നെ കിയാമത് നാളിൽ വിചാരണ ദിവസം അള്ളാഹു സുബ്ഹാന തആലയുടെ മുന്നിൽ ഇത്‌ എന്നെ സ്ഥിരമായി ഓതിയ ആളാണ്,അതു കൊണ്ട് ഇയാൾക്ക് സ്വർഗം നല്കണം എന്നു ശുപാർഷ ചെയ്യുകയും അവന് സ്വർഗം വാങ്ങിച്ചു കൊടുക്കുകയും ചെയ്യുമെന്നും മുത്ത് ഹബീബ് (സ)പറഞു.സഹോദരാ നാം എല്ലാവരും ഇന്നല്ലങ്കിൽ നാളെ മരിക്കും.ക്ഷണികമായ ദുനിയാവിൽ നാം മണികൂറുകൾ ഫേസ്ബൂകിലും,വാട്സപിലും ,യുടുബിലുംചിലവഴിക്കുന്നു.നാം ഇത്രയും മഹത്വം പറഞ സൂറത്ത് ഓതുവാൻ ആകെ വേണ്ടത് ഒരു നാല്‌ മിനിറ്റ്.സഹോദരാ നമ്മുടെ ഖബർ വെളിച്ച മാക്കാൻ  നമുക്ക് ദിവസത്തിൽ ഒരു നാല്മിനുട്ട് നീകിവെക്കാം.അള്ളാഹു അന്ഗ്രഹികട്ടെ.*****ഈ സൂറത്ത് ഖുർആനിലെ അറുപത്തിയേഴാം അദ്ധ്യായമായ മുപ്പത് ആയത്തുകൾ ഉളള മുൽക്ക് സൂറത്ത് ആണ്.സഹോദാരാ വായിച്ചതിന് ശേഷം ഫോർവേഡു ചെയ്യുക,നമ്മുടെ സാഹോദരൻ മാർകും അറിവ് എത്തിക്കുക,അള്ളാഹു സ്വീകരികുകയും,നമ്മുടെ പാപങ്ങൾ പൊറുത്ത് അവന്ടെ ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ചു കൂട്ടു മാകാറാകട്ടെ...ആമീൻ യാ റബ്ബൽ ആലമീൻ.            
                          ഉമ്മര്‍(റ അ)യും ഭാര്യയും.                                                                                   ഭാര്യയുടെ പരാതിപ്രളയത്തില്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ് ഉമര്‍ (റ)... 
ആ സമയത്താണ് എന്തോ ആവലാതി ബോധിപ്പിക്കാനായി ഒരു ആഗതന്‍ ഖലീഫ ഉമർ (റ) യുടെ വാതിൽക്കൽ എത്തിയത്...
കാര്യം തിരക്കിയപ്പോൾ അയാൾ പറഞ്ഞു :
"ഇല്ല അമീര്‍. അതിനി പറയുന്നില്ല. അത് അങ്ങയെ കൊണ്ടും പരിഹരിക്കാന്‍ സാധ്യമല്ല എന്നെനിക്കു ഇപ്പോള്‍ മനസ്സിലായി..." ക്ഷിപ്രകോപിയായ ഉമറിനു നിയന്ത്രിക്കാനായില്ല...
"എന്ത്,നീതി നടപ്പാക്കാന്‍ കഴിയാത്തവനാണ് ഞാനെങ്കില്‍ ഈ സ്ഥാനത്ത് തുടരാന്‍ എനിക്ക് അര്ഹാതയില്ല. താങ്കള്‍ കാര്യം എന്താണെന്നു പറഞ്ഞെ തീരൂ..."
അയാള്‍ വിനയത്തോടെ മൊഴിഞ്ഞു:
"അമീര്‍, താങ്കള്‍ ഇത്ര പരവശനാവാന്‍ മാത്രം ഒന്നുമില്ല. വീട്ടിലെത്തുമ്പോള്‍ സ്ഥിരമായി അതുമിതും പറഞ്ഞു എന്നെ ശകാരിച്ചു സ്വര്യം കെടുത്തുന്ന എന്റെ ഭാര്യയെ കുറിച്ച് പറഞ്ഞു ഒരു പരിഹാരം അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാവും എന്ന പ്രതീക്ഷയിലാണ് ഞാന്‍ വന്നു വാതിലില്‍ മുട്ടിയത്.
പക്ഷെ രാജ്യം ഭരിക്കുന്ന, പേര് കേട്ടാല്‍ ചെകുത്താന്‍ പോലും വഴിമാറി നടക്കുന്ന , വീരശൂര പരാക്രമിയായ അങ്ങു പോലും സ്വന്തം ഭാര്യയുടെ മുന്നില്‍ ശബ്ദം നിലച്ചു നില്ക്കു മ്പോള്‍ ഞാന്‍ അക്കാര്യം എങ്ങിനെ അങ്ങയുടെ മുന്നില്‍ പറയും. അത് കൊണ്ടാണ് ശ്രമം ഉപേക്ഷിച്ചു തിരികെ നടന്നത്..."
കോപിഷ്ഠനായ ഖലീഫയുടെ മുഖത്തു ഇത് കേട്ടപ്പോള്‍ ഇളം ചിരി വിരിഞ്ഞു:
"ഓ അതാണോ സഹോദരാ കാര്യം. ഇരിക്കൂ. ഞാന്‍ പറയാം'... ഉമര്‍ പറയാന്‍ ആരംഭിച്ചു:
"നോക്കൂ, നമ്മുടെ ഭാര്യമാര്‍ എത്രമാത്രം ത്യാഗം ചെയ്യുന്നു. ഒരു പരിചയവുമില്ലാത്ത കൈകളില്‍ പിതാവ് ഏല്പിാച്ച അന്നുമുതല്‍ നമ്മെ മാത്രം വിശ്വസിച്ചും സ്‌നേഹിച്ചും വീട് വിട്ടവര്‍. നമുക്കായി ഭക്ഷണം സമയാസമയം ഒരുക്കുന്നു. നമ്മുടെ വസ്ത്രങ്ങള്‍ അലക്കുന്നു. നമ്മുടെ വീട് വൃത്തിയാക്കുന്നു. നമ്മുടെ അഭാവത്തിലും വീട്ടിലെത്തുന്ന അതിഥികളെയും അയല്ക്കാ രെയും സ്വീകരിക്കുന്നു. നമ്മുടെ കിടക്ക വിരിപ്പ് വിരിച്ചു നമുക്ക് സുഖം നല്കു ന്നു. നമ്മുടെ കുട്ടികളെ ശുശ്രൂഷിച്ചു സമയാ സമയങ്ങളില്‍ അവര്ക്ക് വേണ്ടത് ചെയ്തു കൊടുക്കുന്നു....
"സത്യത്തില്‍ മിതമായി പകുതി ഉത്തരവാദിത്വമെങ്കിലും ഈ കാര്യത്തില്‍ പേറേണ്ട നാം എന്ത് പങ്കാണ് ഈ കാര്യത്തില്‍ നിറവേറ്റുന്നത്? പുലര്ച്ചെ വീട് വിട്ടിറങ്ങുന്ന ഞാന്‍ പലപ്പോഴും പാതിരാക്കാണ് വീട്ടില്‍ എത്തുന്നത്. ചിലപ്പോള്‍ വരാനും കഴിയാറില്ല. എന്നിട്ടും എന്റെ വീടും കുടുംബവും അവള്‍ സംരക്ഷിക്കുന്നു. നിത്യവും വൈകി ഉറങ്ങുന്ന അവര്‍ നേരത്തെ ഉണര്ന്ന് ഞാന്‍ ഉണരുമ്പോഴേക്കും ഭക്ഷണ പാനീയങ്ങള്‍ ഒരുക്കുന്നു. "
"ഇതൊക്കെ ചെയ്യുന്ന അവര്ക്ക് അതിന്റേതായ ക്ഷീണവും മാനസിക സംഘര്ഷനവും ഉണ്ടാവില്ലേ. അതൊന്നു ഇങ്ങനെ പറഞ്ഞു തീര്ക്കാ നെങ്കിലും നാം അവര്ക്ക് അവസരവും സ്വാതന്ത്ര്യവും നല്കേ്ണ്ടെ? ഇനിയിതൊക്കെ പറഞ്ഞാലും കിടപ്പുമുറിയിലേക്ക് തൂമന്ദഹാസവും പൊഴിച്ചുകൊണ്ട് അവര്‍ അല്പംന കഴിഞ്ഞാല്‍ വരില്ലേ..."
ആഗതന്‍ സ്തബ്ധനായി... അയാള്‍ ചിന്തിച്ചു. ആനന്ദാശ്രുക്കള്‍ പൊടിഞ്ഞ മിഴിയുയര്ത്തി അയാള്‍ പറഞ്ഞു:
" ശരിയാണ് അമീര്‍. എന്റെ പ്രശ്‌നവും പരിഹരിക്കപ്പെട്ടു. ഞാന്‍ പോകുന്നു..."
ദാമ്പത്യബന്ധങ്ങളില്‍ പലപ്പോഴും തന്നിഷ്ടം മാത്രം നടപ്പിലാക്കപ്പെടണമെന്ന് കരുതുന്ന പുരുഷന്മാര്ക്ക്് ഖലീഫയുടെ വാക്കുകള്‍ ഒരു പാഠം ആവട്ടെ...