Saturday, July 30, 2016

                       ആസുറ ബിവി ചരിത്രം part(2)
   


       മഹതിയായ ബീവി ആസുറ...ചരിത്ര കഥ.. തുടരുന്നു Part 3....
.അബ്ദു റഹിമാന്റെ 4 കൂട്ടക്കാരും വാതിൽ തള്ളി തുറന്ന് വന്ന് നോക്കുമ്പോൾ കാണുന്നത് ആസൂറ ബീവിയും സൈദും തമ്മിലുള്ള പിടിവലിയാണ്.....
ഭർത്താവ് ഹജ്ജിനുപോയ അവസരത്തിൽ റാണിയ്ക്ക് ഭൃത്യനുമായി വേഴ്ചയോ??ആ കൂട്ടുകാരിൽ ഒരുത്തൻ പരിഹാസസൂചകമായി ചോദിച്ചു..
എന്റെ റബ്ബേ..ഞാനെന്താണീ കേൾക്കുന്നത്..അസൂറാബീവി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു..ഞാൻ നിരപരാധിയാണ്..അംഗശുദ്ധിചെയ്തു നിസ്കാരത്തിനൊരുങ്ങിയ എന്റെ പിന്നിലൂടെവന്ന് ബലാൽക്കാരത്തിന് ശ്രമിച്ച നീചനാണ് സൈദ്.......!!! അപ്പോൾ സൈദ് പറഞ്ഞു ആസുറ പറയുന്നത് ശുദ്ധകളവാണ്..അവർ എന്നെ എന്തോ ആവശ്യമുണ്ടെന്നുപറഞ്ഞു വിളിച്ചുവരുത്തി രഹസ്യവേഴ്ചയ്ക്ക് ആവശ്യപ്പെടുകയാണുണ്ടായത്,,.... ആ 4 പെരും പറഞ്ഞു..എല്ലാം ഞങ്ങൾക്ക് മനസ്സിലായി..ഒരുപതിവ്രതയായ റാണി വന്നിരിക്കുന്നു!!ഞങ്ങൾ ഇത് രാജാവിന് റിപ്പോർട്ട് ചെയ്യും,,,,അരുതേ...എന്നെ അപമാനിക്കരുതേ..ഞാൻ നിരപരാധിയാണ്,...എന്നുതുടങ്ങിയ.. യാചനയുടെ സ്വരത്തിൽ കരഞ്ഞു കെണ്ട് ആസുറ ബീവി 😢😢അവരോട് പറഞ്ഞു പക്ഷേ അവർ അത് സ്വീകരിച്ചില്ല അവർ നേരെ കൊട്ടാരത്തിലേക്കോടി,അബ്ദുറഹ്മാനെ വിവരമറിയിക്കാൻ..ബീവി കരഞ്ഞുകരഞ്ഞു എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചുകൊണ്ട് അവനിൽ സുജൂദിലായി വീണു.....കേസ് കോടതിയിൽ എത്തി...ജകീയ കോടതിയിൽ അസൂറാബീവിയുടെ കേസ് വിചാരണക്കുവന്നു...വ്യഭിചാരം ചെയ്യുന്നത് നേരിൽക്കണ്ടുവെന്ന് ഒരേസ്വരത്തിൽ പറയുന്ന നാല് സാക്ഷികൾ!!! ആസുറ ബീവി തന്നെ രഹസ്യവേഴ്ചക്ക് ക്ഷണിച്ചെന്നും,താനവരുമായി വെബിചരിച്ചു എന്നും ആവർത്തിച്ചു പറയുന്ന സൈദ്. !,ഏത് കോടതിയ്ക്കും അതിൽപ്പരം എന്തുതെളിവാണ് വേണ്ടത്???ഞാൻ നിരപരാധിയാണ്,,എന്നെ കരുതിക്കൂട്ടി ചതിച്ചതാണ്,,എന്നുള്ള കരിങ്കല്ലിനെപ്പോലും അലിയിക്കുന്ന രീതിയിലുള്ള ബീവിയുടെ അപേക്ഷകേൾക്കാൻ അവിടെ ആരും തയ്യാറായില്ല....തന്നെയുമല്ല,നീതി നടപ്പാക്കേണ്ട ഭരണാധികാരിയാണ് ന്യായാധിപസ്ഥാനത്തിരിക്കുന്നത്. പക്ഷേ.
.അയാളുടെ ആവശ്യം ബീവിയെ ശിക്ഷിക്കണമെന്നുള്ളതാണ്.പിന്നെങ്ങിനെയാണ് മറിച്ച് ചിന്തിക്കുക?? ഒരു ദാക്ഷിണ്യവുംകാട്ടാതെ അബ്ദുറഹ്മാൻ വിധി പ്രഖ്യാപിച്ചു!!...ഇവിടെ അസുറാബീവി സൈദെന്ന ഭൃത്യനുമായി അവിഹിത ബന്ധത്തിലേർപ്പെട്ടിരിക്കുന്നുവെന്ന് പകൽവെളിച്ചം പോലെ തെളിഞ്ഞിരിക്കുന്നു,,....ആരാണ് പ്രേരിപ്പിച്ചത് എന്ന കാര്യത്തിൽ മാത്രമേ തർക്കമുള്ളൂ...അതിപ്പോൾ പ്രസക്തമല്ല..
അസൂറാബീവി വ്യഭിചാരം നടത്തി...അതാണ് പ്രശ്നം..ഇവിടെ പ്രതി രാജപത്നിയാണ്,വിശിഷ്യ എന്റെ സഹോദരന്റെ ഭാര്യയാണ്..! അതൊന്നും നീതി നടത്തുന്നതിൽനിന്നും എന്നെ പിന്തിരിപ്പിക്കയില്ല..എന്റെ സഹോദരനാണെങ്കിൽപ്പോലും ഈ അവസരത്തിൽ മറിച്ചൊരു വിധിയെഴുതാൻ സാധ്യമല്ല.അതുകൊണ്ട് ഞാൻ പ്രഖ്യാപിക്കുന്നു
,സൈദെന്ന ഭൃത്യൻ അവിവാഹിതനായതുകൊണ്ട് അവനെ നൂറടിയടിച്ച് നാടുകടത്തുക,,,അടുത്ത വിധി പ്രഖ്യാപിക്കുവാൻ എനിക്ക് സങ്കടമുണ്ട്..അസൂറാബീവി വിവാഹിതയാണ്..വിവാഹിതർ വ്യഭിചരിച്ചാലുള്ള ശിക്ഷ മരിക്കുന്നതുവരെ കല്ലെറിഞ്ഞ് കൊല്ലലാണ്,,ആരവിടെ!!!! ഈ വിധികൾ ഉടൻ നടപ്പാക്കട്ടെ...ആ ക്രൂര ഹൃദയൻ അബ്ദു റഹിമാൻ അട്ടഹസിച്ചു...വിധികേട്ട് പ്രകൃതിപോലും കരഞ്ഞു  
   വിധിപ്രഖ്യാപനം കേട്ടപ്പോൾ ആസൂറ ബീവി പോട്ടി കരഞ്ഞു ...... പിറ്റെ ദിവസ്സം സിക്ഷ നടപ്പിലാക്കാൻ കല്ല് എറിഞ്ഞു കെല്ലാൻ ഹദ്ദ് കുഴിയുടെ മുമ്പിലോക്ക് ആസുറ ബീവിയെ കൊണ്ട് വന്നു...... ഈ സമയത്ത് തന്നെ കല്ല് എറിഞ്ഞു കെല്ലുന്നത് കാണാൻ കൂടി നിന്നവരോട് ആസുറ ബീവി പോട്ടി കരഞ്ഞു കേണ്ട് പറഞ്ഞു.
😢😢 .അല്ലയോ നാട്ടുകാരേ..എന്റെ ഭർത്താവ് ഹജ്ജ് കയിഞ്ഞ് തിരിച്ചു വന്നാൽ '. നിങ്ങൾ അദ്ദേഹത്തോട് പറയണം. ഈ ആസുറ മനസ്സ് കൊണ്ട് പോലും ഒരു തെറ്റ് ചൈതിട്ടില്ല.. ഇവർ എന്നെ ചതിയിൽ പെടുത്തിയതാണ്... എന്റെ ഭർത്താവല്ലാത്ത ഒരു പുരുഷൻ അങ്ങിനെ ചെറിയ ഒരു ചിന്ത പോലും എനിക്ക് വന്നിട്ടില്ല😢😢😢!..... മഹതിയായ ആ സുറ ബീവി എല്ലാം അല്ലാഹുവിൽ ഭര മെൽപ്പിച്ചു കേണ്ട് ഹദ്ദ് കുഴിയിലേക്ക് ഇറങ്ങി നിന്നു .ഉടൻ രണ്ട് പട്ടളക്കാർ ആ സുറ ബീവിയുടെ അര ഭാഗത്ത് കയർ കേണ്ട് കെട്ടിമുറുക്കി ...ഏറ് കേള്ളുമ്പോൾ ഇരിക്കാതിരിക്കാൻ വേണ്ടി രണ്ട് പട്ടാള്ളക്കാർ രണ്ടു ഭാഗത്തോക്കും പിടിച്ചു വലിച്ചു... ഉടൻ അബ്ദുറഹിമാൻ പട്ടാളക്കാരോട് വിളിച്ചു പറഞ്ഞു ഹദ്ദ് കുഴിയിൽ ഇറക്കി നിർത്തിയിരിക്കുന്ന ആ സുറയെ എറിഞ്ഞു കേല്ലുക. അവന്റെ ആജ്ഞ കേട്ട് ഒരു പട്ടാളക്കാരൻ കയ്യിൽ കരുതിയിരുന്ന ഒരു കരിങ്കൽ കഷ്ണമെടുത്തു ആ സുറ ബീവിയുടെ തലയിലേക്ക് എറിഞ്ഞു.... തല പോട്ടി രക്തം ധാരധാരയായി കഴുകി😥😭💦എല്ലാവരുടെ ശക്തിയായ ഏറ് കേണ്ട് ആ സുറ ബീവി കുഴിയിലേക്ക് മറിഞ്ഞു വീണു....... ആ സുറ ബിവിയെ... നോക്കാൻ കുറച്ചു പട്ടാളക്കാരെ ഹദ്ദ് കുഴിയുടെ സമീപത്ത്.കാവൽ നിർത്തി അബ്ദുറഹിമാനും പരിവാരങ്ങളും ജനങ്ങങ്ങും പിരിഞ്ഞു.. .....!!!!രാത്രിയുടെ അന്തിമയാമങ്ങൾ!!..ലോകംമുഴുവനും പുതപ്പിനടിയിൽ സുഖനിദ്ര കൊള്ളുന്ന സമയം...നാലഞ്ച് പട്ടാളക്കാർ ഹദ്ദ്കുഴിക്ക് കണ്ണുംതുറന്ന് കാവൽനിൽക്കുകയാണ്...വൈകുന്നേരം നടന്ന ഭീകരസംഭവമോർത്ത് ആ പട്ടാളക്കാരുടെ കണ്ണുകൾ നിറയുകയായിരുന്നു...ഒരുപാട് ഹദ്ദേറ് അവർ കണ്ടിട്ടുണ്ട്..എന്നാൽ ഇത്തരത്തിലൊന്ന് ആദ്യമായിട്ടാണ്...രാജകുമാരിയായ അസൂറ ബീവി നിരപരാധിയാണെന്നാണ് എനിക്ക് തോന്നുന്നത്.ഒരു പട്ടാളക്കാരൻ പറഞ്ഞു...ഞങ്ങൾക്കും അങ്ങനെതന്നെ...മറ്റുള്ളവർ അതിനെ ശരിവെച്ചു..പിന്നെങ്ങിനെ ഇത് സംഭവിച്ചു? 
ഹദ്ദ്കുഴിയിൽ കൊണ്ടുനിർത്തിയ ബീവി ചുറ്റുംകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞ കാര്യങ്ങൾ അപ്പോഴും അവരുടെ കർണ്ണപുടങ്ങളിൽ മുഴങ്ങി..ഞാൻ നിരപരാധിയാണ്,,,ഒരുതെറ്റും ചെയ്യാത്ത എന്നെ വെറുതെ കൊലയ്ക്ക് കൊടുക്കുകയാണ്......,,തുടർന്ന് അവർപറഞ്ഞു..,എന്റെ പ്രിയങ്കരനായ ഭർത്താവ്,നിങ്ങളുടെ പ്രിയപ്പെട്ട അബ്ദുല്ലാരാജാവ് വന്നാൽ എന്റെ സലാം അദ്ദേഹത്തിന് പറയണം..ഞാൻ നിരപരാധി ആയിരുന്നുവെന്നും,എന്നെ മനപ്പൂർവ്വം തേജോവധം ചെയ്തതാണെന്നും പറയണം..തുടർന്നുനടന്ന സംഭവങ്ങൾ ഉണർന്നിരിക്കുന്ന പട്ടാളക്കാരുടെ മനോമുകുരത്തിൽ തെളിഞ്ഞുവന്നു...!..അന്ത്യാഭിലാഷം ചോദിച്ച പട്ടാളക്കാരോട് ആസുറ. രണ്ട് റക്അത്ത് നിസ്കരിക്കാൻ അനുവാദംവാങ്ങി...!!..അതുകഴിഞ്ഞ് ഹദ്ദുകുഴിയിൽ ഇറങ്ങിനിന്ന് രണ്ടുകൈകളും ആകാശത്തേയ്ക്കുയർത്തിക്കൊണ്ട് വിധിയുംകാത്ത് നിന്ന ആ രംഗം മനസ്സാക്ഷിയുള്ള ആരെയും കരയിക്കുന്നതായിരുന്നു!!എത്രയെത്ര കരിങ്കൽ ചീളുകളാണ് ആ മൃദുലമേനിയെ കീറിമുറിച്ചത്!!!..
എന്നിട്ടും അവർ കരഞ്ഞില്ല..അലമുറയിട്ട് അട്ടഹസിച്ചില്ല..!.വേദനകൊണ്ട് ആ മുഖം പരിഭ്രമി, ച്ചില്ല...അവർ ഏതോ അഭൗമികലോകത്തിലെന്നപോലെ അചഞ്ചലമായി നിലകൊണ്ടു..!ഒരിക്കലും ഒരുകുറ്റവാളിയ്ക്കും അങ്ങനെ നിൽക്കാനാവില്ല,,ആ പട്ടാളക്കാരുടെ മനസ്സ് പിടഞ്ഞു!!കൊടും ക്രൂരതയെ വകഞ്ഞുമാറ്റി മാനസാന്തരത്തിന്റെ മഹിതസ്പർശം അവരെ തലോടാൻ തുടങ്ങി!!! ആസുറ ബീവി ഹദ്ദ്കുഴിയിൽ മറിഞ്ഞ് കിടക്കുന്നത് മനസ്സിനെ കീറിമുറിക്കുന്ന കാഴ്ചയായിരുന്നു...അവർ ഹദ്ദ് കുഴിയിലേക്കെത്തിനോക്കി,,,ബീവിയുടെ വിലപ്പെട്ട ജീവൻ ചിറകടിച്ച് പോയെന്ന് അവർ കരുതി കണ്ടാൽ ഉറങ്ങുകയാണെന്നുതോന്നും...മുഖത്തിന് ഒരു ഭാവപകർച്ചയുമില്ല!!..സൗന്ദര്യത്തിന് ഒരുകോട്ടവുമില്ല...ഇവർ ഒരു മനുഷ്യസ്ത്രീയാണോ?എന്നുപോലും അവർക്ക് തോന്നിപ്പോയി... സമയം കടന്ന് പോയത് ആ പട്ടാളക്കാർ അറിഞ്ഞിരുന്നില്ല... അവർക്ക് ഉറക്ക് വരാൻ തുടങ്ങിയിരുന്നു... അധികം വൈകാതെ.. ആ സുറ ബീവിക്ക് കാവൽ നിൽക്കുന്ന പട്ടാളക്കാർ ഉറക്കത്തിലേക്ക് മെലെ വഴുതി വീണു..... പെട്ടെന്നാണ് അത് സംഭവിച്ചത്..... 
എന്തായിരുന്നു അത്........? 

No comments:

Post a Comment