Saturday, July 30, 2016

                                ആസുറ ബീവി ചരിത്രം part (5)

                  രോഖികളെയും കൂട്ടി അബദുള്ള രാജാവ് യമനിലേക്ക് തിരിച്ചു ഈ സമയം ആ സുറ ബീവിക്ക് അല്ലാഹു സ്വപ്നം കാണിച്ചു കെടുത്തു.... രാജകുമാരി സുഹ്റാനെ വിളിച്ചു കൊണ്ട് പറഞ്ഞു വളരെ രസകരമായ ഒരു സ്വപ്നം അല്ലാഹു എനിക്ക് കാണിച്ചു തന്നു എന്റെ ഭർത്താവും എന്നെ ചതിവരും എങ്ങോട്ട് വരുന്നുണ്ട് അത് കെണ്ട് നമുക്ക് അവർക്ക് ഒരു സ്വീകരണം കേടുക്കണം പ്രത്യക ബഡ് റൂമുകൾ തയ്യാറാക്കണം എന്റെ ഭർത്താവിന് ഞാൻ ബഡ് റൂമ് തയ്യാറാക്കാം.... അങ്ങിനെ പ്രത്യകമായ ബഡ്റൂമുകൾ തയ്യാറാക്കി അങ്ങിനെ 3 ദിവസ്സങ്ങൾക്ക് ശേഷം അബ്ദുള്ള രാജാവും അനുജരന്മാരും യമനിൽ കേട്ടാരത്തിൽ എത്തി.......അബ്ദുള്ള രാജാവ് യമൻ രാജാവിന്റെ അടുക്കലേക്ക് ചെന്നിട്ട് പറഞ്ഞു. ഞാൻ അഫ്സൂസിലെ രാജാവാണ് എന്റെ അനുജരന്മാരടക്കം ചില രോഖി കളെയും കെണ്ടാണ് വന്നത്. നിങ്ങളുടെ മകളുടെ ഭർത്ത വിന്റ ചിത്സിസ കെട്ടറിഞ്ഞ് വന്നതാണ് അത് കേണ്ട് ആ ചികിത്സ നടത്തണം എല്ലാവരും വിഷമത്തിലാണ്...... യമനിലെ രാജാവ് മകളെ വിളിച്ചിട്ട് പറഞ്ഞു ഇവർ സാധരണക്കാരല്ല അയൾ രാജ്യത്തെ രാജാവും സംഘവുമാണ് അത് കൊണ്ട് ചികിത്സ നടത്താനുള്ള ഏർപ്പാട് ചെയ്യണം എന്ന് പറഞ്ഞു ... മകള് പോയി ആ സുറയോട് കാര്യങ്ങൾ പറഞ്ഞു... ആ സുറ ബീവി പറഞ്ഞു ഇന്ന് അർക്കും മരുന്ന് തരുന്നില്ല അതെക്കെ നാളെയാണ് എല്ലാവരുടും പോയി വിശ്രമിക്കാൻ പറയു' എന്നു പറയാൻ തിരിച്ച് പറഞ്ഞയച്ചു .ചികിത്സ നാളെ തുടങ്ങാം എന്ന തീരുമാനത്തിൽത്തിൽ എല്ലാവരും ഭക്ഷണംഭക്ഷണം കയിച്ച് അവരവരുടെ ബെഡ് റൂമിലേക്ക് പോയി .കൂട്ടത്തിൽ അബ്ദുള്ള രാജാവും രാത്രി ഭക്ഷണമെല്ലാം കയിച്ചു തനിക്ക് വേണ്ടി തയ്യാറാക്കിയിരുന്ന ബെഡ് റൂമിലേക്ക് അബ്ദുള്ള രാജാവ് ചെന്നു നോക്കുമ്പോൾ ..തനിക്ക് വിശ്രമിക്കാൻ വേണ്ടി സജ്ജീകരിക്കപ്പെട്ട കിടപ്പറ കണ്ടപ്പോൾ ഒരുപാട് പൂർവ്വകാല സ്മൃതികൾ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയി..അസൂറാബീവിയെ വിവാഹംകഴിച്ച് ആദ്യമായി മണിയറയിൽ കൂടിയപ്പോഴുള്ള അതേ അനുഭവം..കൊട്ടാരത്തിന്റെ കരിങ്കൽ ഭിത്തികളില്ലെങ്കിലും അതേ മണിയറപോലെ തോന്നി അബ്ദുല്ല രാജാവിന്..!!..അതേ രൂപത്തിൽ പണിത കട്ടിൽ!!!..അതേ കിടക്ക!!അതേ വിരിപ്പ്!!..കിടക്കയിൽ വിതറപ്പെട്ട പൂവുകൾക്കു കുടി മാറ്റമില്ല..എന്തൊരു സാമ്യം!!!...ആരാണ് ഇത്രയും കലാപരമായ ഈ കിടപ്പറ ഒരുക്കിയത്?
ബുദ്ധിമതിയായ ഒരു പെൺകൊടിക്കല്ലാതെ ഇത്ര കലാപരമായി ഒരു ബെഡ് റൂം തയ്യാറാക്കുവാൻ കഴിയുകയില്ല...ഇങ്ങനെ പലവിധ ചിന്തകളുമായി അദ്ദേഹം മൃദുലമായ കട്ടിലിൽ കയറിയിരുന്നു..അന്ന് തന്റെ മണിയറയിലുണ്ടായിരുന്ന അതേ രൂപത്തിലുള്ള കനകവിളക്ക് പ്രകാശംചൊരിയുന്നു.!!മേശപ്പുറത്ത് തയ്യാറാക്കി വെച്ചിരുന്നതുപോലെ ഒരു സ്വർണ്ണ ചഷകത്തിൽ മധുരപലഹാരങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നു.........ഇതെന്ത് പരീക്ഷണമാണ് റബ്ബേ..തന്റെ മനസ്സിന്റെ സമനില തെറ്റുന്നല്ലോ?..ഞാനീ കാണുന്നത് സ്വപ്നമോ,യാഥാർത്ഥ്യമോ??..അബ്ദുല്ലാരാജാവ് തന്റെ ശരീരത്തിൽ നുള്ളിനോക്കി.വേദനിക്കുന്നുണ്ട്...അപ്പോൾ സ്വപ്നമല്ല..അന്ന് അസൂറയാണ് ആ പാനിയം തന്റെ നേരെ നീട്ടിയത്..പക്ഷേ,ഇന്നാരുമില്ല..മേശപ്പുറത്ത് മൂടിവെച്ചിരിക്കുകയാണ്...തന്റെ അസൂറാബീവി ഇപ്പൊവരും..തനിക്ക് ചഷകം എടുത്തുതരും..എല്ലാം ആലോചിച്ച് ഒരുതരം വിഭ്രാന്തിയിൽ അയാൾ കുറേനേരം അങ്ങിനെ ഇരുന്നുപോയി..ഇല്ല,,ആരും വരുന്നില്ല...
!!ആരും വരില്ല..അവസാനം അബ്ദുല്ലാരാജാവ് തന്നെ ആ ചഷകമെടുത്ത് വായോടടുപ്പിച്ചു..അൽപ്പാൽപമായി കുടിച്ചു..എന്തൊരത്ഭുതം!!!!..അതേ രുചി!..തന്റെ പ്രിയപ്പെട്ടവൾ ആദ്യരാത്രിയിൽ തനിക്ക് നേരേ നീട്ടിയ പായസത്തിന്റെ അതേ മധുരം...!.അതേ സ്വാദ്!!!...ഇതെങ്ങനെ സംഭവിച്ചു???..അയാളുടെ കണ്ണുകളിൽനിന്നും കണ്ണു നീർ ഉതിർന്നുവീണു...ആ മുഖം വിവർണ്ണമായി... അങേയ്ക്കെന്തുപറ്റി???.അവിചാരീതമായൊരു ഭാവമാറ്റം..പരിചാരകരിലൊരാൾ ചോദിച്ചു..അതിന് മറുപടിയെന്നോണം രാജാവ് പറഞ്ഞു..ഞാനീകുടിച്ച മധുരപാനീയം എന്റെ പ്രാണപ്രേയസി ആസുറ. എനിക്കാദ്യരാത്രിയിൽ സമ്മാനിച്ച അതെ പാനീയംതന്നെ..മറ്റൊരാൾക്കും ഈ രുചിയിൽ അതുണ്ടാക്കുവാൻ സാധിക്കുകയില്ല...ഇതെങ്ങിനെ സംഭവിച്ചു???
.ഒരു രൂപവുമില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയതാണ്...അബ്ദുല്ലയുടെ മറുപടികേട്ട് ഭൃത്യൻ മിഴിച്ചിരുന്നുപോയി...!രാജാവ് ചിന്തയുടെ ലയിച്ച് ചെർന്നു ഒരുപാട്സമയം കഴിച്ചുകൂട്ടി...ഒരുപോള കണ്ണടയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല...നേരം പുലർന്നു!!...ദിനചര്യകൾക്കുശേഷം അംഗസ്നാനം വരുത്തി അദ്ദേഹം സുബ്ഹി നിസ്കരിച്ചു..
,നിസ്കാരപായയിൽ ഇരുന്ന് സർവ്വശക്തനെ സ്തുതിച്ചു....സെക്കന്റുകൾ പിന്നെയും കഴിഞ്ഞു...എവിടെനിന്നോ മധുരമായ സ്വരനാഥം ഖുർആൻ പാരായണം അദ്ദേഹത്തിന്റെ കർണ്ണപുടങ്ങളിൽ അലയടിച്ചു...രാജാവ് ഞെട്ടിത്തരിച്ചുപോയി...!.അസൂറായുടെ അതേസ്വരം...!!.തന്റെ കുടെയായിരുന്നപ്പോൾ എത്ര വൈകിക്കിടന്നാലും സുബ്ഹിക്ക് മുമ്പുതന്നെ ബീവി എഴുന്നേൽക്കുമായിരുന്നു...
എന്നിട്ട് മനോഹരമായ ശൈലിയിൽ ഖുർആൻ പാരായണം ചെയ്യും..അസൂറാന്റെ ഖുർആൻ പാരായണംകേട്ട് താൻ എല്ലാംമറന്ന് എത്ര സമയമാണ് ഇരുന്നിട്ടുള്ളത്???..ഇപ്പോൾ താനീ കേൾക്കുന്ന ശബ്ദം അസൂറായുടേത് തന്നെയല്ലേ??.അല്ല!!അവൾ മരിച്ചുപോയി..നിഷ്ഠൂരൻമാർ അവളെ കൊലയ്ക്ക് കൊടുത്തു...പിന്നെ താനീകേൾക്കുന്നത്ആരുടെ ശബ്ദമാണ്???..അദ്ദേഹം പരിചാരകരിലൊരാളെ വിളിച്ചു..ആ ഖുർആൻ പാരായണം ചെയ്യുന്നത് ആരാണെന്ന് അന്വേഷിച്ചു....അത് രാജകുമാരിയുടെ ഭർത്താവ് ഹഖീമിന്റെ ഖുർആൻ പാരായണമാണ് ! ഭൃത്യന്റെ മറുപടി അബ്ദുല്ലയെ അത്ഭുതപ്പെടുത്തി..തന്റെ അസൂറയുടെ അതേ ശബ്ദമാണല്ലോ ഹഖീമിന് . ഈ ബംഗ്ലാവിൽ വന്നതുമുതൽ എന്റെ ആ സുറയെ കുറിച്ചുള്ള ചിന്തകൾ നിറഞ്ഞുനിൽക്കുകയാണ്.
.ഇതെന്തൊരു പരീക്ഷണമാണ് റഹ്മാനേ..അയാൾ അല്ലാഹുവിനെ വിളിച്ച് പ്രാർത്തിച്ചു ..അസൂറാബീവിയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരുരാവ്..!!അബ്ദുല്ല രാജാവിന് ആ ബംഗ്ലാവിലെ താമസം അതാണ് സമ്മാനിച്ചത്..എന്നാൽ കൂടെവന്നവർ രാജകീയമായ സ്വീകരണത്തിൽ മതിമറന്ന് സന്തോഷത്തോടുകൂടി കൂർക്കംവലിച്ചുറങ്ങി.....അന്നും പ്രഭാതം പൊട്ടിവിടർന്നു!!.പകലിന്റെ പൊൻകിരണങ്ങൾക്ക് ഇന്ന് കൂടുതൽ പ്രസന്നതയുണ്ട്..എന്തായിരിക്കാം കാരണം???.
പതിവിലും ഉൻമേഷത്തോടെയാണ് പക്ഷിപറവകൾ അന്നത്തെ പ്രഭാതത്തെ എതിരേറ്റത്..!ആനന്ദകരമായ ഒരു സുദിനം..രാജസഭ കൂടുന്നതിനു മുമ്പുതന്നെ സദസ്സിലെ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞു...എല്ലാവരുടേയും ഹൃദയത്തിൽ ശുഭകരമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു..പക്ഷേ,ആർക്കും എന്താണിവിടെ നടക്കുക എന്നതിന്റെ ഒരു രൂപവുമില്ല...അവരെല്ലാം വരാൻപോകുന്ന നിമിഷങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്..!!!.യമനിലെ രാജാവും,മന്ത്രിമാരും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ആസന്നരായി...ബീവി അസൂറ രാജസദസ്സിൽ തനിക്ക് പ്രത്യേകമായുള്ള സ്ഥാനത്ത് ഒരു മറയുടെ പിന്നിലിരുന്നു...രാജകീയാതിഥികൾക്കും,അവരുടെ സ്ഥാനമാനങ്ങൾക്കും അനുസൃതമായുള്ള ഇരിപ്പിടങ്ങൾ നൽകപ്പെട്ടിരുന്നു.
..എല്ലാവരും ഇരുന്നുകഴിഞ്ഞു...തങ്ങളുടെ രോഗവിവരങ്ങൾ ഓരോരുത്തരായി ചുരുക്കി വിവരിക്കാൻ ബീവി കൽപ്പിച്ചു..അങ്ങിനെ ആദ്യമായി അബ്ദുറഹ്മാൻ തന്റെ കണ്ണിന്റെ രോഗത്തെക്കുറിച്ച് വിവരിച്ചു...
- പിന്നീട് നാലു സേവകൻമാർ...പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ..,300 ദീനാർ നൽകി മോചിപ്പിക്കപ്പെട്ടവൻ,കപ്പിത്താൻ മുതലായ എല്ലാ രോഗികളും തങ്ങളെ അലട്ടിയിരുന്നതായ മാരകരോഗങ്ങളെക്കുറിച്ച് വിവരണം നടത്തി..ബീവിയും,രാജാവും,സദസ്സുമെല്ലാം അവരുടെ രോഗവിവരങ്ങൾ കേട്ടു..ബീവി എന്തെങ്കിലും ഉടൻ പ്രതിവിധി ചെയ്യും..അങ്ങനെ അവരെയെല്ലാം ഇത്രയുംകാലം പീഠിപ്പിച്ച് കൊണ്ടിരുന്ന രോഖങ്ങൾ സുഖപ്പെടും..ഈ പ്രതീക്ഷയായിരുന്നു സദസ്യർക്കെല്ലാം... ഹഖീമിനെ അവർക്കെല്ലാം അത്രകണ്ട് മതിപ്പായിരുന്നു...പക്ഷേ,അവരുടെയെല്ലാം പ്രതീക്ഷകൾക്ക് വിപരീദമായാണ് കാര്യങ്ങൾ നീങ്ങിയത്..രോഗവിവരങ്ങൾ കേട്ടശേഷം ബീവി പറഞ്ഞു...ജീവിതത്തിൽ വിശുദ്ധിയാണ് മനുഷ്യർക്കാവശ്യം..!.സത്യസന്ധത വിശുദ്ധിക്ക് മാറ്റു കൂട്ടുന്നു..പാപപങ്കിലമായ ജീവിതത്തിന് പലപ്പോഴും ഐഹികശിക്ഷ തന്നെ ലഭിക്കുന്നത് കാണാം..നിങ്ങളുടെയെല്ലാം രോഗവിവരങ്ങളിൽ നിന്നും എല്ലാവരും അതിനീചമായ എന്തോ ഒരപരാധം ചെയ്തിരിക്കുന്നു..എന്ന് ഞാൻ കരുതുന്നു..മാത്രവുമല്ല,അവ ഒന്നിനോടൊന്ന് ബന്ധപ്പെട്ട് കിടക്കുന്നുവോ എന്നുപോലും ഞാൻ സംശയിക്കുന്നു..,അതുകൊണ്ട് നിങ്ങളോരോരുത്തരും അവരവർ പ്രവർത്തിച്ച നീചപ്രവർത്തികളെ ഈ മജ്ലിസിന്റെ മുന്നിൽവെച്ച് തുറന്നുപറയണം..അതിനുശേഷം പ്രതിവിധിയെക്കുറിച്ച്് ആലോചിക്കുന്നതായിരിക്കും കുടുതൽ ഫലപ്രദമെന്ന് എനിക്ക് ബോധ്യപ്പെടുന്നു...!!ആ പ്രസ്താവനകേട്ട് എല്ലാവരും മിഴിച്ചിരിക്കുകയാണ്
!!!ഒരുസൂചി വീണാൽ ശബ്ദം കേൾക്കത്തക്ക ശ്മശാന മൂകതയാണവിടെ...ആരും ഒന്നുംതന്നെ ഉരിയാടിയില്ല...അബ്ദുല്ലാ രാജാവാണ് ആ നിശബ്ദതയെ മുറിച്ച് അദ്ദേഹത്തിന്റെ മനസ്സിൽ കാര്യമായ എന്തോ സംശയം കടന്നുകൂടിയിരിക്കുന്നു..എന്താണിതിന്റെ രഹസ്യം???..എത്ര ആലോചിച്ചിട്ടും ഒരുപിടിയും കിട്ടുന്നില്ല..അയാൾ സഹോദരന്റെ നേരെനോക്കി ഗർജിച്ചു...,അബ്ദുറഹ്മാനേ...., ഹഖീം പറഞ്ഞത് കേട്ടില്ലെ.??എന്താണ് നീ ചെയ്ത തെറ്റ്??ആദ്യം അതുതന്നെ പറയൂ...എനിക്ക് നിന്നെക്കുറിച്ച് കാര്യമായ സംശയമുണ്ട്.
..,സഹോദരന്റെ കൽപ്പനകേട്ട് അബ്ദുറഹ്മാൻ ഭയപ്പെട്ടു...താൻ ഭയപ്പെട്ട നിമിഷങ്ങൾ നിനച്ചിരിക്കാതെ വന്നുചേർന്നിരിക്കുകയാണ്..എല്ലാ തെറ്റുകളും ഏറ്റുപറയേണ്ട സമയം ഇവിടെ ആസന്നമായിരിക്കുന്നു...!വിഭ്രാന്തിയിൽ അബ്ദുറഹ്മാൻ വിയർത്തു..!!സംഭ്രമത്തോടെ വിറച്ച് വിറച്ച് അയാൾ മൊഴിഞ്ഞുതുടങ്ങി...ഞാൻ മഹാപാപിയാണ്..!!അത് ഏറ്റുപറയാനുള്ള മനക്കരുത്ത് എനിക്കില്ല..തന്നെയുമല്ല,,ഞാനതു തുറന്നുപറഞ്ഞാൽ എന്റെ സഹോദരൻ എന്നെ ഈ സദസ്സിന്റെ മുന്നിൽവെച്ച് തന്നെ പിച്ചിച്ചീന്തുമെന്ന് ഞാൻ ഭയപ്പെടുന്നു..സഹോദരന്റെ വാക്കുകൾ കേട്ട് അബ്ദുല്ലാരാജാവിന്റെ ധമനികളിലൂടെ രക്തം ഇരച്ചുകയറി..കോപത്താൽ അദ്ദേഹത്തിന്റെ പരിസരബോധംപോലും നഷ്ടമായി..പലരും ആശ്വസിപ്പിക്കാൻ ശ്രമിച്ചു..നിങ്ങൾ സമാധാനമായിട്ടിരിക്കുക.. .എല്ലാത്തിനും റബ്ബ് പരിഹാരം കാണിച്ച്തരും.. യമനിലെരാജാവ് എഴുന്നേറ്റ് അബ്ദുറഹ്മാനോടായി പറഞ്ഞു..
ഇവിടെ എന്റെ അധികാരപരിധിയ്ക്കുള്ളിലാണ്...ഇവിടെവെച്ച് നിങ്ങളെ ആരും ഒന്നും ചെയ്യില്ല..അതുകൊണ്ട് യഥാർത്ഥ സംഭവങ്ങൾ തുറന്നുപറഞ്ഞ് മാപ്പിനപേക്ഷിക്കുവാൻ ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയാണ്
രാജാവിന്റെ കൽപ്പന കേട്ട് അവർ ഓരോരുത്തരായി തങ്ങളുടെ അപരാധങ്ങൾ തുറന്നു പറയാൻ തുടങ്ങി..ആദ്യം പറയാൻ തുടങ്ങിയത് അബ്ദുറഹ്മാനാണ്....സുഖസുഷുപ്തിയിൽ അർശൂസ്,തർശൂസ് രാജ്യങ്ങൾ കഴിഞ്ഞിരുന്ന കാലത്ത് സഹോദരൻ അബ്ദുല്ല രാജ്യവും,ഭാര്യയേയും തന്നെ ഏൽപ്പിച്ചാണ് ഹജ്ജിനുപോയത്.. സഹോദരന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ കള്ളക്കഥകൾ കെട്ടിച്ചമച്ച് കല്ലെറിഞ്ഞുകൊന്നത് എല്ലാം അയാൾ തുറന്നുപറഞ്ഞു...അബ്ദുറഹ്മാനോടൊപ്പം ബീവിയെ നശിപ്പിക്കാൻ ശ്രമിച്ച മറ്റുനാലുപേരുടേയും മൊഴികൾ ഇത്തരത്തിലുള്ളതായിരുന്നു.
.സദസ്സ്യർ ആശ്ചര്യത്തോടു കൂടി അതെ
ല്ലാം കേട്ടുകൊണ്ടിരുന്നു..അബ്ദുല്ലാരാജാവിന്റെ ഹൃദയത്തിൽ വിവിധ വിചാരങ്ങൾ അലയടിച്ചിരമ്പി..സഹോദരനേയും,
മറ്റുള്ളവരേയും കൊലപ്പെടുത്താനുള്ള ദേഷ്യം അയാൾക്കുണ്ടായിരുന്നു...എന്തുചെയ്യാം..ഇതെന്റെ അധികാര പരിതിയിൽപ്പെട്ട സ്ഥലമല്ലല്ലോ എന്നുകരുതി അദ്ദേഹം ഒരുവിധത്തിൽ കോപം അടക്കി...
ബാക്കിക്കഥകൾ കേൾക്കാൻ ആകാംക്ഷാഭരിതനായി കാതുകൂർപ്പിച്ചു നിന്നു...!!!സംഭ്രമജനകമായ ഒരു തുടർക്കഥയുടെ അടുത്ത അദ്ധ്യായമെന്നോണം ബാക്കി സംഭവങ്ങൾ വിവരിച്ചത് ബീവിയെ ഹദ്ദ്കുഴിയിൽ നിന്നും രക്ഷിച്ച പ്രഭുവാണ്...
പ്രഭു ഓരോന്നോരോന്നായി വിശദീകരിക്കാൻ തുടങ്ങി...പ്രഭുവിന്റെ സംഭാഷണത്തിൽനിന്നും അസൂറാബീവി മരിച്ചിട്ടില്ലെന്ന് വ്യക്തമായി.അബ്ദുല്ലാരാജാവിന്റെ മനസ്സിൽ സന്തോഷത്തിന്റെ ഒരായിരം വെള്ളിനിലാവുദിച്ചു...എവിടെയായിരിക്കും തന്റെ ബീവീ??
?തുടർന്നുള്ള സംഭവങ്ങൾ കേൾക്കാൻ അയാൾ തിരക്കുകൂട്ടി..തന്റെ പുത്രനായ പിഞ്ചുപൈതലിന്റെ കൊലപാതകത്തിൽ സംശയിച്ച് ഭാര്യ ഇറക്കിവിട്ടതു വരെയുള്ള കഥയാണ് പ്രഭു പറഞ്ഞത്...തുടർന്ന്,,താൻ ബീവിയെ മാംസദാഹത്തിനിരയാക്കാനൊരുങ്ങിയതും,വഴങ്ങാതെ വന്നപ്പോൾ കുഞ്ഞിനെ കൊലചെയ്ത് ബീവിയിൽ ആരോപിച്ചതും പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ പറഞ്ഞു...ഇതേവരെ കേട്ടുകേൾവിയില്ലിത്ത ക്രൂരതകളാണ് പലരും പറയുന്നത്.. പലരുടേയും കണ്ണുകളിൽനിന്നും കണ്ണുനീർ ഇറ്റി വീഴുന്നുണ്ട്..!!തന്റെ ജീവിതത്തിൽ എന്തെല്ലാം പരീക്ഷണങ്ങളാണ് ബീവി അസൂറയെന്ന മഹിളാരത്നം അനുഭവിക്കേണ്ടി വന്നതെന്നോർത്ത് കേട്ടവരെല്ലാം അത്ഭുതസ്തബ്ധരായി...!!!
അടുത്തവിവരണം 300 ദീനാർ കൊടുത്ത് ബീവി മോചിപ്പിച്ച ആളുടേതായിരുന്നു...താൻ ബീവിയെ ബലപ്രയോഗം നടത്തിയതും,ഓടി രക്ഷപ്പെടാനൊരുങ്ങിയ അവരെ കപ്പിത്താന് വിറ്റതുമെല്ലാം അയാൾ തുറന്നുപറഞ്ഞു..പിന്നീടുള്ള ഊഴം കപ്പിത്താന്റേതായിരുന്നു...തന്റെ കൈയ്യിൽകിട്ടിയ ഒരു പാവം തരുണിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചതും,സാധിക്കാതെ വന്നപ്പോൾ കരണത്തേയ്ക്ക് ആഞ്ഞടിച്ചതും കപ്പൽ മുങ്ങിയതും അയാൾ വിവരിച്ചു...അവരവരുടെ ഭാഗത്തുനിന്നും സംഭവിച്ച തെറ്റുകൾ. അബദ്ധങ്ങൾ എല്ലാവരും ഏറ്റുപറഞ്ഞു..ഇനി ഇതിനൊക്കെ പ്രതിവിധി കാണേണ്ടത് രാജവിന്റെ മകളുടെ ഭർത്താവാണ് എല്ലാവരും ഹഖീമിന്റെ തീരുമാനത്തിനായി കാതോർത്തു...തന്റെയടുത്തിരുന്ന രാജകുമാരിയെ അരികിലേക്ക് വിളിച്ച് അസൂറാബീവി (ഹഖീം) എന്തോ രഹസ്യം പറഞ്ഞു...പിന്നീട് കപ്പിത്താനെ ഹാജരാക്കി അയാളോട് ചോദിച്ചു..നിങ്ങളല്ലേ അസൂറാബീവിയെ അവസാനമായി കണ്ടത്??..അതെ!!!...ഒരുൾ നടുക്കത്തോടെ അയാൾ മറുപടി പറഞ്ഞു..അവരുടെ കൈയ്യിൽ എന്തെങ്കിലുമുണ്ടായിരുന്നോ???..അവരുടെ കയ്യിൽ ഒരു പെട്ടിയുണ്ടായിരുന്നു.....അവർ എപ്പോഴും അത് ഭദ്രമായി കൈവശം വെക്കുന്നതായി ഞാൻ ഓർക്കുന്നു...ആ പെട്ടികണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ??തീർച്ചയായും...!!.നേരത്തെ രഹസ്യം പറയപ്പെട്ട രാജ കുമാരി ആ പെട്ടിയെ അവിടെ ഹാജരാക്കി....ഇതുതന്നെയാണല്ലോ ബീവിയുടെ കൈയ്യിലുണ്ടായിരുന്ന പെട്ടി?..അതെ!.. ആസുറ ബീവി (ഹഖീം ) അരമനയുടൈ അന്തപുരത്തിലേയ്ക്ക് നടന്ന് മറഞ്ഞു....
ഹഖീം അന്തപുരത്തിലേയ്ക്ക് പോയിട്ട് സമയമേറെയായി ..എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്..കാണുന്നില്ല..!!.അപ്പോഴാണ് പുതുവസ്ത്രങ്ങളുമണിഞ്ഞ് സന്തോഷഭരിതയായി അന്തപുരത്തിൽനിന്നും ബീവി ആ സുറ ഇറങ്ങിവന്നത്...
🍁
കടലിൽനിന്നും രക്ഷപ്പെട്ടതുമുതൽ രാജാ കോട്ടരത്തിൽ രാജാവിന്റെ മകളുടെ ഭർത്താവായി കയിഞ്ഞ ഇത്രകാലവും ജീവിതം നയിച്ചിരുന്ന അസൂറാബീവി ഹദ്ദ്കുഴിയിൽനിന്നും പ്രഭു രക്ഷിച്ചതും,തുടർന്ന് തന്റെ ജീവിതത്തിലുണ്ടായ ഓരോ സംഭവവികാസങ്ങളും ആ സദസ്സിനുമുമ്പിൽ വിവരിച്ചു..അവിശ്വസനീയമായ വാർത്ത കേൾക്കുന്നതുപോലെ സകലരും നിശ്ചലരായി നിന്നുപോയി...അബ്ദുല്ലാരാജാവ് ബീവിയുടെ അരികിലേക്ക് ഓടിയണഞ്ഞു..അസൂറാ....എന്റെ പ്രിയപ്പെട്ടവളേ...ഇതാ നോക്കൂ...നിന്റെ പ്രിയപെട്ട ഭർത്താവാണ് നിൽക്കുന്നത്...എന്നെ നീ അറിയില്ലേ???..എന്താ നീ എന്നോടൊന്നും മിണ്ടാത്തത്???..
- അങ്ങയെ ഞാൻ കാണുന്നുണ്ട്...അങ്ങ് പറയുന്നതെല്ലാം ഞാൻ കേൾക്കുന്നുമുണ്ട്..പക്ഷേ,ഈ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച എനിക്ക് ഇനിയൊരു സൗഭാഗ്യജീവിതമില്ല...എന്റെ മരണത്തെ ഞാൻ മുന്നിൽകാണുന്നു..!അനന്തരം അസൂറാബീവി തന്നെ ഹദ്ദ് കുഴിയിൽനിന്നും രക്ഷിച്ച പ്രഭുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..അല്ലയോ മഹാ മനസ്കനായ പ്രഭുവര്യാ....അങ്ങയുടെ പിഞ്ചോമനമകന്റെ കഴുത്തറുത്ത് കൊന്ന പാപി ഇവിടെ ഈ സദസ്സിലുണ്ട്...അവന് എന്ത് ശിക്ഷയാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത്??..ഞാനെല്ലാം അല്ലാഹുവിലേക്ക് അർപ്പിച്ചിരിക്കുന്നു...ഈ ദിവസം ഒരു പ്രതികാരത്തിനു ഞാൻ മുതിരുന്നില്ല... ..അനന്തരം അവിടെക്കൂടിയ രോഗികളോട് അസൂറാബീവി പറഞ്ഞു.നിങ്ങൾ എന്നോടുചെയ്ത ക്രൂരതകളെല്ലാം ഞാൻ ക്ഷമിച്ചിരിക്കുന്നു...അവർക്കെല്ലാം വേണ്ടി ബീവി രോഗശമനത്തിന് ദുആ ചെയ്തു...അല്ലാഹുവിനോട് സകല പാപങ്ങളും ഏറ്റുപറഞ്ഞ് നാഥന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു!!!!...ബീവിയെ സന്ദർശിച്ചവരെല്ലാം വലിയൊരു കഥയുടെ ചുരുളഴിഞ്ഞുവീഴുന്നത് കണ്ട് ആശ്ചര്യഭരിതരായി..!.ആഗതരെല്ലാം പിരിഞ്ഞുപോയി..അബ്ദുല്ല വീണ്ടും ബീവിയെ സമീപിച്ചു..നീയെന്താണ് എന്നോടിങ്ങനെ കനിവില്ലാതെ പെരുമാറുന്നത്??.നിന്നെമാത്രം ചിന്തിച്ചുകൊണ്ടായിരുന്നുവല്ലോ ഞാൻ ഇത്രകാലവും ജീവിച്ചത്??.ഇപ്പോൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ എന്തേ എന്റെ വേദന നീ മനസ്സിലാക്കാത്തത്???.
- ഭർത്താവിന്റെ വേദന തുളുമ്പുന്ന സംസാരംകേട്ട് ബീവി പറഞ്ഞു..അങ്ങ് ക്ഷമിക്കണം.ഐഹികമായ എന്റെ സകല ആശകളും അസ്തമിച്ചിരിക്കുന്നു...എന്റെ ശേഷിക്കുന്ന ജീവിതത്തിൽ ഇനിയൊരു ദാമ്പത്യബന്ധത്തിന്റെ ആവശ്യമില്ല..!!
അങ്ങ് എന്റെ അന്ത്യാഭിലാഷങ്ങൾ നിറവേറ്റിത്തരണം...സുഹ്റാ രാജകുമാരിയെ(യമനിലെ രാജാവിെൻറ മകൾ) അങ്ങ് നികാഹ് കഴിക്കണം.... പ്രത്യകമായ ഒരു കാര്യം കാര്യം പറയാനുള്ളത്
💦
.ഭാര്യയെ ഒറ്റക്ക്ക്ക് ഇരുത്തി ദീർഘ യാത്രക്ക് ഒരുങ്ങരുത് എല്ലാ പെണ്ണും ആസുറ അല്ല... എല്ലാ പെണ്ണും ആ സുറയാവില്ല എല്ലാ പെണ്ണിനും ആ സുറയെ പോലെ ജീവിക്കാൻ ആവില്ല
💦
മാനസികമായ വേദനയോടെ. അബ്ദുല്ലാരാജാവിന് അത് കേൾക്കേണ്ടിവന്നു...ബീവിയുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മനസ്സില്ലാമനസ്സോടെയാണെങ്കിലും അബ്ദുല്ല ആ വിവാഹത്തിന് സമ്മതിച്ചു...അങ്ങിനെ യമനിലെ സുഹ്റാ രാജകുമാരിയുടേയും,അബ്ദുല്ലാരാജാവിന്റേയും വിവാഹം നടന്നു...
അധിക ദിവസം കഴിഞ്ഞില്ല...ബീവി രോഖശയ്യയിലായി ...ബീവിയുടെ ഊഹം തെറ്റിയില്ല....ബീവിയെത്തേടി അസ്റാഈൽ(അലൈഹിസ്സലാം)കടന്നുവന്നു...ഒരായിരം ത്യാഗത്തിന്റെ ചരിത്രം രചിച്ച ആ മഹത്വത്തിന്റെ പ്രതീകം എന്നെന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞു...!!!..ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ....!!...
😥
......ചരിത്രങ്ങൾ അവസാനിക്കുന്നില്ല....വർഷങ്ങൾ പലതും കഴിഞ്ഞു...പക്ഷേ,അസൂറാബീവിയെപ്പോലുള്ളവർ ചരിത്രത്തിൽ പിറവിയെടുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം...ഓർക്കുക,,,ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്....(അല്ലാഹു നമുക്കെല്ലാം അവന്റെ ദീനിനുവേണ്ടി സകലതും ത്യജിക്കാനുള്ള ഈമാൻ തന്ന് അനുഗ്രഹിക്കട്ടെ,ആമീൻ...ദുആ വസ്വിയ്യത്തോടെ 

No comments:

Post a Comment