Wednesday, March 30, 2016

    നബി (സ അ)യും ഖദീജ ബീവി (റ അ)യും.                             
            പ്രവാചകന്‍ (സ്വ) ബാല്യത്തില്‍ ആടുകളെ മേചായിരുന്നു കഴിഞ്ഞു കൂടിയത്, എങ്കില്‍ കച്ചവട രംഗത്ത് ആയിരുന്നു തന്‍റെ യുവത്വം കഴിച്ചുകൂട്ടിയത്. അക്കാലത്തെ പ്രമുഖ കച്ചവടക്കാരായിരുന...്ന ഖുവൈലിദിന്റെ മകള്‍ ഖദീജ(റ)പ്രവാചകന്റെ സത്യസന്ധതയും സ്വഭാവമഹിമയും കേട്ടറിഞ്ഞ്‌ പ്രവാചകനെ തന്‍റെ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ലതുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാല്‍ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി. അങ്ങിനെ പ്രവാചകന്‍ അബൂത്വാലിബിന്‍റെ സമ്മതപ്രകാരം ഖദീജയുടെ കച്ചവട ചരക്കുമായി തന്‍റെ ഇരുപത്തിയഞ്ചു വയസ്സിനോടടുത്ത സമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു. കൂടെ സഹായത്തിനായി ഖദീജയുടെ ഭ്രിത്യനായിരുന്ന മൈസറും ഉണ്ടായിരുന്നു.
മുഹമ്മദ്‌ (സ്വ)യെ തന്‍റെ കച്ചവടം ഏല്‍പ്പിച്ചതിനു ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ (റ)അങ്ങേയറ്റം സന്തുഷ്ട്ടയായിത്തീര്‍ന്നു. അതോടൊപ്പം തന്‍റെ ഭ്രിത്യനായിരുന്ന മൈസറില്‍ നിന്നുംകേട്ടറിഞ്ഞ പ്രവാചകന്റെ സ്വഭാവമഹിമയും സത്യസന്ധതയും വിശ്വസ്തതയും യാത്രാവിവരണവുമെല്ലാം അവരില്‍ അളക്കാനാകാത്ത സ്നേഹവും വിസ്മയവുമുണ്ടാക്കി.ഇതെല്ലാം അവരുടെ മനസ്സില്‍ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും മുഹമ്മദ്‌ എന്ന ഖുറൈശി തനിക്ക് ഭര്‍ത്താവായി ലഭിചെങ്കിലെന്ന് ആശിക്കുകയും ചെയ്തു.
ഖദീജ(റ അ) തന്നിലുദിച്ച ആഗ്രഹം തന്‍റെ തോഴിയായ നുഫൈസയെ അറിയിക്കുകയും, പ്രവാചകന്റെ താല്പര്യം അറിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ പ്രവാചകനോട് സംസാരിച്ചപ്പോള്‍ താന്‍ അതിനുള്ള ...സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും ,തന്നെയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യര്‍തന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജയുമായി(റ)അതെങ്ങനെ തനിക്ക് സാദ്ധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകന്റെ അന്നേരത്തെ മറുപടി. ഇക്കാര്യം നുഫൈസ ഖദീജയെ അറിയിച്ചപ്പോള്‍ താങ്കളുടെ കുടുംബമഹിമ, വിശ്വസ്തത, സത്യസന്ധത, സല്‍സ്വഭാവം എന്നിവയിലാണ് ഞാന്‍ താല്പര്യം കാണുന്നത്. അതിനാല്‍ തന്നെ മറ്റൊന്നും തനിക്ക് പ്രശ്നമല്ലെന്ന് അറിയിക്കുകയും ചെയ്തു.
മുഹമ്മദ്‌(സ്വ)യുടെ സമ്മതം അറിഞ്ഞ ഖദീജ (റ)ഇക്കാര്യം തന്‍റെ പ്രിത്രവ്യനായ അംറുബ്നു അസദിനെ അറിയിക്കുകയും അദ്ദേഹം നബി(സ്വ)യുടെ പ്രിത്രവ്യനായ അബൂത്വാലിബിനോട് ഔപചാരികമായി അറിയിക്കുകയും വിവാഹന്വേഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തന്‍റെ സഹോദരപുത്രന് കൈവന്ന ഈ ഭാഗ്യത്തില്‍ സന്തോഷിക്കുകയും ഇരു കുടുംബത്തിന്റെയും സന്തോഷ സാന്നിദ്ധ്യത്തില്‍ പ്രവാചകന്‍(സ്വ) തന്‍റെ ഇരുപത്തിയന്ജാമത്തെ വയസ്സില്‍ ഖദീജയെ (റ)വിവാഹം കഴിക്കുകയും ചെയ്തു. നേരത്തെ രണ്ട് തവണ വിവാഹിതയായെങ്കിലും ഭര്‍ത്താക്കള്‍ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ(റ)യ്ക്ക് അന്ന് നാല്‍പ്പതു വയസ്സായിരുന്നു പ്രായം.
ഖദീജ(റ)യുമായി നടന്ന വിവാഹത്തിനു പ്രവാചകന്‍ ഇരുപതു ഒട്ടകമായിരുന്നു മഹറായി നല്‍കിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിര്‍വ്വഹിച്ചത്‌ എന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.
നബി(സ്വ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്. നീണ്ട ഇരുപത്തിയഞ്ചു വര്‍ഷത്തെ അവരുടെ ദാമ്പത്യ ജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവും ആയിരുന്നു.ഖദീജ(റ)യില്‍ കാസിം, അബ്ദുള്ള, എന്നീ രണ്ട് ആണ്മക്കളും സൈനബ, റുഖിയ്യ , ഉമ്മുകുല്‍ഥും, ഫാത്വിമ എന്നീ നാല് പെണ്മക്കളും ജനിച്ചു. അരുപത്തിയന്ജാം വയസ്സില്‍ ഖദീജ(റ) മരണപ്പെടുന്നത് വരെ നബി(സ്വ) മറ്റാരെയും വിവാഹം കഴിച്ചിട്ടില്ല

No comments:

Post a Comment